ഗർഭിണിയായെന്നറിഞ്ഞ ശേഷമുള്ള ഓരോ ദിവസവും റീലാക്കുന്ന പുത്തൻ തലമുറ കുഞ്ഞാവയുടെ വരവിനു ശേഷം വെറുതെയിരിക്കുമോ? പൊന്നോമനയുടെ ഓരോ നിമിഷവും ചിത്രങ്ങളായും വിഡിയോയായും പകർത്തും. എംബസിങ് ഇഞ്ച് സ്റ്റോൺസ് പേരന്റിങ് എന്ന ടാഗുമിട്ട് അവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. അടുത്തിടെ ട്രെൻഡായ ഇഞ്ച് സ്റ്റോൺസ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം.
ഓരോ ചുവടും മുന്നോട്ട്
ഓർമയില്ലേ, പൊന്നോമനക്കുഞ്ഞിന്റെ ആദ്യത്തെ ചുവടുകൾ.. ആദ്യമായി അമ്മേ എന്നു വിളിച്ചത്... കുഞ്ഞു വളരുകയാണല്ലോ എന്നു മനം നിറഞ്ഞ നാളുകൾ. കുട്ടികളുടെ വളർച്ചാവികാസം കൃത്യമാണോയെന്നു തിരിച്ചറിയാൻ നാഴികക്കല്ലുകൾ (മൈൽസ്റ്റോൺ) എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
വളർച്ചയിലുള്ള താമസം തിരിച്ചറിയാനും വേണ്ട പരിഹാരം സ്വീകരിക്കാനും നാഴികക്കല്ലുകൾ അളവുകോലാക്കാനാകും. ശാരീരികം, ബുദ്ധിപരം, സാമൂഹികം, വൈകാരികം, ഭാഷാപരം, ഇന്ദ്രിയപരം ഇങ്ങനെ ഓരോ മേഖലയിലെയും വളർച്ചാവികാസമാണു പ്രധാന നാഴികക്കല്ലുകളിൽ ഉൾപ്പെടുന്നത്. ഈ നാഴികക്കല്ലുകൾ നേടിയെടുക്കാനുള്ള ചെറുചുവടുകളാണ് ഇഞ്ച് സ്റ്റോൺസ് നടക്കുകയെന്ന പ്രധാന നാഴികക്കല്ലിലേക്കെത്തണമെങ്കിൽ തനിയെ ഇരിക്കുക, പിടിച്ചു നിൽക്കുക തുടങ്ങിയവയിൽ ആദ്യം മികവു നേടേണ്ടതുണ്ട്. ഈ ഓരോ ഘട്ടവും ഇഞ്ച് സ്റ്റോൺസ് ആണ്. നാഴികക്കല്ലുകളിലെത്താൻ കാലതാമസം നേരിടുന്ന കുട്ടികളെ മികവോടെ മുന്നോട്ടു നീങ്ങാൻ ഈ പേരന്റിങ് ശൈലി സഹായിക്കും.
ഭിന്നശേഷിയുള്ള കുട്ടികൾ സ്വയം ഭക്ഷണം കഴിച്ചു തുടങ്ങുന്നതു പോലും വലിയ നേട്ടമായാണു മാതാപിതാക്കൾ കണക്കാക്കാറ്. ഇത്തരം ചെറിയ നേട്ടങ്ങൾ പോലും ആഘോഷിക്കുന്നത് അവരിൽ ആത്മവിശ്വാസം വർധിപ്പിക്കും. ഇങ്ങനെയുള്ള കുട്ടികളെ സഹായിക്കാനാണു വിദഗ്ധർ ഇഞ്ച്സ്റ്റോൺസ് പേരന്റിങ് ശൈലി ആവിഷ്കരിച്ചത്.
സ്കൂൾ കാലത്തിലെത്തുമ്പോൾ ഈ കുട്ടികൾക്കു ശിക്ഷാരീതികൾക്കു പകരം പ്രോത്സാഹനമേകി പഠന മികവ് ഉറപ്പാക്കാനും നാഴികക്കല്ലുകൾ പൂർത്തിയാക്കാനും ഈ രീതി സഹായിക്കും.
പഴയകാലത്തെ പേരന്റിങ് രീതിയിൽ കുട്ടികൾക്കു മുതിർന്നവരിൽ നിന്നു വേണ്ട അംഗീകാരവും പ്രോത്സാഹനവും കിട്ടിയിരുന്നില്ല. ഈ രീതിക്കു പകരം മാനസികവും ശാരീരികവുമായ വളർച്ചാവികാസം പ്രോത്സാഹിപ്പിക്കാൻ ഇഞ്ച്സ്റ്റോൺ പേരന്റിങ് ശൈലി പ്രയോജനപ്പെടുത്താനാകും. ഈ ഗുണങ്ങൾ മനസ്സിലാക്കിയാണു പുതിയ തലമുറ ഇഞ്ച്സ്റ്റോൺ പേരന്റിങ് ശൈലി സ്വന്തമാക്കിയത്.
This story is from the September 14, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 14, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...