ഇരുപത്തിയെട്ടു വർഷം മുൻപ് പുണെ സ്റ്റേഷനിൽ ട്രെയിനിറങ്ങുമ്പോൾ കൊല്ലം കുണ്ടറ സ്വദേശികളായ പ്രസന്നനും സീനയും അനുഭവിച്ചത് അതിരില്ലാത്ത ആനന്ദമാണ്. കുടുംബ സുഹൃത്തിനൊപ്പം, ശിശു സംരക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രയിൽ അവരുടെ ഉള്ളു നിറയെ ഒരു കുഞ്ഞു ചിരി അലയടിച്ചു. നഗരത്തിൽ നിന്ന് അൽപം അകലെയുള്ള ആ കുഞ്ഞുങ്ങളുടെ വീട്ടിൽ ഔദ്യോഗിക മുദ്രപ്പത്രങ്ങളിൽ ഒപ്പു വച്ച ശേഷം അധികൃതർ പറഞ്ഞു. “കുഞ്ഞിനെ കാണാം.
വിശാലമായ ഹാളിൽ അങ്ങിങ്ങായി തുണിത്തൊട്ടിലുകൾ കെട്ടിയിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഒരു തുണിത്തൊട്ടിലിനു നേരെ ചൂണ്ടിക്കൊണ്ടു പറഞ്ഞു, "അതാ നിങ്ങളുടെ മകൾ', “ഇളം പിങ്ക് നിറമുള്ള കോട്ടൺ കെട്ടുടുപ്പായിരുന്നു വേഷം. കയ്യിലും കാലിലും വെള്ള സോക്സ്, കണ്ടപാടെ കുഞ്ഞ് എന്നെ നോക്കി ചിരിച്ചു. അച്ഛന്റെ ഛായയായിരുന്നു മോൾക്ക് അച്ഛനോടോ അമ്മയോടോ സാമ്യമുള്ള കുട്ടികളെ ആണ് അവർ നമുക്കായി തിരഞ്ഞെടുക്കുക.
കുണ്ടറയിലെ ശ്രീശൈലം വീട്ടിൽ ഡോ.പി.എസ്. നന്ദയെ കാത്തിരിക്കുമ്പോഴാണ് നന്ദയുടെ അമ്മ സീന ആ കഥ പറഞ്ഞത്. ഒരു മഞ്ഞുതുള്ളിപോലെ ജീവിതത്തിലേക്കു കടന്നു വന്ന മകളെക്കുറിച്ചു ശ്രദ്ധയോടെ, മൃദുവായി പറയുന്ന കഥ കേൾക്കാൻ കുട്ടിയുടെ കൗതുകത്തോടെ നന്ദയുമെത്തി.
“രണ്ടു മാസം പ്രായമുള്ളപ്പോഴാണു നന്ദയെ ഞങ്ങൾക്കു കിട്ടുന്നത്. വിവാഹം കഴിഞ്ഞു പത്തുവർഷത്തോളം കുട്ടികളുണ്ടായില്ല. ഒരുപാടു ചികിത്സിച്ചു. ഒടുവിൽ ട്രീറ്റ്മെന്റ് കൊണ്ടു കാര്യമില്ലെന്നു ഡോക്ടർ തറപ്പിച്ചു പറഞ്ഞു. വിഷമമൊന്നും തോന്നിയില്ല. കുട്ടികളുണ്ടായില്ലെങ്കിൽ ദത്തെടുക്കാം എന്ന തീരുമാനത്തിലേക്ക് മുന്നേതന്നെ ഞങ്ങൾ എത്തിയിരുന്നു.
സ്വന്തമാണെങ്കിൽ കളയുമോ?
പുണെയിൽ നിന്നു തിരികെ കൊല്ലത്തേയ്ക്കു പുറപ്പെടാനൊരുങ്ങുമ്പോൾ കുഞ്ഞിന് ചിക്കൻപോക്സ് പിടിപെട്ടു. അതു മാറിയശേഷമാണു പുറപ്പെട്ടതെങ്കിലും നാട്ടിലെത്തിയ ഉടൻ ഡോക്ടറെ കാണിച്ചു. അപ്പോഴാണ് അറിയുന്നത്, കുഞ്ഞ് നന്ദയ്ക്ക് സെറിബ്രൽ പാൾസിയാണ്. തലച്ചോറിന്റെ വളർച്ചയേയും പ്രവർത്തനങ്ങളേയും ബാധിക്കുന്ന രോഗം ചലനവൈകല്യങ്ങൾക്കോ ബുദ്ധിമാന്ദ്യത്തിനോ ഇടയാക്കിയേക്കാം.
This story is from the July 20, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 20, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇവർ എന്റെ തണൽ
ഓട്ടിസമുള്ള മക്കൾക്കു വേണ്ടി ജോലിയുപേക്ഷിച്ച ഷൈനി ഗോപാൽ ഇന്ന് യുഎഇയിൽ ബിഹേവിയർ അനലിസ്റ്റാണ്
ഇൻസ്റ്റഗ്രാമും പേരന്റൽ കൺട്രോളും
ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടോ എന്നു പരിശോധിക്കാനും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മക്കളെ നിരീക്ഷിക്കാനും രണ്ടു ടിപ്സ്
കടം വാങ്ങുന്നതിന്റെ പരിധി എത്ര ?
വായ്പ ബാധ്യത എത്രവരെ പോകാമെന്നു മനസ്സിലാക്കാം
ഹിമാലയം എന്റെ മേൽവിലാസം
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
കണ്ണാടിയിലെ കഥാപാത്രങ്ങൾ
സ്ക്രീനിലെ കഥാപാത്രങ്ങളിൽ എത്രയളവിൽ ഞാനുണ്ട്? അഭിനയിച്ച വേഷങ്ങളെ മുന്നിൽ നിർത്തി ജഗദീഷ് പറയുന്നു
രാ രാ ....സരസ്ക്ക് ....രാ രാ
ചന്ദ്രമുഖിയിലെ രാരാ എന്ന പാട്ടിലൂടെ തമിഴ്മക്കളുടെ പ്രിയ പാട്ടുകാരിയായി മലയാളിയായ ബിന്നി കൃഷ്ണകുമാർ
LOVE IS LIKE A Butterfly
ഞങ്ങൾ എപ്പോഴും ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടും തന്നെയായിരിക്കുമെന്ന് സെലിബ്രിറ്റി ദമ്പതികൾ ഋഷി കുമാറും ഡോ. ഐശ്വര്യ ഉണ്ണിയും
സാ മാം പാതു സരസ്വതി
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലുള്ള ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ വിശേഷങ്ങൾ
എന്റെ എംടി
ഗാഢമൗനത്തിന്റെ ഏകാഗ്രതയിൽ ജീവിക്കുന്ന എംടിയും നിറയെ വർത്തമാനം പറയുന്ന കലാമണ്ഡലം സരസ്വതി ടീച്ചറും ഒന്നിച്ചുള്ള യാത്രയിൽ
ജോലിയിലെ സമ്മർദം ഞങ്ങൾക്കില്ല
സമ്മർദമില്ലാത്ത ജോലിയില്ല. അതിൽ നിന്നു പുറത്തു കടക്കാൻ വഴികൾ കണ്ടെത്തണം എന്നു മാത്രം. വിവിധ ജോലികൾ ചെയ്യുന്നവർ അനുഭവങ്ങളിൽ നിന്നു പറഞ്ഞു തരുന്ന പാഠങ്ങൾ