ഉമ്മ സ്വർഗത്തിലേക്കു പോയ ദിവസം യത്തീമായ പോലെ തോന്നി നശ്വ നൗഷാദിന്. പിന്നെ, തോന്നി രോഗശയ്യയിലാണെങ്കിലും വാപ്പച്ചിയുണ്ടല്ലോ കൂടെ. പക്ഷേ, ആ തണലിന് ആയുസ്സ് 15 ദിനമേ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങളുടെ ഇടവേളയിൽ വാപ്പച്ചിയേയും നഷ്ടപ്പെട്ടു. 12 വയസ്സുകാരി നശ്വക്ക്.
വേർപാടിന്റെ മൂന്നുവർഷം കടന്നു പോയെങ്കിലും നശ്വയുടെ വാപ്പച്ചിയെ മലയാളി അങ്ങനെ എളുപ്പം മറക്കില്ല. രുചിയുടെ ഏഴാം സ്വർഗത്തിന്റെ ദം പൊട്ടിച്ച ജനപ്രിയ ഷെഫ് നൗഷാദ്, വാക്കിലും നോക്കിലും വാപ്പച്ചിയെ അനുസ്മരിപ്പിക്കുന്ന നച്ചു അവളുടെ ഉപ്പയുടെ കഥ പറയാനിരുന്നു.
പരാതി പറയാനുണ്ട് പടച്ചോനോട്...
16 വർഷം കാത്തിരുന്നു കിട്ടിയ കുട്ടിയാണ് ഞാൻ. വൈകി വന്നതിന്റെ കടംകൂടി വീട്ടി എന്നെ സ്നേഹിക്കാൻ മത്സരമായിരുന്നു രണ്ടുപേരും. തരിമ്പ് സ്നേഹക്കൂടുതൽ വാപ്പച്ചിക്കായിരുന്നു. നൗഷാദിക്കാ...നച്ചുവിനെ നിങ്ങള് സ്നേഹിച്ച് വഷളാക്കോ?' എന്ന് ഉമ്മയുടെ അനിയത്തി ആമിയും മൂത്തുമ്മമാരും മാമമാരും ചോദിക്കും. വാപ്പച്ചിയുണ്ടോ കേൾക്കുന്നു.
ആ മനുഷ്യൻ കരഞ്ഞതും ചിരിച്ചതും കിനാവു കണ്ടതും എനിക്കു വേണ്ടിയായിരുന്നു. ഒരിക്കൽ വെള്ളത്തിൽ കളിച്ചതിന്റെ പേരിൽ ഉമ്മ എന്നെ ചെറുതായൊന്ന് തല്ലി. ആ വിഷമം സഹിക്കാതെ മുറിയിൽ കയറി വാപ്പച്ചി വാതിലടച്ചു കരഞ്ഞു.
ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. എന്റെ ഉപ്പ തന്ന സ്വാതന്ത്ര്യമാണ് വെറും 15-ാം വയസ്സിലും എന്നെ ബോൾഡാക്കി നിർത്തുന്നത്. ഷെഫിന്റെ മകളെ ഷെഫ് ആക്കാനോ ഹോട്ടൽ മാനേജ്മെന്റ് പഠിപ്പിക്കാനോ കണക്കു കൂട്ടിയിരുന്നില്ല. ഒന്നിനും നിർബന്ധിക്കാതെ എല്ലാം നച്ചുവിന്റെ ഇഷ്ടമെന്ന് പറഞ്ഞ് കൂടെ നിന്നു. മറ്റു കുട്ടികളെ പോലെ മാർക്ക് വാങ്ങാനോ മത്സരിക്കാനോ പറഞ്ഞിട്ടില്ല. "നച്ചു... സ്ട്രെസ് എടുക്കല്ലേ കണ്ണേ... കൂളായിട്ട് ചെയ്യ്..' എന്ന് പറയും. ഇന്നും പഠിക്കാനിരിക്കുമ്പോൾ പോലും തലയ്ക്കു മേലെ ആ വാക്കുകളുണ്ട്. അന്നേരം ഞാൻ മാനത്തേക്കു നോക്കി പറയും. “സങ്കടപ്പെടല്ലേ... വാപ്പച്ചിയുടെ നച്ചു ഓകെയാണേ...
വേദന മറച്ച് ചിരിക്കുന്ന വാപ്പച്ചി
“പ്രിയപ്പെട്ടവർക്കു വച്ചു വിളമ്പി നടക്കുമ്പോഴും വേദനയുടെ നടുക്കയത്തിലായിരുന്നു എന്നും വാപ്പച്ചി. അന്നൊന്നും അതു തിരിച്ചറിയാനുള്ള അറിവോ പക്വതയോ ഉണ്ടായിരുന്നില്ല.
This story is from the September 28, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 28, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ
മനസ്സിലൊരുക്കിയ മോഹം
നാടകം കണ്ടു വളർന്നു സിനിമയിലെത്തിയ കഥ പറയുന്നു കിഷ്കിന്ധാകാണ്ഡത്തിലെ താരം വൈഷ്ണവി രാജ്
പുഷ്പ ഹിൽസ് ആയ തിരുമലൈ
അഗസ്ത്യമുനിക്ക് സുബ്രഹ്മണ്യ ദർശനം ലഭിച്ച ഇടം, പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒരിടം, സൂപ്പർ ഗാനരംഗങ്ങൾക്ക് അഴകു നൽകിയ പശ്ചാത്തലം... എല്ലാം ഒന്നിക്കുന്ന തിരുമലൈ കോവിൽ
മായ്ക്കാനാവാത്ത സങ്കടങ്ങൾ
കാലമെത്ര കഴിഞ്ഞാലും മായാത്ത ഓർമകളെക്കുറിച്ച് ജഗദീഷ്. ഈ ലക്കത്തിൽ ഇന്നും മിടിക്കുന്ന സങ്കടങ്ങൾ
വാപ്പച്ചിയുടെ ലെഗസി
സ്നേഹവും രുചിയും നിറയെ വിളമ്പിയ വാപ്പച്ചിയുടെയും ഉമ്മയുടെയും ഓർമയിൽ മകൾ നശ്വ നൗഷാദ്
I am my Mother's Dream
'അമ്മ കണ്ട സ്വപ്നമാണു ഞാൻ തെന്നിന്ത്യയിലെ മിന്നുംതാരമായി മാറിയ മമിത ബൈജു സംസാരിക്കുന്നു
കോഴിക്കോടിന്റെ കൂട്ട് അക്ഷരം
ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി യുനെസ്കോ പട്ടികയിൽ ഇടം നേടിയത് നമ്മുടെ സ്വന്തം കോഴിക്കോട്