പുസ്തകങ്ങൾ ധാരാളമുള്ള വീട്. കുഞ്ഞു രമയുടെ മനസ്സിൽ അക്ഷരങ്ങൾ പാർപ്പുറപ്പിക്കാൻ മറ്റു കാരണങ്ങൾ വേണ്ടല്ലോ.
രണ്ടാം ക്ലാസ്സിലെ അവധിക്കാലത്തു സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായിരുന്ന അച്ഛൻ പുത്തേഴത്ത് രാമൻ മേനോൻ വാങ്ങിക്കൊടുത്ത വ്യാസന്റെ വിരുന്ന് ' എന്ന വിവർത്തനഗ്രന്ഥമാണ് ആദ്യം വായിച്ചത്. തൊട്ടു പിന്നാലെ അദ്ദേഹം തന്നെ മലയാളത്തിലേക്കു മൊഴിമാറ്റിയ "ടാഗോറിന്റെ കഥകൾ പിന്നീടങ്ങോട്ടു വായനയുടെ പൂക്കാലമായിരുന്നു.
പക്ഷേ, അപ്പോഴേക്കും കണ്ണിലെ വെളിച്ചം മെല്ലെ കുറയാൻ തുടങ്ങി. ഒന്നാം ക്ലാസ് മുതൽ കണ്ണട ഉപയോഗിക്കേണ്ടി വന്നു.
പഠനത്തിന്റെ ആയാസം കണ്ണുകൾക്കു താങ്ങാനാകില്ലെന്നായതോടെ പത്താം ക്ലാസ്സിൽ വിദ്യാഭ്യാസം അവസാനിച്ചു. പക്ഷേ, വായനയുടെ ലോകം പിന്നെയും വളർന്നു. ഒപ്പം എഴുത്തിലും പിച്ചവച്ചു തുടങ്ങി.
ആ നിശ്ചയദാർഢ്യം പിന്നീടു മലയാള സാഹിത്യത്തിന് അനുഗ്രഹമായി. പൗലോ കൊയ്ലോയുടെ "ദി ആൽകെമിസ്റ്റ്, ഹെർമൻ ഹെസ്സയുടെ "സിദ്ദാർത്ഥ, ഖാലി ദ് ഹൊസൈനിയുടെ “കൈറ്റ് റണ്ണേഴ്സ് ഇ.എം. ഫോസ്റ്ററിന്റെ 'എ പാസേജ് ടു ഇന്ത്യ' തുടങ്ങി അറുപതിലധികം ലോക ക്ലാസ്സിക്കുകൾ മലയാളത്തിലേക്കെത്തിച്ചത് ഈ പഴയ മലയാളം മീഡിയം പത്താം ക്ലാസ്സുകാരിയാണ്. 80-ാം വയസ്സിലും വർഷത്തിൽ രണ്ടും മൂന്നും വിദേശ പുസ്തകങ്ങൾ രമാ മേനോന്റെ മനോഹര പരിഭാഷയിൽ മലയാളിയെ തേടിയെത്തുന്നു.
കഥകൾ വിരിഞ്ഞ കാലം
“ഞാൻ ജനിക്കുമ്പോൾ അച്ഛന് അൻപത്തിയഞ്ചും അമ്മ ജാനകിക്കു നാൽപ്പത്തിയെട്ടുമായിരുന്നു പ്രായം. പത്താമത്തെ കുട്ടിയായിരുന്നു ഞാൻ. ഇളയ കുട്ടിയായതിന്റെ വാൽസല്യക്കൂടുതലും കരുതലും ആവോളം കിട്ടിയിരുന്നു. മൂത്ത ചേച്ചിയുടെ മകൾക്കും എനിക്കും ഒരേ പ്രായമാണ്.
പഠനം നിർത്തിയെങ്കിലും ഒരു ജോലി നേടത്തക്ക എന്തെങ്കിലും വിദ്യാഭ്യാസ യോഗ്യത വേണമെന്ന് എനിക്കു തോന്നി. അങ്ങനെ മദ്രാസ് കലാക്ഷേത്രയിൽ രണ്ടു വർഷത്തെ മോണ്ടിസോറി ട്രെയിനിങ്ങിനു ചേർന്നു. അതാണ് മലയാളം മീഡിയത്തിൽ പഠിച്ചിരുന്ന എനിക്ക് ഇംഗ്ലിഷ് ഭാഷയിൽ അടിസ്ഥാന ധാരണ നൽകിയത്.
പത്താം ക്ലാസ് വരെ മലയാളം പുസ്തകങ്ങൾ മാത്രമേ വായിച്ചിട്ടുള്ളൂ. പിന്നീടാണ് ഇംഗ്ലിഷിലുള്ള വായന തുടങ്ങുന്നത്. കഥകളാണ് എഴുതിത്തുടങ്ങിയത്.
This story is from the August 03, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 03, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...