എംടി എന്ന രണ്ടക്ഷരം, മലയാളികൾക്കു സാഹിത്യത്തിന്റെ മഹാസാഗരമാണ്. തൊണ്ണൂറ്റിയൊന്നാം പിറന്നാളിന്റെ നിറവിലൂടെ കടന്നു പോകുന്ന എം.ടി.വാസുദേവൻ നായരോടൊപ്പമുള്ള തന്റെ ജീവിതം കലാമണ്ഡലം സരസ്വതി ടീച്ചർക്ക് മറ്റെന്തിനേക്കാളും വിലപ്പെട്ടതും. ഗാഢമൗനത്തിന്റെ ഏകാഗ്രതയിൽ ജീവിക്കുന്ന എംടിയും നിറയേ വർത്തമാനം പറയുന്ന ടീച്ചറും ഒന്നിച്ചുള്ള യാത്രയിൽ നിറമേറും ഓർമകളുടെ എത്രയെത്ര സുന്ദര അധ്യായങ്ങൾ.
ഒരു ചെറിയ ആശുപത്രിക്കാലത്തിനു ശേഷം എംടി കോഴിക്കോട്ടെ സിതാര' എന്ന വീട്ടിലേക്കു മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് സരസ്വതി ടീച്ചർ സംസാരിക്കാനിരുന്നത്. “ആശുപത്രിയിൽ കഴിയുന്നത് അദ്ദേഹത്തിനു തീരെ ഇഷ്ടമല്ല. "എനിക്ക് മടുത്തു... എന്നെ വീട്ടിലേക്ക് പറഞ്ഞയച്ചോ... ഇതേ പോലെ അവിടെ ഇരിക്കാം' എന്നാണ് ഡോക്ടർമാരോട് പറഞ്ഞത്.
ആ ദിവസങ്ങളിൽ മകൾ അശ്വതിയുടെ ഫോണിന് വിശ്രമമുണ്ടായിരുന്നില്ല. ലോകത്തിന്റെ പല കോണുകളിൽ നിന്ന് ആളുകൾ വിളിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തോടുള്ള മലയാളികളുടെ സ്നേഹവും കരുതലും ആഴത്തിൽ തിരിച്ചറിഞ്ഞ നിമിഷങ്ങൾ.
വീട്ടിൽ തിരിച്ചെത്തിയ ശേഷം ദിനചര്യകളിൽ ചെറിയ മാറ്റങ്ങൾ വന്നു. ബീഡി വലി പൂർണമായും നിർത്തി. ചുമ മാറണമെങ്കിൽ ഈ ശീലം അവസാനിപ്പിച്ചേ പറ്റൂ എന്നു ഡോക്ടർമാർ കർശനമായി പറഞ്ഞിരുന്നു. അങ്ങനെ അതു സമ്മതിച്ചു.
പുലർച്ചെയുള്ള പതിവുനടത്തം കുറച്ചു കാലമായി ഇല്ല. എന്തൊക്കെയോ കഥകൾ മനസ്സിലുണ്ടെന്നു തോന്നുന്നു. സുഹൃത്തുക്കളോടൊക്കെ അതേക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. “മുത്തശ്ശിമാരുടെ രാത്രി' എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരത്തിനു ശേഷം അദ്ദേഹത്തിന്റെ പുതിയ കൃതികളൊന്നും വന്നിട്ടില്ല. ആരോഗ്യപരമായ ബുദ്ധിമുട്ടുകളാണ് എഴുത്തിനു തടസ്സം.
എൺപതുകളുടെ തുടക്കത്തിലുള്ള മറ്റൊരു ആശുപത്രിക്കാലമാണ് ഇപ്പോൾ ഓർമ വരുന്നത്. മദ്രാസിൽ വച്ചു വയറുവേദന കൂടി എംടി ആശുപത്രിയിലായി. സർജറി വേണ്ടി വന്നു. മിക്ക ദിവസവും പ്രേംനസീർ കാണാൻ വരുമായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ രാവിലെ എത്തിയാൽ വൈകുന്നേരമേ പോകൂ. വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കും.
എംടിക്ക് നസീറിക്കയെ വലിയ ബഹുമാനവും ഇഷ്ടവുമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം വളരെയേറെ ആസ്വദിച്ചിരുന്നു. ഡിസ്ചാർജായി നാട്ടിലേക്കു മടങ്ങിയപ്പോൾ, "ഇതോടെ ആള് പരിശുദ്ധനാകണം' എന്നു പറഞ്ഞാണ് നസീറിക്കാ യാത്രയാക്കിയത്. അതോടെ എംടി മദ്യപാനം നിർത്തി.
നിങ്ങളുടെ എംടി, ഞങ്ങളുടേയും
This story is from the October 12, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 12, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇവർ എന്റെ തണൽ
ഓട്ടിസമുള്ള മക്കൾക്കു വേണ്ടി ജോലിയുപേക്ഷിച്ച ഷൈനി ഗോപാൽ ഇന്ന് യുഎഇയിൽ ബിഹേവിയർ അനലിസ്റ്റാണ്
ഇൻസ്റ്റഗ്രാമും പേരന്റൽ കൺട്രോളും
ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടോ എന്നു പരിശോധിക്കാനും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മക്കളെ നിരീക്ഷിക്കാനും രണ്ടു ടിപ്സ്
കടം വാങ്ങുന്നതിന്റെ പരിധി എത്ര ?
വായ്പ ബാധ്യത എത്രവരെ പോകാമെന്നു മനസ്സിലാക്കാം
ഹിമാലയം എന്റെ മേൽവിലാസം
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
കണ്ണാടിയിലെ കഥാപാത്രങ്ങൾ
സ്ക്രീനിലെ കഥാപാത്രങ്ങളിൽ എത്രയളവിൽ ഞാനുണ്ട്? അഭിനയിച്ച വേഷങ്ങളെ മുന്നിൽ നിർത്തി ജഗദീഷ് പറയുന്നു
രാ രാ ....സരസ്ക്ക് ....രാ രാ
ചന്ദ്രമുഖിയിലെ രാരാ എന്ന പാട്ടിലൂടെ തമിഴ്മക്കളുടെ പ്രിയ പാട്ടുകാരിയായി മലയാളിയായ ബിന്നി കൃഷ്ണകുമാർ
LOVE IS LIKE A Butterfly
ഞങ്ങൾ എപ്പോഴും ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടും തന്നെയായിരിക്കുമെന്ന് സെലിബ്രിറ്റി ദമ്പതികൾ ഋഷി കുമാറും ഡോ. ഐശ്വര്യ ഉണ്ണിയും
സാ മാം പാതു സരസ്വതി
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലുള്ള ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ വിശേഷങ്ങൾ
എന്റെ എംടി
ഗാഢമൗനത്തിന്റെ ഏകാഗ്രതയിൽ ജീവിക്കുന്ന എംടിയും നിറയെ വർത്തമാനം പറയുന്ന കലാമണ്ഡലം സരസ്വതി ടീച്ചറും ഒന്നിച്ചുള്ള യാത്രയിൽ
ജോലിയിലെ സമ്മർദം ഞങ്ങൾക്കില്ല
സമ്മർദമില്ലാത്ത ജോലിയില്ല. അതിൽ നിന്നു പുറത്തു കടക്കാൻ വഴികൾ കണ്ടെത്തണം എന്നു മാത്രം. വിവിധ ജോലികൾ ചെയ്യുന്നവർ അനുഭവങ്ങളിൽ നിന്നു പറഞ്ഞു തരുന്ന പാഠങ്ങൾ