എനിക്ക് നാൽപ്പത്തിയൊന്നാം വയസ്സിലാണ് എഡിഎച്ച്ഡി ഉണ്ടെന്നു കണ്ടെത്താനായത് എന്ന് ഫഹദ് ഫാസിൽ ഈയിടെ തുറന്നു പറയുകയുണ്ടായി. പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞു വേണ്ട വൈദ്യ സഹായം എടുക്കാൻ ഇത്തരം തുറന്നു പറച്ചിലുകൾ സമൂഹത്തെ സഹായിക്കും.
നാഡീവ്യൂഹവികാസവുമായി ബന്ധപ്പെട്ട ഈ അവസ്ഥ സാധാരണയായി കുട്ടികളിൽ ഉണ്ടാകുന്നതായി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ മുതിർന്നവർക്കും ഉണ്ടാകുമെന്നതു പലർക്കും പുത്തൻ അറിവായി. ഇതേ തുടർന്ന് ചില പുതിയ ചർച്ചകളും നമ്മുടെ മാധ്യമങ്ങളിൽ നിറഞ്ഞു.
മുതിർന്നവരിലെ എഡിഎച്ച്ഡി (Attention deficit hyper activity disorder) അതു ബാധിച്ചിട്ടുള്ളവർ പോലും അറിയണമെന്നില്ല. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും പലതരം പ്രശ്നങ്ങളാൽ അവർ വലയുമ്പോൾ പോലും. മുതിർന്നവരിലെ എഡിഎച്ച്ഡി ലക്ഷണങ്ങൾ കൃത്യമായി അറിയാനും അതുണ്ടെങ്കിലും നിയന്ത്രിച്ച് നിർത്താനും വഴികളുണ്ട്.
മുതിർന്നവരിലെ എഡിഎച്ച്ഡി വലിയൊരു കാലയളവിലേക്കു തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ കാരണം എന്താണ്? എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ പലരിലും പലതരത്തിലാണ്. പ്രധാനമായും എഡിഎച്ച്ഡി മൂന്ന് തരത്തിലാണ്. ശ്രദ്ധക്കുറവുള്ളത്. അമിത പ്രസരിപ്പുള്ളത് (ഹൈപ്പർ ആക്ടിവിറ്റി). ഇവ രണ്ടും ചേർന്നത്. ഇതിൽ തന്നെ പെൺകുട്ടികളുടെ കാര്യത്തിൽ പലപ്പോഴും ഹൈപ്പർ ആക്ടിവിറ്റി കൂടുതൽ കാണാറില്ല. ശ്രദ്ധക്കുറവാണു കൂടുതൽ പ്രകടമാകുന്നത്. അതു പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. അവർ പൊതുവേ അധികം സംസാരിക്കില്ല, പഠനത്തിൽ ചിലപ്പോൾ കുറച്ചു പിന്നിലായിരിക്കാം. എന്നിരുന്നാലും തിരിച്ചറിയപ്പെടാറില്ല. ഹൈപ്പർ ആകുമ്പോഴാണ് ഈ അവസ്ഥ കുറച്ചു കൂടി ശ്രദ്ധിക്കപ്പെടുന്നത്.
അങ്ങനെ ചെറുപ്പത്തിൽ തിരിച്ചറിയാതെ പോകുന്ന ഈ പ്രശ്നം അവർ മുതിരുമ്പോൾ മറ്റു പല കുഴപ്പങ്ങളും വരുത്തി വയ്ക്കും. ബന്ധങ്ങളുണ്ടാക്കുന്നതിലെ ബുദ്ധിമുട്ടുകൾ, സംഘടനാപരമായ വിഷമതകൾ, ഏകാഗ്രതയില്ലായ്മ, ജോലിസ്ഥലത്തെ ബന്ധങ്ങൾ മോശമാകുക തുടങ്ങിയവയെല്ലാം അതിൽ പെടും.
ബുദ്ധിശാലികളാണെങ്കിൽ അതുകൊണ്ടു തന്നെ ബാക്കി കാര്യങ്ങളിലെ പോരായ്കളിൽ ഇളവ് കിട്ടാം. എഡിഎച്ച്ഡി ലക്ഷണങ്ങൾ അവഗണിക്കപ്പെടാം. ഇവർ മുതിരുമ്പോഴാണു കുഴപ്പങ്ങൾ നേരിടേണ്ടി വരിക.
ഇത്തരക്കാർ ലഹരിക്ക് അടിമപ്പെടാനുള്ള സാധ്യതയും സ്വഭാവവൈകല്യങ്ങളോ ബൈപോളാർ ഡിസോഡറോ വരാനുള്ള സാധ്യതയും കൂടുതലാണ്.
This story is from the June 08, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 08, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ