ആവേശം സിനിമയിലെ കരിങ്കാളിയല്ലേ പാട്ടിനൊത്ത് മാറുന്ന ഫഹദിന്റെ മുഖം പോലെയാണ് ടീനേജിന്റെ മനസ്സ്. ഒരു സൈഡിൽ നന്നായി ചിരിക്കും. പക്ഷേ അടുത്ത നിമിഷത്തിൽ കട്ടക്കലിപ്പ്.
പുതിയ പിള്ളേരെ ന്യൂ ജെൻ എന്നൊക്കെ വിളിച്ചാൽ ഓൾഡ് ഫാഷനായി പോവും. അവർ സ്വയം വിളിക്കുന്നത് ജെൻ സി (Gen Z) എന്നാണ്. വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്തു സ്റ്റാന്റിൽ ഒട്ട് എത്തിയിട്ടുമില്ല എന്ന പ്രായം അതായതു കൗമാരത്തിന്റെ പടി കടക്കുകയും ചെയ്തു എന്നാൽ സ്വന്തമായി ജോലി കിട്ടി സെറ്റിൽ ചെയ്തിട്ടും ഇല്ല. ആ പരുവത്തിലാണു മനസ്സ് ഇങ്ങനെ തെന്നിത്തെറിച്ചു പോവുന്നത്.
ഉള്ളിന്റെ ഉള്ളിൽ പ്രേമലു നായകനെ പോലെ പൈങ്കിളി മാൻ ആയിരിക്കും. പക്ഷേ, തുറന്നു പറഞ്ഞാൽ ക്രിഞ്ചായി പോയാലോ?. അതുകൊണ്ട് രംഗണ്ണനെ പോലെ "ഡാ മോനേ' എന്നൊക്കെ വിളിച്ചു നടക്കാൻ നോക്കും. അവരെ പറഞ്ഞിട്ടു കാര്യമില്ല. വീട്ടിലുള്ളവരും സമൂഹവും അവരുടെ തലയിൽ എടുത്തു വയ്ക്കുന്ന ഭാരം വലുതാണ്.
എന്തൊക്കെ കൺഫ്യൂഷൻസാണ് കലങ്ങി മറിയുന്നത്. നേരം വെളുക്കുമ്പോൾ മുതൽ മനസ്സിലെ ടാർഗറ്റ് പിടിക്കാൻ പറ്റാത്ത പ്രഷർ ഉണ്ട്. നേരത്തെ എഴുന്നേറ്റ് ജിമ്മിൽ പോകാനൊക്കെ വിചാരിക്കുന്നവരുണ്ടാകും. പക്ഷേ, മൊബൈൽ അണഞ്ഞതു പാതിരാവിലാവും. സപ്ലിയാണെങ്കിൽ മ്യൂട്ടടിച്ചിട്ടിരിക്കുന്ന ഫാമിലി ഗ്രൂപ്പിലെ അറീഡ് മെസേജുകൾ പോലെ ദിവസം കഴിയും തോറും കൂടിക്കൊണ്ടിരിക്കുകയാണ്. പഠിക്കാമെന്നു വച്ചു പുസ്തകമെടുത്താൽ അറിയാതെ ഇൻസ്റ്റയൊന്നെടുക്കും. അതോടെ മണിക്കൂർ കുറേ പോകും. അവസാനം പരീക്ഷയുടെ റിസൽറ്റ് വരുമ്പോൾ ജീവിതം ജഗതി പണ്ട് പാടിയ പോലെ "ഓട്ടപാത്രത്തിൽ ഞണ്ടു വീണാൽ ലൊട ലൊട ലൊടലാ പ്രായത്തിന്റെ ആണെടോ, ഭേദമാകും എന്നൊക്കെ ഉപദേശിക്കാൻ ചെന്നാൽ പിള്ളേരു നമ്മളെ ഒരുമാതിരി വാട്സാപ് കേശവൻ മാമനാക്കും. കൗമാരത്തിന് ഉപദേശം കാള ചുവപ്പു കണ്ട പോലെയാണ്. അതുകൊണ്ടു തലയിൽ വെളിച്ചമുള്ള മാതാപിതാക്കൾ ചീത്ത വിളിയുടെ ബോംബെറിഞ്ഞു രംഗം വഷളാക്കില്ല. ക്ഷമിച്ചും സഹിച്ചും മുന്നോട്ടു പോകും. പക്ഷേ, ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഏതു വീടും ഡബ്ല്യു ഡബ്ല്യൂ ഇ പ്ലാറ്റ്ഫോം പോലെയാകും, അടി അലക്ക് അലറൽ....
ആ അവസ്ഥ ഉണ്ടാവാതിരിക്കാൻ പിള്ളേരുടെ മനസ്സിലെ മല്ലുമിനാട്ടികളും അതിനെ നേരിടാൻ രക്ഷിതാക്കൾ സ്വീകരിക്കേണ്ട റിയാലിറ്റികളും ഇതാ...
ബെസ്റ്റി v/s ലവർ
This story is from the July 20, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 20, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇവർ എന്റെ തണൽ
ഓട്ടിസമുള്ള മക്കൾക്കു വേണ്ടി ജോലിയുപേക്ഷിച്ച ഷൈനി ഗോപാൽ ഇന്ന് യുഎഇയിൽ ബിഹേവിയർ അനലിസ്റ്റാണ്
ഇൻസ്റ്റഗ്രാമും പേരന്റൽ കൺട്രോളും
ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടോ എന്നു പരിശോധിക്കാനും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മക്കളെ നിരീക്ഷിക്കാനും രണ്ടു ടിപ്സ്
കടം വാങ്ങുന്നതിന്റെ പരിധി എത്ര ?
വായ്പ ബാധ്യത എത്രവരെ പോകാമെന്നു മനസ്സിലാക്കാം
ഹിമാലയം എന്റെ മേൽവിലാസം
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
കണ്ണാടിയിലെ കഥാപാത്രങ്ങൾ
സ്ക്രീനിലെ കഥാപാത്രങ്ങളിൽ എത്രയളവിൽ ഞാനുണ്ട്? അഭിനയിച്ച വേഷങ്ങളെ മുന്നിൽ നിർത്തി ജഗദീഷ് പറയുന്നു
രാ രാ ....സരസ്ക്ക് ....രാ രാ
ചന്ദ്രമുഖിയിലെ രാരാ എന്ന പാട്ടിലൂടെ തമിഴ്മക്കളുടെ പ്രിയ പാട്ടുകാരിയായി മലയാളിയായ ബിന്നി കൃഷ്ണകുമാർ
LOVE IS LIKE A Butterfly
ഞങ്ങൾ എപ്പോഴും ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടും തന്നെയായിരിക്കുമെന്ന് സെലിബ്രിറ്റി ദമ്പതികൾ ഋഷി കുമാറും ഡോ. ഐശ്വര്യ ഉണ്ണിയും
സാ മാം പാതു സരസ്വതി
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലുള്ള ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ വിശേഷങ്ങൾ
എന്റെ എംടി
ഗാഢമൗനത്തിന്റെ ഏകാഗ്രതയിൽ ജീവിക്കുന്ന എംടിയും നിറയെ വർത്തമാനം പറയുന്ന കലാമണ്ഡലം സരസ്വതി ടീച്ചറും ഒന്നിച്ചുള്ള യാത്രയിൽ
ജോലിയിലെ സമ്മർദം ഞങ്ങൾക്കില്ല
സമ്മർദമില്ലാത്ത ജോലിയില്ല. അതിൽ നിന്നു പുറത്തു കടക്കാൻ വഴികൾ കണ്ടെത്തണം എന്നു മാത്രം. വിവിധ ജോലികൾ ചെയ്യുന്നവർ അനുഭവങ്ങളിൽ നിന്നു പറഞ്ഞു തരുന്ന പാഠങ്ങൾ