
നിളാനദിയിൽ വെയിലു ചാഞ്ഞ ഒരു വൈകുന്നേരമാണു ഞങ്ങൾ പട്ടാമ്പിക്കടുത്തു പരുതൂർ ചെല്ലു എഴുത്തച്ഛൻ' അപ്പർ പ്രൈമറി സ്കൂളിൽ എത്തുന്നത്. കുറച്ചു കുട്ടികൾ അപ്പോഴും വീട്ടിൽ പോകാതെ നിൽക്കുന്നുണ്ട്. കലാപ്രവർത്തനങ്ങളിൽ സജീവമായ കുട്ടികളാണ് അവർ. ആരെയോ പ്രതീക്ഷിച്ചു നിൽക്കുകയാണ്.
ഈ സ്കൂളിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1876 ൽ ജനിച്ച് 1962 ൽ അന്തരിച്ച ചെല്ലു എഴുത്തച്ഛൻ എന്ന ജ്ഞാനിയായ മനുഷ്യന്റെ ദീർഘദർശനമാണ് ഈ പള്ളിക്കൂടം. ഭാരതപ്പുഴയുടെ ഇരുകരകളിലുമായി നീണ്ടു നിവർന്നു കിടക്കുന്ന പരുതൂർ എന്ന കലാഗ്രാമത്തിൽ അക്ഷരം കൊണ്ടു വെളിച്ചം നിറയ്ക്കുകയായിരുന്നു ചെല്ലു എഴുത്തചൻ ഈ പള്ളിക്കൂടത്തിലൂടെ, അതിനു പ്രതിഫലമെന്നോണം ഈ സ്കൂളിന്റെ മുറ്റത്ത് അദ്ദേഹത്തിന്റെ അർധകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പഴമയുടെ മനോഹാരിതയുണ്ട് ഇവിടെ. മുറ്റത്തു തണൽ വിരിച്ചു നിൽക്കുന്ന വൻമരങ്ങൾ.
പരുതൂർ സ്കൂളിന് ഈ ഓണത്തിന് ഇരട്ടിമധുരമാണ്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്കു തടവ് എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രഅവാർഡ് ലഭിച്ചതിന്റെ സന്തോഷം. യുവജനോത്സവങ്ങളിൽ നല്ല വിജയം കൊയ്യുന്ന ഈ സ്കൂൾ വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ മാധ്യമപ്രതിനിധികൾ ഓരോ ദിവസവും ഇവിടെ വന്നുകൊണ്ടിരിക്കുന്നു. ബീന ടീച്ചറെ കാണാൻ വേണ്ടി മാത്രം.
ഭാരതപ്പുഴയുടെ സമീപപ്രദേശങ്ങളിലുള്ള അമച്വർ നാടകസംഘങ്ങളിലെ സജീവസാന്നിധ്യമാണ് ബീന ടീച്ചർ. കുട്ടികൾ പ്രതീക്ഷിച്ചു നിൽക്കുന്നത് മറ്റാരെയുമല്ല. ബീന ടീച്ചറെ തന്നെയാണ്. അവാർഡ് വിവരം പുറത്തു വന്നതിനുശേഷം തിരക്കോടു തിരക്കാണ്. ടീച്ചർ വന്നിട്ടുവേണം നാടകത്തിന്റെ റിഹേഴ്സൽ ആരംഭിക്കാൻ "നാട്ടിൽ ഒരു വായനശാലയുടെ അനുമോദന സമ്മേളനത്തിനു വേണ്ടി പോയതാണ്. 'വന്നപാടെ ടീച്ചർ പറഞ്ഞു. പിന്നെ, കാത്തുനിന്ന കുട്ടികൾക്ക് നാടകാവതരണത്തിന്റെ ബാലപാഠങ്ങൾ, അണിയറയിൽ പലതരം വാദ്യോപകരണ ങ്ങൾ സംഗീതമുതിർത്തു തുടങ്ങി. അവാർഡ് നേട്ടത്തിലുള്ള സന്തോഷം അറിയിക്കാൻ പലരും വിളിക്കുന്നുണ്ട്. സിനിമ അഭിനയത്തിനാണ് അവാർഡ് എങ്കിലും താനൊരു നാടകനടിയാണെന്ന് അറിയപ്പെടാനാണു ടീച്ചർക്കു ഇഷ്ടം.
هذه القصة مأخوذة من طبعة August 31, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 31, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം