ആകെ പത്തേക്കർ കൃഷിയിടമാണ് ഉണ്ണികൃഷ്ണനുള്ളത്. മൂന്നരയേക്കറിൽ നെൽകൃഷിയും അഞ്ചേക്കറോളം തെങ്ങ്, കമുക്, അടയ്ക്ക, വാഴ എന്നിവയുമുണ്ട്. എന്നാൽ ബാക്കി ഒന്നരയേക്കറിലെ പച്ചക്കറി കൃഷിയാണ് തന്റെ മുഖ്യവരുമാനമെന്ന് അദ്ദേഹം പറയുന്നു. ഇത്രയും കുറ ച്ചു സ്ഥലത്തുനിന്ന് പ്രതിവർഷം 30 ടൺ പച്ചക്കറിയാണ് വിപണിയിലെ ത്തിക്കുന്നത്. അതും പ്രീമിയം വില യ്ക്ക് കിലോയ്ക്ക് കുറഞ്ഞത് 30 രൂപ ശരാശരിവില കണക്കാക്കിയാൽ പോ 9 ലക്ഷം രൂപ വരുമാനം കിട്ടുന്നു ണ്ടെന്ന് ഉണ്ണിക്കൃഷ്ണൻ. ഉൽപാദന ച്ചെലവാകട്ടെ 2 ലക്ഷം രൂപ മാത്രം.
ഒന്നരയേക്കർ എട്ടരയേക്കറിനെ തോല്പിക്കുന്നതു പോളിഹൗസോ ഹൈഡ്രോപോണിക്സോ വഴിയല്ല, തുറസ്സായ സ്ഥലത്തെ കൃത്യതാകൃഷിയിലൂടെ സാങ്കേതികത്തികവാണ് ഉണ്ണികൃഷ്ണന്റെ പച്ചക്കറിക്കൃഷിയുടെ മുഖമുദ്ര. കേവലം ഒന്നരയേക്കറിലെ കൃഷിയിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച പച്ചക്കറിക്കർഷകനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രഹസ്യവും ഈ മികവുതന്നെ. കംപ്യൂട്ടർ മേഖലയിൽ പ്രവർത്തിച്ചിരു ന്ന ഉണ്ണിക്കൃഷ്ണൻ അച്ഛനിൽ നിന്നു കൃഷി ഏറ്റെടുത്തിട്ട് 12 വർഷമേ ആയിട്ടുള്ളൂ. ആദ്യ വർഷങ്ങളിൽ കൃഷി തുടർച്ചയായി നഷ്ടത്തിൽ കലാശിച്ചു. അപ്പോഴാണ് കേരള കാർഷിക സർവകലാശാലയിലെ ഡോ. സി. നാരായണൻകുട്ടിയെ പരിചയപ്പെട്ടത്. അ ദ്ദേഹമാണ് കൃത്യതാകൃഷിയുടെ സാധ്യതകൾ ഉണ്ണിക്കൃഷ്ണനെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ അതേപടി നടപ്പാക്കിയ ഉണ്ണിക്കൃഷ്ണനു പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
എന്നും വിൽക്കാൻ ഉൽപന്നം
കൃഷിയിടം രണ്ടായി തിരിച്ചാണ് ഇവിടെ കൃഷി. ഒരു ഭാഗത്തെ കൃഷി അവസാനിക്കുമ്പോഴേക്കും അടുത്ത ഭാഗം പൂവിട്ടിരിക്കും. ഓരോ ഭാഗത്തും കുറഞ്ഞത് 10 വിളകൾക്ക് സ്ഥലം കണ്ടെത്തും. ഒരു വിളയും അമിത തോതിൽ ചെയ്യില്ല. അതുകൊണ്ടുതന്നെ വിപണിയിൽ ഏതെങ്കിലും പച്ചക്കറിയിനത്തിന്റെ പ്രളയമുണ്ടാകുന്നത് ഉണ്ണിക്കൃഷ്ണനെ ബാധിക്കില്ല. ഇവിടെ നിന്നു പതിവായി പച്ചക്കറിയെടുക്കുന്ന സൂപ്പർ മാർക്കറ്റുകൾ വിപണി വിലയെക്കാൾ അധികവില നൽകുകയും ചെയ്യും. ചില കടകളിൽ ഉണ്ണിക്കഷ്ണന്റെ കൃഷിയിടത്തിലെ പച്ചക്കറിയാണെന്നു പ്രത്യേകം ബാനർ കെട്ടാറുണ്ട്. ഇപ്രകാരം 3 സീസണുകളിലായി തവണയാണ് കൃഷിയിറക്കുക. കൂടാതെ, നെല്ല് കൊയ്ത ശേഷം പാടത്ത് വെള്ളരിവർഗവിളകളും നടാ
Bu hikaye KARSHAKASREE dergisinin October 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin October 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വിപണി വാഴും വാഴപ്പഴങ്ങൾ
സംസ്ഥാനത്തു വാഴപ്പഴങ്ങൾക്കെല്ലാം മികച്ച വില. പാളയംകോടനുപോലുമുണ്ട് കിലോയ്ക്ക് 60 രൂപ. ഉപഭോക്താക്കൾക്കു വിലക്കയറ്റം ബുദ്ധിമുട്ടാകു മെന്നതു ശരി തന്നെ. എന്നാൽ, പല വെല്ലുവിളികളും നേരിടുന്ന വാഴക്കൃഷിക്കാർക്ക് വിലവർധന ആശ്വാസകരമാണ്.
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ
ചെണ്ടുമല്ലി നൽകും ചെറുതല്ലാത്ത ലാഭം
ഓണം ലക്ഷ്യമിട്ടുള്ള പുഷ്പകൃഷിക്ക് സംസ്ഥാനത്തു മികച്ച വളർച്ച
പാചകം ചെയ്യാത്ത പായസം
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
സൂപ്പറാ...സുജയും സിംജയും
വീട്ടിൽ വിളയുന്നതെല്ലാം ആരോഗ്യവിഭവങ്ങളാക്കുന്ന സഹോദരിമാർ
കൂണിനുണ്ട് കുന്നോളം ഗുണങ്ങൾ
ആരോഗ്യവും വരുമാനവും നൽകുന്ന കൃഷിയിനം
പതിനാറായിരം നിക്ഷേപിച്ചു കിട്ടിയത് മൂന്നു ലക്ഷം
പാഷൻ ഫ്രൂട്ട് കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന വരുമാനം
വിദേശപ്പഴങ്ങൾ വിപണിരഹസ്യങ്ങൾ
കേരളത്തിൽ വ്യാപകമായി ഉൽപാദിപ്പിക്കുന്ന വിദേശപഴങ്ങൾ എവിടെ, എങ്ങനെ വിൽക്കാം. ഒപ്പം വിളവെടുപ്പിലും അതിനു മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. വ്യാപാരികളും കർഷകരും കാർഷിക വിദഗ്ധരും അറിവുകൾ, അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
മകനെ കൃഷിക്കാരനാക്കാൻ മോഹിച്ച കൃഷ്ണൻ താങ്കൾ
എല്ലാവരും ഒന്നുപോലെ ജീവിക്കണമെന്നു ചിന്തിച്ച, ലോകത്തിലെതന്നെ ഏക ജനസമൂഹം നമ്മളാണ്
വരുമാനം വളരും പോത്തുപോലെ
ക്ഷമയോടെ പരിപാലിച്ചാൽ ഒന്ന് ഒന്നര വർഷത്തിനകം മികച്ച ലാഭം ഉറപ്പ്