“നാളെ ജൂൺ 25 ആണ്. ഇന്ത്യൻ ജനാധിപത്യത്തിൽ ഒരു കറുത്ത അധ്യായം എഴുതിച്ചേർക്കപ്പെട്ടതിന്റെ 50-ാം വാർഷികം. 1975 ജൂൺ 25 ഇന്ത്യൻ ഭരണഘടനയ്ക്കു മേൽ ഒരു കറുത്ത പൊട്ടുവീണ ദിവസം” -പ്രധാനമന്ത്രി നരേന്ദ്ര മോദി.
“അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ കറുത്ത കാലഘട്ടം” -ലോക്സഭാ സ്പീക്കർ ഓം ബിർല. അടി യന്തരാവസ്ഥക്കാലത്ത് ജീവൻ നഷ്ടപ്പെട്ട പൗരന്മാരുടെ സ്മരണയിൽ പാർലമെന്റിൽ രണ്ടു മിനിറ്റ് മൗനമാചരിക്കാനും സ്പീക്കർ മറന്നില്ല.
“അടിയന്തരാവസ്ഥ ജനാധിപത്യത്തിന്റെ ഇരുണ്ട കാല ഘട്ടമായിരുന്നു. ഭരണഘടനയ്ക്കെതിരായ ഏറ്റവും വലിയ ആക്രമണം ഈ കാലഘട്ടത്തിലുണ്ടായി രാഷ്ട്രപതി ദ്രൗപതി മുർമു .
അടിയന്തരാവസ്ഥയെ പാർലമെന്റിൽ അപലപിച്ച ലോക്സഭാ സ്പീക്കറെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ശരിയാണ്; ഇവരൊക്കെ അടിയന്തരാവസ്ഥയെക്കുറിച്ചു പറഞ്ഞത് സത്യവും വാസ്തവവുമാണ്. പക്ഷേ, ഒരു സംശയം. അടിയന്തരാവസ്ഥയെ വിമർശിക്കാൻ ഇവർക്കുള്ള യോഗ്യത എന്താണ്? കഴിഞ്ഞ പത്തുവർഷമായി ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയല്ലേ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്? അല്ലെന്നു പറയാൻ, അല്ലെന്നു തെളിയിക്കാൻ തലകുത്തിമറിഞ്ഞാലും ഇവർക്കാകുമോ? അതുകൊണ്ടാണു പറയുന്നത്, അടിയന്തരാവസ്ഥയെക്കുറിച്ച് ആരും ഇനി ഒരക്ഷരം മിണ്ടരുതെന്ന്. അഥവാ, ഇനി പറയണമെന്നുണ്ടെങ്കിൽ അതിനു യോഗ്യതയുള്ളവർ പറയട്ടെ.
നമുക്ക് അടിയന്തരാവസ്ഥ കാലഘട്ടത്തിലേക്ക് ഒന്നു പോയിവരാം. ജയപ്രകാശ് നാരായണിന്റെ സമ്പൂർണ വിപ്ലവ പ്രസ്ഥാനം' ആണ് അടിയന്തരാവസ്ഥയിലേക്കു നയിച്ചത്. വിദ്യാർത്ഥി സമരത്തിൽ നിന്നായിരുന്നു ഇതിന്റെ തുടക്കം; അതും ഗുജറാത്തിൽനിന്ന്. കാന്റീൻ ബിൽ വർധനയ്ക്കെതിരേ ഗുജറാത്തിൽ വിദ്യാർത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നു. വൈകാതെ ബിഹാറിലെ വിദ്യാർത്ഥികൾ ഇതിൽ പങ്കാളികളാകുന്നു. ഈ പ്രക്ഷോഭം ദേശീയതലത്തിലേക്കു വ്യാപിപ്പിക്കാൻ വിദ്യാർത്ഥികൾ ജയപ്രകാശ് നാരായണിനോട് അഭ്യർത്ഥിക്കുന്നു. നിയമസഭകളും പാർലമെന്റും ആഹ്വാനം ചെയ്യുന്നു. ഘെരാവോ ചെയ്യാൻ ജെ.പി
Bu hikaye Kalakaumudi dergisinin July 14, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin July 14, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു
ഡൽഹി ഡയറി
ട്രംപിനെ ആര് പിടിച്ച് കെട്ടും?
യു.എസ്. ഇലക്ഷൻ
ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'
ഡോ. എം.എസ്. വല്യത്താൻ (1934-2024)
സമന്വയങ്ങളുടെ ആചാര്യൻ
ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധൻ എന്ന വിശേഷണം ഡോ. എം. എസ്. വല്യത്താനെ സംബന്ധിച്ചിടത്തോളം വളരെ സങ്കുചിതമായ ഒന്നാണ്
കല്പതരു
ആഗ്രഹങ്ങൾ നിറവേറ്റുന്ന വൃക്ഷമാണ് കല്പതരു. അറിവ് പകർന്നു തരികയാണ് വല്യത്താൻ സാർ എപ്പോഴും ചെയ്തിരുന്നത്. ഈ വലിയ മനുഷ്യനെ മനസ്സിലാക്കാൻ ഒരു ജീവിതം പോരാ എന്ന് മനസ്സിൽ ഓർത്തു.
അടിയന്തരാവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!
ജയപ്രകാശ് നാരായണിന്റെ സമ്പൂർണ വിപ്ലവ പ്രസ്ഥാനം' ആണ് അടിയന്തരാവസ്ഥയിലേക്കു നയിച്ചത്.
നിതീഷ് - നായിഡു ബജറ്റോ?
ഡൽഹി ഡയറി
പ്രളയത്തിലും അമാവാസിയിലും വെളിച്ചം ഉമ്മൻചാണ്ടി
ഉമ്മൻചാണ്ടി ഒന്നാം ചരമദിനം ജൂലായ് 18
കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?
വിവാഹം
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
യാത്ര