“മിസ്റ്റർ ശിവന്റെ ശക്‌തി
Vanitha|August 17, 2024
നിങ്ങളുടെ പരിചയത്തിൽ ഒരു മദ്യപാനി ഉണ്ടെങ്കിൽ തീർച്ചയായും ഇതൊന്നു വായിക്കണേ
വി.ആർ. ജ്യോതിഷ്
“മിസ്റ്റർ ശിവന്റെ ശക്‌തി

ചോറ്റാനിക്കരയ്ക്ക് അടുത്ത് അമ്പാടിമല കുരിശും പാട് വീട്ടിൽ പൊന്നപ്പന്റെയും ജയലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണു ശിവ കുമാർ. കഠിനമായ ജീവിതവഴികളിലൂടെയായിരുന്നു ശിവകുമാറിന്റെ ജീവിതയാത്ര. എട്ടാംക്ലാസിൽ പഠനം മുടങ്ങി. പത്രവിതരണമായിരുന്നു ആദ്യം കണ്ടെത്തിയ ജോലി. പിന്നെ, പല തൊഴിലുകൾ. ഒടുവിൽ പെയിന്റിങ് തൊഴിലാളിയായി മാറി. വരുമാനം വന്നപ്പോൾ ഒപ്പം സൗഹൃദസംഘവും വലുതായി.

സന്ധ്യകളിൽ ലഹരിയുടെ നിറം പടർന്നു. മെല്ലെ അതു ജീവിതത്തെ തന്നെ വിഴുങ്ങിത്തുടങ്ങി. പക്ഷേ, ഉടലുറപ്പിന്റെ കരുത്തിൽ ജീവിതം നിര തെറ്റാതെ മുന്നോട്ടു നീങ്ങി. ആറടിയോളം ഉയരം. നൂറു കിലോ ഭാരം. അസാമാന്യ ധൈര്യം. നാട്ടിൻപുറത്തെ ഏതു കശപിശയുടെയും ഒരറ്റം പിടിക്കാൻ അതു ധാരാളം. അങ്ങനെ ശിവകുമാർ അമ്പാടിമലയിലെ "ശിവേട്ടനായി.

നിറം പകർന്നെത്തിയ പ്രണയം

അപർണയുടെ വീടിന്റെ പെയിന്റിങ് ജോലിക്കായി എത്തിയതാണ് അയൽക്കാരനായ ശിവകുമാർ. അതിനു മുൻപ് അവർ തമ്മിൽ സംസാരിച്ചിട്ടില്ല. ചുമരുകൾക്കു നിറം പകർന്ന പകലുകൾ അവർക്ക് പരസ്പരം സംസാരിക്കാനുള്ള പശ്ചാത്തലമായി. പിന്നെയും കണ്ടു മുട്ടലുകൾ തുടർന്നു. ലഹരി ഇരുൾ പടർത്തിയ ജീവിതാന്തരീക്ഷമായിരുന്നു അപർണയുടേത്. അച്ഛൻ രാജന്റെ മദ്യപാനശീലമായിരുന്നു കാരണം. അപർണയുടെയും കുടുംബത്തിന്റെയും അവസ്ഥയിൽ ശിവകുമാറിന് ആദ്യം തോന്നിയത് സങ്കടമാണ്. അത്യാവശ്യം മദ്യപിക്കും. പക്ഷേ, നിയന്ത്രണം വിട്ട മദ്യപനായി മാറുമെന്ന് അക്കാലത്ത് ശിവകുമാർ പോലും സ്വയം കരുതിയിരുന്നില്ല. മദ്യപിച്ച് തല്ലുണ്ടാക്കി പൊലീ സ് സ്റ്റേഷനിൽ അന്തിയുറങ്ങുന്ന ഒരാളായിരുന്നില്ല അന്ന് അയാൾ.

അച്ഛന്റെ മദ്യപാനശീലം സൃഷ്ടിച്ച യാതനയിൽ നിന്നു പുറത്തുകടക്കാനുള്ള വാതിലായിരുന്നു അപർണയ്ക്കു പ്രണയം. അതിനേക്കാൾ വലിയ മറ്റൊരു നരകത്തിലേക്കാണ് കടന്നതെന്നു ക്രമേണ അപർണയ്ക്കു മനസ്സിലായി.

കണ്ണീരിൽ അണയുന്ന മദ്വാഗ്നി

ആളിപ്പടരുന്ന മദ്യലഹരി അണയുന്നത് ഉറ്റവരുടെ കണ്ണീരിലാണല്ലോ. ഇവിടെയും അങ്ങനെ തന്നെ സംഭവിച്ചു. ഒരു കല്യാണ സൽക്കാരത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ അപർണയുടെ അച്ഛൻ കനാലിൽ വീണു മരിച്ചു.

This story is from the August 17, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the August 17, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
"കാണാൻ കൊതിച്ച പാട്ടുകൾ
Vanitha

"കാണാൻ കൊതിച്ച പാട്ടുകൾ

വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,

time-read
7 mins  |
September 14, 2024
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
Vanitha

വാട്സാപ്പിലെ സൂപ്പർ ട്രിക്സ്

വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം

time-read
1 min  |
September 14, 2024
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
Vanitha

ആഘോഷമാക്കാം ഇഞ്ചോടിഞ്ച്

പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം

time-read
3 mins  |
September 14, 2024
കാലമായല്ലോ കാബേജ് നടാം
Vanitha

കാലമായല്ലോ കാബേജ് നടാം

അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്

time-read
1 min  |
August 31, 2024
ഇനി നമ്മളൊഴുകണം പുഴ പോലെ
Vanitha

ഇനി നമ്മളൊഴുകണം പുഴ പോലെ

\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം

time-read
3 mins  |
August 31, 2024
അഴകിയ നിഖില
Vanitha

അഴകിയ നിഖില

\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു

time-read
3 mins  |
August 31, 2024
ഇന്ത്യയുടെ പാട്ടുപെട്ടി
Vanitha

ഇന്ത്യയുടെ പാട്ടുപെട്ടി

ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്

time-read
4 mins  |
August 31, 2024
Ice journey of a Coffee lover
Vanitha

Ice journey of a Coffee lover

“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

time-read
4 mins  |
August 31, 2024
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
Vanitha

ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?

അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം

time-read
1 min  |
August 31, 2024
കരളേ... നിൻ കൈ പിടിച്ചാൽ
Vanitha

കരളേ... നിൻ കൈ പിടിച്ചാൽ

അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...

time-read
3 mins  |
August 31, 2024