ചോള രാജ ഭൂമിയിൽ

അവധിദിനങ്ങളിൽ തഞ്ചാവൂരിലെ ജോലി സ്ഥലത്തുനിന്ന് സഞ്ചി നിറയെ പലഹാരപ്പൊതികളുമായി നാട്ടിലെത്തുന്ന അച്ഛനാണ് തഞ്ചാവൂരിനെക്കുറിച്ച എന്റെ ബാല്യകാല ഓർമകൾ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെ കൂടെ വേളാകണ്ണിയിലേക്കു നടത്തിയ യാത്രക്കിടയിലാണ് ആദ്യമായി തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തെക്കുറിച്ച് കേൾക്കാനിടയായത്. പെരിയകോവിൽ കാണുകയെന്ന സ്വപ്നം നീണ്ട 33 വർഷങ്ങൾക്കുശേഷം പൂവണിഞ്ഞു.
കോയമ്പത്തൂരിൽനിന്ന് തുടക്കം
കോയമ്പത്തൂരിൽ നിന്ന് രാത്രി 12.30നുള്ള ചെമ്മൊഴി എക്സ്പ്ര സിൽ ചരിത്രസ്പന്ദനങ്ങൾ തുടിക്കുന്ന തഞ്ചാവൂരിലേക്കുള്ള എന്റെ യാത്ര തുടങ്ങി. യാത്ര ജനറൽ കമ്പാർട്മെന്റിലായതിനാൽ നല്ല തിരക്കായിരുന്നു. ശരിയാം വിധം നിൽക്കാൻ പോലും ഇടം കിട്ടിയിരുന്നില്ല ആദ്യം.
കുറച്ച് മുന്നോട്ടു പോയപ്പോൾ തുണിവ്യവസായത്തിനു പേരുകേട്ട തിരുപ്പൂർ നഗരത്തിലേക്ക് ട്രെയിൻ പ്രവേശി ച്ചു. വൈദ്യുതിവിളക്കിന്റെ ദീപപ്രഭയിൽ മുങ്ങിനിൽക്കുന്ന നഗരം. നഗരത്തിന്റെ ഹൃദയ ഭാഗത്തുകൂടി നീണ്ടുകിടക്കുന്ന മേൽപാലങ്ങൾ, രാത്രിസമയങ്ങളിലും പ്രവർത്തിക്കുന്ന തൊഴിൽശാലകൾ. എപ്പോഴും ഉണർന്നിരിക്കുന്ന നഗരമാണ് തിരുപ്പൂരെന്ന് തോന്നിപ്പോയി.
തുറന്നിട്ട ജാലകങ്ങളിലൂടെ ഒഴുകിയെത്തുന്ന തണുത്ത കാറ്റ് യാത്രയുടെ ബുദ്ധിമുട്ടിന് അൽപം ആശ്വാസമേകി.
പുലർച്ച 4.30ഓടെ ട്രെയിൻ ശ്രീരംഗനാഥന്റെ (ട്രിച്ചി) മണ്ണിൽ പ്രവേശിച്ചു. കാവേരി നദിയുടെ തീരത്ത് രൂപംകൊണ്ട പുരാതന നഗരമാണ് തിരുച്ചിറപ്പള്ളി. ഇവിടത്തെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രവും മലൈകോട്ടയും വളരെ പ്രസിദ്ധമാണ്.
Bu hikaye Kudumbam dergisinin January 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin January 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...