മാഞ്ഞു പോയവരുടെ ചിത്രങ്ങളുള്ള ആൽബം മറിച്ചു നോക്കിയിട്ടുണ്ടോ? അതു വെറും ചിത്രങ്ങളല്ല. ക്ലിക് ചെയ്യുന്ന നിമിഷം മാത്രമല്ല അതിൽ ഉണ്ടാവുക. ഓരോ ചിത്രങ്ങളിലും പോയ കാലത്തിന്റെ വലിയ സിനിമകൾ ഉറങ്ങിക്കിടക്കുന്നുണ്ടാവും. ഒരൊറ്റ കാഴ്ചയിൽ ചിരിയും കണ്ണീരും തന്ന് ഓർമകൾ ഓടിത്തുടങ്ങും.
അതുകൊണ്ടാവാം പഴയ ആൽബങ്ങളിലൂടെ യാത്ര പോയാലോ എന്നു ചോദ്യത്തിന് വേണ്ടന്ന് ജഗദീഷ് ഉത്തരം നൽകിയത്. വേർപാടുകൾ കാലമെത്ര കഴിഞ്ഞാലും ആ ഓർമക്കാടുകൾ മായാതെ നിൽക്കും. അല്ലെങ്കിലും നിഴലായി നിന്നവർ മാഞ്ഞുപോവുമ്പോൾ അവർ പോയി കഴിഞ്ഞെന്ന് മനസ്സിനെ ഒന്ന് വിശ്വസിപ്പിക്കാൻ അത്ര എളുപ്പമല്ലല്ലോ.
ജഗദീഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടത്തെക്കുറിച്ച് മക്കളായ രമ്യയും സൗമ്യയുമാണ് സംസാരിച്ചു തുടങ്ങിയത്.
“അമ്മ മരിച്ചു എന്ന് അച്ഛനിപ്പോഴും വിശ്വസിച്ചിട്ടില്ല. ഒരു മണിക്കൂർ അച്ഛൻ സംസാരിച്ചാൽ അതിൽ മൂന്നുനാലു പ്രാവശ്യം "രമ' എന്ന വാക്കു പറയും. ഇത്രയും തീവ്രമായ പ്രണയം ഭർത്താക്കന്മാരിൽ നിന്നു കിട്ടുന്നില്ലല്ലോ എന്നു തമാശയായി പറഞ്ഞ് അച്ഛനെ കളിയാക്കാറുണ്ട്. അത്ര സ്നേഹമായിരുന്നു അവർ തമ്മിൽ.
അച്ഛൻ ഞങ്ങളെ അടിച്ചിട്ടില്ല. പക്ഷേ, അമ്മ പഠിക്കാത്തതിനും മാർക്കു കുറയുന്നതിനും ചിലപ്പോഴൊക്കെ അടിച്ചിട്ടുമുണ്ട്. കുറച്ചുനാൾ മുൻപ് ഞാൻ പറഞ്ഞു, അമ്മയല്ല അച്ഛനാണ് വഴക്കു പറയാതെ കുറച്ചു കൂടി സ്നേഹിച്ചിരുന്നത്. അപ്പോഴേ അച്ഛൻ അതു നിഷേധിച്ചിട്ടു പറഞ്ഞു “അതായിരുന്നു അമ്മയുടെ സ്നേഹം. തുറന്നു പ്രകടിപ്പിക്കില്ല. പക്ഷേ, മനസ്സിൽ നിറയെ സ്നേഹമാണ്. അത് എനിക്ക് നന്നായറിയാം.'' അതു പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. ഇപ്പോഴും അമ്മ യാത്രയായെന്ന് തിരിച്ചറിയാൻ അച്ഛനു സാധിച്ചിട്ടില്ല. അടുപ്പം അത്രയ്ക്കായിരുന്നു. ''അമ്മയെ കുറിച്ച് മക്കൾ പറയുന്നതു കേട്ടപ്പോൾ ജഗദീഷിന്റെ ചുണ്ടിലൊരു സങ്കടച്ചിരി വന്നു.
“സത്യമാണ് ഞാൻ പറഞ്ഞത്. സ്നേഹം ഉള്ളിലായിരുന്നു. ചിലപ്പോൾ ഷൂട്ട് ബ്രേക്കിൽ രമയെ വിളിക്കും കഴിച്ചോ? എന്തുണ്ട് വിശേഷം എന്നൊക്കെ കൊച്ചുവർത്തമാനം പറയാൻ തുടങ്ങുമ്പോൾ രമയുടെ ചോദ്യം വരും ചേട്ടൻ വെറുതെ വിളിച്ചതാണോ? ഷൂട്ടിൽ അല്ലേ? ജോലി സമയം വെറുതെ കളയണ്ട. വീട്ടിലെത്തിയിട്ടു വിളിക്കാം. ജോലിക്കിടയിൽ ഒരു ഫോൺകോൾ പോലും വെറുതേ ചെയ്യുന്നതിനോട് എതിർപ്പായിരുന്നു. അത്രയ്ക്ക് അച്ചടക്കം. ഫൊറൻസിക് സർജന്റെ ആ സൂക്ഷ്മത ജീവിതത്തിലുടനീളം ഉണ്ടായിരുന്നു.
This story is from the September 28, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 28, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ
മനസ്സിലൊരുക്കിയ മോഹം
നാടകം കണ്ടു വളർന്നു സിനിമയിലെത്തിയ കഥ പറയുന്നു കിഷ്കിന്ധാകാണ്ഡത്തിലെ താരം വൈഷ്ണവി രാജ്
പുഷ്പ ഹിൽസ് ആയ തിരുമലൈ
അഗസ്ത്യമുനിക്ക് സുബ്രഹ്മണ്യ ദർശനം ലഭിച്ച ഇടം, പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒരിടം, സൂപ്പർ ഗാനരംഗങ്ങൾക്ക് അഴകു നൽകിയ പശ്ചാത്തലം... എല്ലാം ഒന്നിക്കുന്ന തിരുമലൈ കോവിൽ
മായ്ക്കാനാവാത്ത സങ്കടങ്ങൾ
കാലമെത്ര കഴിഞ്ഞാലും മായാത്ത ഓർമകളെക്കുറിച്ച് ജഗദീഷ്. ഈ ലക്കത്തിൽ ഇന്നും മിടിക്കുന്ന സങ്കടങ്ങൾ
വാപ്പച്ചിയുടെ ലെഗസി
സ്നേഹവും രുചിയും നിറയെ വിളമ്പിയ വാപ്പച്ചിയുടെയും ഉമ്മയുടെയും ഓർമയിൽ മകൾ നശ്വ നൗഷാദ്
I am my Mother's Dream
'അമ്മ കണ്ട സ്വപ്നമാണു ഞാൻ തെന്നിന്ത്യയിലെ മിന്നുംതാരമായി മാറിയ മമിത ബൈജു സംസാരിക്കുന്നു
കോഴിക്കോടിന്റെ കൂട്ട് അക്ഷരം
ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി യുനെസ്കോ പട്ടികയിൽ ഇടം നേടിയത് നമ്മുടെ സ്വന്തം കോഴിക്കോട്