ഓഫ് ആക്കാം പ്രഷർകുക്കർ

മഹാരാഷ്ട്രയിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്തിരുന്ന 27 വയസ്സുള്ള അന്ന സെബാസ്റ്റ്യൻ. ഈ പേര് എല്ലാവരും ഓർക്കണമെന്നില്ല. ജോലിസമ്മർദം കൊണ്ടുണ്ടായ ഹൃദയ സ്തംഭനത്താൽ മരിച്ച മലയാളി പെൺകുട്ടി എന്നു പറഞ്ഞാൽ അന്നയെ എല്ലാവരും അറിയും.
2023 ജനുവരിയിൽ ഡിലോയ്റ്റ് നടത്തിയ സർവേയെക്കുറിച്ചു കഴിഞ്ഞ ലക്കത്തിൽ പറഞ്ഞിരുന്നു. ജോലി ചെയ്യുന്ന 53 ശതമാനത്തോളം ഇന്ത്യൻ സ്ത്രീകൾ ഉയർന്ന സ്ട്രെസ് (സമ്മർദം കൊണ്ടുനടക്കുന്നുണ്ടത്രേ. അതിൽ 30 ശതമാനം പേർ ജോലി കാരണം ബേൺ ഔട്ട് ആകാറുണ്ട്.
ബേൺ ഔട്ടും ജോലി സംബന്ധമായ സ്ട്രസ്സും ലോക വ്യാപകമാണെങ്കിലും ഇന്ത്യൻ സ്ത്രീകളിൽ അതു കൂടുന്നതിനു പിന്നിൽ കുടുംബത്തിൽ നിന്നുള്ള സമ്മർദമടക്കം നിരവധി കാരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇവരിൽ ഹൃദയാഘാത സാധ്യത 21 ശതമാനം കൂടുമത്രേ.
ജോലി രോഗിയാക്കുമോ എന്നു നമ്മളും ഈ ടാർഗറ്റ് 'പണി'യാകുമോ എന്നു തൊഴിലുടമയും ചിന്തിച്ചു തുടങ്ങുമ്പോൾ ചോദ്യങ്ങൾ അനവധി ബാക്കിയുണ്ട്. എന്തൊക്കെയാണു ജോലിയിൽ സമ്മർദമുണ്ടാക്കുന്നത്? അവ എങ്ങനെ തിരിച്ചറിയാം? അവയെ പ്രതിരോധിക്കുന്നതെങ്ങനെ? വിശദമായി പറഞ്ഞു തരുന്നു എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റായ ഡോ.സി.ജെ. ജോണും ലൈഫ്സ്റ്റൈൽ, മോട്ടിവേഷണൽ വിദഗ്ധനായ അഭിഷാദ് ഗുരുവായൂരും.
എവിടെയാണു പ്രശ്നം?
ജോലി സമ്മർദം സംബന്ധിച്ച ചർച്ചകളെല്ലാം ഐടി, ബാ ങ്ക് മേഖലകളിൽ ചുറ്റിക്കറങ്ങി നിൽക്കുകയാണ്. പക്ഷേ, തൊഴിൽ മേഖല ഏതായാലും തൊഴിലാളി അഭിമുഖീകരിക്കേണ്ടി വരുന്ന പൊതു വെല്ലുവിളിയാണു തൊഴിൽ സമ്മർദം. ടാർഗറ്റ്, ഡെൻ അധിഷ്ഠിതമായി ജോലി ചെയ്യുന്നവരിൽ അതിന്റെ ആഘാതം കുറച്ചു കൂടുമെന്നു മാത്രം.
ഇവ ഇല്ലാത്ത തൊഴിലാണല്ലോ പൊലീസ് സേന. അവിടെ സമ്മർദമില്ല എന്നാണോ ? മാറിയ സാഹചര്യത്തിൽ കുട്ടികളുടെ പഠന പ്രശ്നങ്ങൾ മുതൽ ക്ലസ്റ്റർ മീറ്റിങ്ങും മറ്റുമൊക്കെയായി അധ്യാപകർ വരെ സമ്മർദത്തിലല്ലേ? പല ഘടകങ്ങൾ ചേർന്നാണു തൊഴിൽ സമ്മർദം ഉണ്ടാക്കുന്നത് എന്നു പറയാം. രോഗാണുബാധയെ സംബന്ധിച്ചു കമ്യൂണിറ്റി മെഡിസിനിലുള്ള ഒരു പ്രമാണം ഇതാണ്. ഏജന്റ് - ഹോസ്റ്റ് ആൻഡ് എൻവയോൺമെന്റ്.
This story is from the October 12, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 12, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

അരുതേ...നമുക്കു കൈ കോർക്കാം
കരുതലെടുക്കാൻ നീട്ടുന്ന കരം വെട്ടുന്ന തരത്തിൽ അക്രമത്തിലേക്കു വഴി മാറുകയാണു നാട്. വരുംതലമുറയെ അക്രമത്തിനു വിട്ടുകൊടുക്കാതെ കാക്കാം

വീടിനൊരുക്കാം സേഫ്റ്റി ചെക്ക് ലിസ്റ്റ്
വീട്ടിലേക്കുള്ള പെയിന്റ് തിരഞ്ഞെടുക്കുന്നതു മുതൽ പ്ലേ ഏരിയ ഒരുക്കുന്നതു വരെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാം

മുടിയെ സ്നേഹിക്കാം കലർപ്പില്ലാതെ
കലർപ്പില്ലാത്ത സൗന്ദര്യക്കൂട്ടുകളെ കൂട്ടുപിടിക്കാം. മുടിക്ക് കൂടുതൽ അഴകും ആരോഗ്യവും പകർന്നു നൽകാം

ഓൺലൈനിൽ വിരിഞ്ഞ നൃത്തമുദ്രകൾ
പ്രഫഷന്റെ തിരക്കും പ്രായവും പാഷനു തടസ്സമാകില്ലെന്നു തെളിയിക്കുകയാണ് ഈ വനിതകൾ

മരണമെത്തും മുൻപേ
ജീവിതാവസാന ദിവസങ്ങൾ ആശുപത്രിയിൽ ആകണോ? വീട്ടിലായിരിക്കണമോ? ചികിൽസ എങ്ങനെയാകണം? 18 തികഞ്ഞ ആർക്കും അതു നിയമപ്രാബല്യമുള്ള രേഖയാക്കാനുള്ള അവസരമാണു ലിവിങ് വിൽ

പ്രായമേ...നിന്നെ കടന്നു ചാടും ഞാൻ
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റീസ്റ്റാർട്ട് ചെയ്ത സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

ലൊക്കേഷൻ അറിയാം ഡിലീറ്റ് ചെയ്യാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

തിരുവമ്പാടി കണ്ണനാമുണ്ണി...
വിഷു കഴിഞ്ഞാൽ പൂരമായി. തിരുവമ്പാടി കണ്ണനെ കാണാൻ ഭക്തർ ഒഴുകിയെത്തുന്ന നാളുകളാണ് ഇനി

അന്നു തോന്നി ഇനി പാട്ടു വേണ്ട
50 വർഷം നീണ്ട പാട്ടു കാലത്തിനിടയിൽ ഒരിക്കൽ സുജാത പാട്ടിനെ മനസ്സിൽ നിന്നു പുറത്താക്കി

രുചിയാത്ര പിന്നിട്ട 50 വർഷം
വനിത കടന്നു വന്ന 50 രുചിവർഷങ്ങളിലെ മാറ്റങ്ങളെക്കുറിച്ചു പറയുന്നു, ഡോ. ലക്ഷ്മി നായർ