കണ്ണീർപ്പാടത്തു വിളഞ്ഞ നൂറു മേനി

21-ാം വയസ്സിൽ, ഡ്രൈവർ ജോലിക്കെന്നു പറഞ്ഞ് പറ്റിക്കപ്പെട്ട് വാർക്കപ്പണിക്ക് തട്ടടിക്കാനെത്തി അറിയാത്ത പണികൾ ചെയ്തും എടുക്കാനാവാത്ത മണൽച്ചാക്കുകൾ എടുത്തും കുഴഞ്ഞു വീണിടത്തു നിന്നാണ്, പ്രവാസത്തിൽ നൗഷാദിന്റെ 'കരിയറിന്റെ തുടക്കം. ലൈസൻസ് എടുക്കാനുള്ള പ്രായമെത്തുംമുമ്പ് വണ്ടിപ്പണിക്കിറങ്ങേണ്ടിവന്ന പ്രാരബ്ധക്കാരനായിരുന്നു നാട്ടിൽ. 21 വയസ്സായപ്പോഴേക്കും സ്വദേശമായ ആലുവ തായിക്കാട്ടുകരയിലെ റോഡുകളിലൂടെ നാട്ടുകാരുടെ വിവിധ ആവശ്യങ്ങളുടെ ലോഡുകളുമായി ഓടിപ്പായുന്നൊരു അറിയപ്പെടുന്ന ലോറി ഡ്രൈവറായി മാറിക്കഴിഞ്ഞിരുന്നു. എന്നാൽ, മൂത്ത പെങ്ങളെ കെട്ടിച്ചുവിട്ടതിന്റെ കടം തീർക്കാനും ഇളയപെങ്ങളെ കെട്ടിക്കാനും ഓട്ടമില്ലാത്ത ദിവസം വീട് പട്ടിണിയാവുന്ന അവസ്ഥക്ക് പരിഹാരം കാണാനും നാട്ടിലെ റോഡിൽ വളയം പിടിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്ന തിരിച്ചറിവാണ് കോഴിക്കേട്ടെ ഒരു ട്രാവൽ ഏജന്റിന്റെ അടുത്തെത്തിച്ചത്. സൗദിയിൽ ട്രക്കോടിക്കുന്ന പണിയാണന്ന് പറഞ്ഞുകേട്ടപ്പോൾ മനോരഥം 140 കിലോമീറ്റർ വേഗത്തിൽ പാഞ്ഞു. സ്വപ്നങ്ങളുടെ ഒരു വലിയ ചാക്കുമായി ജിദ്ദയിൽ പറന്നിറങ്ങി.
പണിസ്ഥലമായ ത്വാഇഫി ലെ ഷറഫിയയിലേക്ക് കുന്നു കയറുമ്പോൾ വണ്ടിയെക്കാൾ വേഗത്തിൽ മോഹങ്ങൾ പാഞ്ഞു. വളയം പിടിക്കാനുള്ള വെമ്പലുമായി ചെന്നുകയറിയത് വാർക്കപ്പണിക്ക് വളക്കാനിട്ടിരിക്കുന്ന കമ്പികളുടെ അടുത്തേക്ക് കമ്പിവളക്കലും തട്ടടിക്കലും മണലും സിമൻറും മെറ്റലും ചുമക്കലും, അതുവരെ ചെയ്തിട്ടില്ലാത്ത പണികൾ.
കൂട്ടുപണിക്കാർ പാകിസ്താനികളാണ്. എത്ര ഭാരവും ഒറ്റക്ക് ചുമക്കാൻ മടിയില്ലാത്ത കായബലമുള്ളവർ. പണി തട്ടടിയെന്നാണ് പറഞ്ഞതെങ്കിലും സൂപ്പർവൈസറില്ലാത്ത നേരങ്ങളിൽ അവർ മണൽ നിറച്ച ചാക്കുകൾ തലയിലെടുത്തു വെച്ചിട്ട് മുകളിലേക്ക് കൈചൂണ്ടും. പണിനടക്കുന്ന കെട്ടിടത്തിന്റെ മൂന്നും നാലും നിലയിലേക്ക് ചുമന്നുകൊണ്ടുപേകാനാണ്. ഭാഷ അറിയില്ല, ഏതൊക്കെ ജോലിയാണ് ചെയ്യേണ്ടത് എന്നറിയില്ല. ഇതും താൻ ചെയ്യേണ്ട ജോലിയാണെന്നു കരുതി ഇരുനൂറും മുനൂറും കിലോയെങ്കിലും ഭാരമുള്ള മണൽച്ചാക്ക് തലയിലേന്തി വേച്ചുവേച്ചു നടക്കും. പടികൾ കയറുമ്പോൾ ഇരുമ്പുകട്ടിപോലെ തലക്കു മുകളിലിരുന്നു ഭാരിക്കും. കാൽമുട്ടുകൾ വേദനിക്കും. ഒരിക്കൽ മുട്ടുമടങ്ങി വീണുപോയി.
Bu hikaye Kudumbam dergisinin December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Giriş Yap

പുതുതലമുറയെ പറഞ്ഞു തള്ളാൻ വരട്ടെ...
എന്തുകൊണ്ടായിരിക്കും പുതുതലമുറ വിമർശിക്കപ്പെടുന്നത്? അതോ ഇത് മുതിർന്നവരുടെ കാഴ്ചപ്പാടുകളുടെ പ്രശ്നമാണോ? അക്കാര്യങ്ങൾ പരിശോധിക്കാം...

മടി വേണ്ട, കൂട്ടാവാം സ്കൂളിനോട്
സ്കൂളിൽ പോകുന്ന കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സ്കൂളിനോടുള്ള കുട്ടിയുടെ ഇഷ്ടക്കുറവ്. അതിന്റെ യഥാർഥ കാരണം മനസ്സിലാക്കുക എന്നത് തന്നെയാണ് പ്രധാനം. ഇത്തരം ഇഷ്ടക്കുറവിന്റെ കാരണങ്ങളും അത് പരിഹരിക്കാനുള്ള മാർഗങ്ങളുമിതാ...

മുട്ടയുടെ ആരോഗ്യ രഹസ്യങ്ങൾ
ഭക്ഷണക്രമത്തിൽ എന്നും മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുമ്പോഴുമില്ലേ ഉള്ളിൽ ചില സംശയങ്ങൾ ബാക്കി? മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം

സൂര്യന്റെ സുൽത്താൻ
വേർതിരിവിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ തിരി നീട്ടുന്ന ഇക്കാലത്ത് ഹൃദയം നിറഞ്ഞ സൗഹൃദമാണ് ശമന ഔഷധമെന്ന് ഓർമിപ്പിക്കുകയാണ് സുൽത്താനും സൂര്യദേവും

കരുതിവെക്കാം, മഴവെള്ളം
മഴക്കാലത്ത് ലഭിക്കുന്ന വെള്ളത്തിന്റെ സിംഹഭാഗവും പ്രയോജനപ്പെടുത്താനാകാതെ പാഴായിപോകുന്ന സാഹചര്യം ഒഴിവാക്കാനും സംരക്ഷിച്ചുനിർത്താനുമുള്ള വഴികളിതാ...

"ഞാൻ സിനിമയിൽ മസ്റ്റ് അല്ല" തെസ്നി ഖാൻ
സിനിമ-സീരിയൽ രംഗത്ത് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടി തെസ്നി ഖാൻ ജീവിതവും സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുന്നു...

റിസ്കാണ് മഴക്കാല ഡ്രൈവിങ്
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

പ്രിയപ്പെട്ട പാപ്പാ
ഫ്രാൻസിസ് മാർപാപ്പയുടെ നിഴലായി കൂടെയുണ്ടായിരുന്ന താമരശ്ശേരി സ്വദേശി സിസ്റ്റർ ഫിലോമിന പാപ്പയോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുന്നു

മഴ മൂക്കടപ്പും കഫക്കെട്ടും അവഗണിക്കരുത്
ഈർപ്പമുള്ള അന്തരീക്ഷത്തിൽ രോഗാണുക്കൾ എളുപ്പത്തിൽ പടരാൻ സാധ്യതയേറെയാണ്. ജലദോഷവും തുമ്മലുമുള്ളവരിൽ എളുപത്തിൽ അണുബാധയുണ്ടാവുകയും തുടർന്ന് കഫക്കെട്ടിനും ചുമക്കും കാരണമാകുകയും ചെയ്യുന്നു...

കണ്ടൽ രാജ
ലക്ഷക്കണക്കിന് കണ്ടൽച്ചെടികൾ സ്വന്തം കൈകളാൽ നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകളുടെ കൂട്ടുകാരൻ കണ്ടൽ രാജ എന്ന പാറയിൽ രാജന്റെ പരിസ്ഥിതി ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം