ഞാനവളെ അത്രയേറെ സ്നേഹിച്ചിരുന്നു. എന്നെ ഉപേക്ഷിച്ച് അവൾ മറ്റൊരാളോടൊപ്പം ജീവിക്കുന്നത് ആലോചിക്കാൻപോലും കഴിയില്ല. ഒടുവിൽ, എന്നെ വേണ്ടെന്നുവെച്ചു. അവൾ ജീവിക്കേണ്ടെന്ന് ഞാനും തീരുമാനിച്ചു... പ്രണയത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ കൊലപ്പെടുത്തിയ യുവാവിന്റെ വാക്കുകളാണിത്.
ഞെട്ടലോടെയാണ് നമ്മൾ ഈ വാർത്ത കണ്ടത്. മനുഷ്യജീവിതത്തിലെ തന്നെ ഏറ്റവും മനോഹര അനുഭവമായ പ്രണയം ജീവനെടുക്കുകയും ജീവനൊടുക്കുകയും ചെയ്യുന്ന ക്രൂരതയായി പരിണമിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച. ഇതൊരു ഒറ്റപ്പെട്ട സംഭവമായി ചുരുങ്ങുന്നില്ല. അടുത്തകാലത്തായി പ്രണയത്തെ തുടർന്നുള്ള അക്രമങ്ങളും കൊലപാതകങ്ങളും ഒരു തുടർകഥയായി മാറുന്നു.
പഠനവും ജോലിയും മറ്റു സ്വപ്നങ്ങളുമായി പോകുന്ന സ്വന്തം മക്കളെ കുറിച്ച് മാതാപിതാക്കൾ ഉച്ചത്തിൽ ആശങ്കപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇവിടെ നമുക്കെന്താണ് ചെയ്യാൻ കഴിയുക എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
കൂടിവരുന്നു, മെന്റൽ ട്രോമ
വിവര സാങ്കേതികവിദ്യകളും വിദ്യാഭ്യാസവും അവസരങ്ങളും ആഗോള സംസ്കാരങ്ങളിലേക്കുള്ള ജാലകങ്ങളും തുറന്നിട്ടതോടെ പുതിയ തലമുറയുടെ കാഴ്ചപ്പാടുകളിൽ ഒരുപാട് പുരോഗമനപരമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ, അപക്വവും അപകടകരവുമായ ബന്ധങ്ങളും അതിനെ തുടർന്ന് ഇമോഷനൽ, മെൻറൽ ട്രോമകളും ചെറുപ്പക്കാരെ കൂടുതലായി ബാധിക്കുന്നു. ഉന്നത വിദ്യാഭ്യാസവും സുരക്ഷിതമായ കുടുംബപശ്ചാത്തലവുമുള്ള യുവാക്കളാണ് പലപ്പോഴും ക്രിമിനൽ സ്വഭാവം പോലും പ്രകടിപ്പിക്കുന്ന തരത്തിലേക്ക് പ്രണയബന്ധങ്ങളിലെ വൈകാരിക വിക്ഷോഭങ്ങൾ മൂലം എത്തിപ്പെടുന്നത്.
പരിശീലനം വേണം മനസ്സ് നിയന്ത്രിക്കാൻ
ചെറുപ്പം മുതൽ തന്നെ ഓരോ വ്യക്തിക്കും ലഭിക്കേണ്ട മനഃശാസ്ത്രപരവും സാമൂഹികവുമായ ചില പരിശീലനങ്ങളുടെ അഭാവം ഇത്തരം പ്രശ്നങ്ങളുടെ കാതലാണ്. ആശങ്കയോ ഒളിച്ചു വെക്കലുകളോ വിലക്കുകളോ അല്ല, തുറന്ന സംസാരങ്ങളും ആരോഗ്യകരമായ ചർച്ചകളും ബൗണ്ടറികളുമാണ് വേണ്ടത്.
Bu hikaye Kudumbam dergisinin December 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin December 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു