തിരക്കഥയിൽ ഇല്ലാത്തത്

അപ്രതീക്ഷിതമാണ് സിനിമയും ജീവിതവും. അടുത്ത സീനിൽ എന്താണുണ്ടാകുകയെന്നു മുൻകൂട്ടി അറിയാനാകില്ലല്ലോ. സംഭവിക്കുന്നതു സന്തോഷമാകാം. ചിലപ്പോൾ വേദനയും. രണ്ടായാലും അവിചാരിതമായുണ്ടാകുന്നതെന്തും അതിന്റെ തീവ്രതയിലേ അനുഭവിക്കാനാവൂ.
അതുകൊണ്ടു തന്നെ നിനച്ചിരിക്കാതെയുണ്ടാകുന്ന ചില വേദനകൾ എത്ര മായ്ച്ചാലും ഓർമപ്പാടുകൾ അവശേഷിപ്പിക്കും. പലപ്പോഴും നാമറിയാതെ ഒരു വിധിപോലെ വന്നതായിരിക്കും അവ.
ഒരുപാട് ആഗ്രഹിച്ച കാര്യങ്ങൾ ഒരു കൈപ്പാടകലെ വച്ചു പോകുമ്പോഴുള്ള സങ്കടമുണ്ട്. കണ്ടു നിന്നു നീറാനല്ലേ പറ്റൂ. പത്മരാജൻ സാറിനെയും ഭരതേട്ടനെയും കുറിച്ച് അതുപോലെ വേദനയുണ്ട്.
സിനിമയുടെ തുടക്കകാലം തൊട്ടേ ഉള്ള മോഹമാണ്. ആ രണ്ടു പേരുടെയും സിനിമകളിൽ കുഞ്ഞുവേഷമെങ്കിലും ചെയ്യണം. അതിനായി കാത്തിരിക്കാൻ തുടങ്ങി. ശല്യപ്പെടുത്തൽ എന്ന രീതിയിൽ അല്ല, എന്നാലും കാണുമ്പോഴൊക്കെ "ഞാനിവിടുണ്ടേ' എന്ന മട്ടിൽ അവസരം ചോദിക്കുകയും ചെയ്തിരുന്നു.
ആ അവസരം
ഇതളുകൾ എന്ന പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ പത്മരാജൻ സാർ അവിടെ ന്യൂസ് റീഡർ ആണ്. "വാർത്തകൾ വായിക്കുന്നത് പത്മരാജൻ' ഒരു പ്രത്യേക താളത്തിൽ പറയുന്ന ഈ വരിയും ആ പേരും അന്നു മലയാളികൾക്കു സുപരിചിതമാണ്.
ഇടയ്ക്ക് ആകാശവാണിയിൽ വച്ചു കാണുമ്പോൾ പറയും, “ഞാൻ എംജി കോളജിൽ പഠിപ്പിക്കുകയാണ്. എനിക്കു സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്നുണ്ട്. ''ഗൗരവത്തെ മുഴുവനായി മായ്ച്ചു കളയാതെ അദ്ദേഹം മറുപടിയും തരും, അവസരം വരുമ്പോൾ നമുക്കു നോക്കാം. പറ്റുന്ന കഥാപാത്രങ്ങൾ വരട്ടെ.'' പിന്നീടു പല സിനിമകളും അദ്ദേഹം സംവിധാനം ചെയ്തെങ്കിലും എന്നെ വിളിച്ചില്ല. "എന്നാലും വിളിച്ചില്ലല്ലോ' എന്ന വേദന മനസ്സിലുണ്ടായിരുന്നു.
പെട്ടെന്നൊരു ദിവസം നിർമാതാവ് രാജു മല്യത്തിന്റെ ഫോൺ, “പത്മരാജന്റെ അടുത്ത സിനിമ ഞാനാണു നിർമിക്കുന്നത്. അതിൽ ജഗദീഷിന് വേഷമുണ്ട്.'' എത്ര നാളായി ആഗ്രഹിച്ച കാര്യമാണ്. അതു തൊട്ടരികിലെത്തിയ സന്തോഷത്തിലായിരുന്നു ഞാൻ.
"ഞാൻ ഗന്ധർവനു ശേഷം തുടങ്ങാനായിരുന്നു പ്ലാൻ. നായകൻ ജയറാം. കായികാധ്യാപകന്റെ വേഷമായിരുന്നു ജയറാമിന്. മറ്റൊരധ്യാപകനായി ഞാനും. പക്ഷേ, പത്മരാജൻ സാറിന്റെ സ്നേഹം അനുഭവിക്കാൻ എനിക്കു സാധിച്ചില്ല. സിനിമ തുടങ്ങും മുൻപേ അദ്ദേഹം പോയി. നടക്കാതെ പോയ ആ സിനിമ ഇന്നും എന്റെ വേദനയാണ്.
This story is from the August 17, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 17, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

അരുതേ...നമുക്കു കൈ കോർക്കാം
കരുതലെടുക്കാൻ നീട്ടുന്ന കരം വെട്ടുന്ന തരത്തിൽ അക്രമത്തിലേക്കു വഴി മാറുകയാണു നാട്. വരുംതലമുറയെ അക്രമത്തിനു വിട്ടുകൊടുക്കാതെ കാക്കാം

വീടിനൊരുക്കാം സേഫ്റ്റി ചെക്ക് ലിസ്റ്റ്
വീട്ടിലേക്കുള്ള പെയിന്റ് തിരഞ്ഞെടുക്കുന്നതു മുതൽ പ്ലേ ഏരിയ ഒരുക്കുന്നതു വരെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാം

മുടിയെ സ്നേഹിക്കാം കലർപ്പില്ലാതെ
കലർപ്പില്ലാത്ത സൗന്ദര്യക്കൂട്ടുകളെ കൂട്ടുപിടിക്കാം. മുടിക്ക് കൂടുതൽ അഴകും ആരോഗ്യവും പകർന്നു നൽകാം

ഓൺലൈനിൽ വിരിഞ്ഞ നൃത്തമുദ്രകൾ
പ്രഫഷന്റെ തിരക്കും പ്രായവും പാഷനു തടസ്സമാകില്ലെന്നു തെളിയിക്കുകയാണ് ഈ വനിതകൾ

മരണമെത്തും മുൻപേ
ജീവിതാവസാന ദിവസങ്ങൾ ആശുപത്രിയിൽ ആകണോ? വീട്ടിലായിരിക്കണമോ? ചികിൽസ എങ്ങനെയാകണം? 18 തികഞ്ഞ ആർക്കും അതു നിയമപ്രാബല്യമുള്ള രേഖയാക്കാനുള്ള അവസരമാണു ലിവിങ് വിൽ

പ്രായമേ...നിന്നെ കടന്നു ചാടും ഞാൻ
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റീസ്റ്റാർട്ട് ചെയ്ത സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

ലൊക്കേഷൻ അറിയാം ഡിലീറ്റ് ചെയ്യാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

തിരുവമ്പാടി കണ്ണനാമുണ്ണി...
വിഷു കഴിഞ്ഞാൽ പൂരമായി. തിരുവമ്പാടി കണ്ണനെ കാണാൻ ഭക്തർ ഒഴുകിയെത്തുന്ന നാളുകളാണ് ഇനി

അന്നു തോന്നി ഇനി പാട്ടു വേണ്ട
50 വർഷം നീണ്ട പാട്ടു കാലത്തിനിടയിൽ ഒരിക്കൽ സുജാത പാട്ടിനെ മനസ്സിൽ നിന്നു പുറത്താക്കി

രുചിയാത്ര പിന്നിട്ട 50 വർഷം
വനിത കടന്നു വന്ന 50 രുചിവർഷങ്ങളിലെ മാറ്റങ്ങളെക്കുറിച്ചു പറയുന്നു, ഡോ. ലക്ഷ്മി നായർ