ആറു വർഷക്കാലം വിദേശത്തായിരുന്നു രാധാകൃഷ്ണൻ. സൗദിയിലും കുവൈത്തിലും പണിയെടുത്തു. ഫയർ, റിഫൈനറി മേഖലകളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പുനരുപയോഗിക്കാമെന്നു പഠിക്കുന്നത് അവിടെ വച്ചാണ്. അവിടെ നിന്നു പഴയ പ്ലാസ്റ്റിക് ഷീറ്റുകൾ നാട്ടിലേക്ക് കൊണ്ടുവരുന്നതും പ്രോസസ് ചെയ്ത് ഗ്രാനൂളുകൾ ആക്കുന്നതും അതുപയോഗിച്ച് പലതരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കുന്നതുമെല്ലാം നേരിട്ടു കാണുവാനും അവസരമുണ്ടായി.
ഇത് മികച്ച ലാഭം തരുന്നൊരു ബിസിസാണെന്നു കൂടി മനസ്സിലാക്കിയപ്പോൾ തിരിച്ചു നാട്ടിലെത്തി ഇതുതന്നെ പ്രവർത്തനമേഖലയാക്കാം എന്നു നിശ്ചയിക്കുകയായിരുന്നു. വിദേശത്തുനിന്നു പഴയ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടുവന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇപ്പോഴും കേരളത്തിലുണ്ടെന്നും രാധാകൃഷ്ണൻ പറയുന്നു. പഴയ പ്ലാസ്റ്റിക് ഷീറ്റുകൾ ശേഖരിച്ച് ഇനം തിരിച്ചു ക്ലീൻ ചെയ്ത്, ഗ്രേഡ് ചെയ്ത്, പ്ലാസ്റ്റിക് ഗ്രാനൂളുകൾ നിർമിക്കുകയാണ് ഇദ്ദേഹത്തിന്റെ ബിസിനസ്. എല്ലാത്തരം പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഇങ്ങനെ ഉരുക്കി ഗ്രാനൂളുകൾ ആക്കും. എന്നാൽ, കൂടുതൽ അഴുക്കുള്ളവ ഉപയോഗിക്കുന്നില്ല.
പ്ലാസ്റ്റിക് പ്രാദേശികമായി
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഷീറ്റുകൾ വാങ്ങി സംഭരിക്കുന്നത് പ്രാദേശികതലത്തിലാണ്. നിലവിൽ വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നില്ല. പ്രാദേശികമായിത്തന്നെ ഇവ സുലഭമാണ്. എറണാകുളം ജില്ലയിലെ കളമശ്ശേരി, എടയാർ മേഖലകളിലെ കമ്പനികളിൽ ധാരാളം പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗശൂന്യമായി ഉണ്ടാകാറുണ്ട്. അവിടെ ഉൽപന്നങ്ങൾ പൊതിഞ്ഞു വരുന്നവയാണ് ഇവയെല്ലാം. ഒട്ടേറെ കമ്പനികളിൽ നിന്ന് ഇങ്ങനെ തുടർച്ചയായി പ്ലാസ്റ്റിക് ഷീറ്റുകൾ ലഭിക്കുന്നു.ഇതു സ്ഥിരമായി സപ്ലൈ ചെയ്യുന്ന ഏജന്റുമാർ ഉണ്ട്.
Bu hikaye SAMPADYAM dergisinin September 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin September 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്
സൈബർ തട്ടിപ്പിന്റെ പുതിയ മുഖങ്ങളും അവയ്ക്കെതിരെ പാലിക്കേണ്ട മുൻകരുതലുകളും.
ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്
എൽഐസി വിപണിയിലെത്തിക്കുന്ന വ്യത്യസ്തമായ ഹെൽത്ത് പോളിസിയുടെ സവിശേഷതകൾ അറിയാം.
ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ
പോളിസിയുടമകളുടെ അറിവില്ലായ്മയും തെറ്റായ രീതികളുംമൂലം ക്ലെയിം നിഷേധിപ്പെടാവുന്ന സാഹചര്യങ്ങൾ തിരിച്ചറിയണം.
തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം
മാസം 21,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ (ESI) തുച്ഛമായ വിഹിതം അടച്ച് സാദാ രോഗങ്ങൾക്കുമുതൽ മാരകരോഗങ്ങൾക്കുവരെ മികച്ച ചികിത്സ സൗജന്യമായി നേടാം.
പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം
ഒറ്റയ്ക്കുള്ള പോളിസിക്കു പുറമെ കുടുംബത്തിനു മൊത്തമായി കവറേജ് നേടാവുന്ന ഫ്ലോട്ടർ പോളിസിയും ഒരു നിശ്ചിത കൂട്ടായ്മയ്ക്ക് കവറേജ് നൽകുന്ന ഗ്രൂപ്പ് പോളിസിയും ഇതിനായി ഉപയോഗപ്പെടുത്താം.
ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ
ആരോഗ്യകരമായ ജീവിതശൈലി, മെഡിക്കൽ ചെക്കപ്പുകൾ, പ്രതിരോധ നടപടികൾ, ശരിയായ ഇൻഷുറൻസ് സ്കീം എന്നിവവഴി ചികിത്സയുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്ക്കാം.
ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്
കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾക്കും (വരുമാന പരിധി ബാധകമല്ല) വർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗജന്യം
സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ
എസ്ഐപിക്കൊപ്പം എസ്ഡബ്ല്യുപിയും ചേർന്ന പദ്ധതി റിട്ടയർമെന്റ് ലക്ഷ്യമാക്കി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമാണ്.
പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ
മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം.15 ശതമാനമാണ് അറ്റാദായം.
അനുകരണം കട കാലിയാക്കും
സമാനത സൃഷ്ടിച്ച് രക്ഷപ്പെടുമോ എന്നു പരീക്ഷിക്കുന്നവർ നിരത്തിലെങ്ങും നിത്യകാഴ്ചയാണ്.