ഇന്ത്യൻ രാഷ്ട്രീയത്തിന് എസ്എഫ്ഐ സംഭാവന ചെയ്ത ഏറ്റവും പ്രതിഭാധനനായ പാർലമെന്റേറിയനും രാഷ്ട്രീയനേതാവും സീതാറാം യെച്ചൂരിയാണെന്നാണ് വിദ്യാർത്ഥി കാലഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച സുരേഷ് കുറുപ്പ് പറയുന്നത്. അതിലാര്ക്കും എതിരഭിപ്രായം ഉണ്ടാവും എന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ ചാതുര്യം, അതുപോലെ പാണ്ഡിത്യം, പല ഭാഷകളിലും അനായാസം എഴുതാനും സംസാരിക്കുവാനുമുള്ള കഴിവ് ഇതൊക്കെ ഏവരേയും ആകർഷിച്ചിരുന്നു. എത്ര സങ്കീർണ്ണ വിഷയമായാലും തികച്ചും സരളമായി അവ കൈകാര്യം ചെയ്യാനുള്ള മികവ് അദ്ദേഹത്തെ ഇന്ത്യൻ രാഷ്ട്രീയ നേതാക്കളിൽ പലരിൽ നിന്നും വേർതിരിച്ചു നിർത്തി. അക്ഷോഭ്യനായി കാര്യങ്ങൾ വിശദീകരിക്കാനും ബുദ്ധിശക്തി കൊണ്ടും പറയുന്നതിന്റെ ഉള്ളടക്കത്തിന്റെ ബലം കൊണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി യാതൊരു ബന്ധമില്ലാത്തവരെ പോലും സ്വാധീനിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്നത് അവിതർക്കിതമാണ്. സീതാറാമിന്റെ വ്യക്തിഗത കഴിവുകൾ അദ്ദേഹത്തിന്റെ പാർട്ടിക്ക് ഒരു മുതൽക്കൂട്ട് ആയിരുന്നു. കാരണം അദ്ദേഹത്തെ പോലെ വ്യക്തിപ്രഭാവമുള്ള ഒരു നേതാവിനു മാത്രം കൈകാര്യം ചെയ്യാൻ പറ്റുന്ന രീതിയിലേക്ക് ഇന്ത്യൻ രാഷ്ട്രീയം മാറിയിരുന്നു. അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ വേർപാട് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്.
പുതിയ ഈ കാലഘട്ടം എന്ന് പറയുന്നത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മേൽക്കോയ്മയെ മാത്രം ഉദ്ദേശിച്ചല്ല. ഹിന്ദുത്വരാഷ്ട്രീയവളർച്ചയുമായി ബന്ധപ്പെട്ടു ഒരു പാട് മാറ്റങ്ങൾ ഈ രാജ്യത്തു ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷപാർട്ടികൾ പലതുമായി നിരന്തരം ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ കാലമാണിത്. ബിജെപിയെ ഒറ്റപ്പെടുത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായി ബൂർഷ്വാ പാർട്ടികൾ എന്ന് കമ്മ്യൂണിസ്റ്റുകൾ വിശേഷിപ്പിക്കുന്ന പാർട്ടികളുമായും നല്ല ബന്ധം പുലർത്തുക എന്നത് ഈ കാലത്തിന്റെ അനിവാര്യതയാണ്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഇത് പുത്തരിയൊന്നുമല്ല. 1930കളിൽ ബൾഗേറിയൻ കമ്മ്യൂണിസ്റ്റ് നേതാവ് ജോർജി ഡിമിത്രോവ് സങ്കൽപ്പിച്ച "പോപ്പുലർ ഫ്രണ്ട്' എന്ന ആശയവും തമ്മിൽ യെച്ചൂരി വിഭാവനം ചെയ്ത അതുപോലെ പ്രയോഗത്തിൽ വരുത്തിയ - സഖ്യങ്ങൾക്ക് നല്ല സാമ്യമുണ്ട്.
Bu hikaye Kalakaumudi dergisinin September 22, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin September 22, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തോമസ് വിട്ടോടാ...
അപൂർവ്വങ്ങളിൽ അപൂർവ്വമായ ഡൽഹി പെൺകുട്ടി മരിച്ചുപോയത് എത്ര ഭാഗ്യം
വിഗ്രഹവുമായി പിണറായി എത്രനാൾ മോദിയെ മുഖം കാണിക്കേണ്ടിവരും?
പിണറായി എന്ന സൂര്യൻ കെട്ട് സൂര്യനാണെന്ന് അൻവർ പരസ്യമായി വിളിച്ചുപറഞ്ഞപ്പോൾ അതിനെ ശക്തമായി എതിർക്കാൻ സിപിഎമ്മിലും എൽഡിഎഫിലും ഒരു നേതാവും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.
തിരുപ്പതി ലഡു പൊട്ടുമ്പോൾ
ദേവി പത്മാവതിയുമായുള്ള തന്റെ കല്യാണത്തിന് ലക്ഷ്മി ദേവിയുടെ കാര്യസ്ഥനായ കുബേരനിൽ നിന്ന് വാങ്ങിയ കടം വീട്ടാനായി ഭഗവാനെ സഹായിക്കാനാണ് ഭക്തർ ഇവിടെ ധനം അർപ്പിക്കുന്നത്.
താരേ സമീൻ പർ...
സിനിമ കണ്ട് ഞാൻ കരഞ്ഞു മകനോടുള്ള സമീപനം എന്തു ക്രൂരമായന്നോർത്ത് പൊട്ടിപ്പൊട്ടിക്കരഞ്ഞു. ആ വിങ്ങിപ്പൊട്ടൽ ഒരു പ്രധാന തീരുമാനത്തിനു കാരണമായി. ഇത്തരം കുട്ടികൾക്കായി ഒരു ട്രസ്റ്റ് സ്ഥാപിക്കാനും ട്രസ്റ്റിന്റെ കീഴിൽ ട്രാവൻകൂർ നാഷണൽ സ്കൂൾ തുടങ്ങാനും.
ഡിസ്ലെക്സിയയോ? കൈപിടിച്ചുയർത്താൻ ഞങ്ങളുണ്ട്
അസഹിഷ്ണുതയും അക്ഷമയയും സ്വാർത്ഥതാൽപര്യങ്ങളും ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈക്കാലത്ത് സ്വന്തം താല്പര്യങ്ങൾക്ക് ഉപരി മറ്റുള്ളവരുടെ ഉന്നമനത്തിനായി നിലകൊള്ളുക എന്നത് പ്രശംസനീയം തന്നെയാണ്
പുറത്തേക്ക് തുറന്നിട്ട വാതിൽ
സീതാറാം യെച്ചൂരി (1952-2024)
യച്ചൂരിയെപ്പോലെ വെല്ലുവിളി നേരിട്ട മറ്റാരുണ്ട്?
സീതാറാം യെച്ചൂരി (1952-2024)
ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു
ഡൽഹി ഡയറി
ട്രംപിനെ ആര് പിടിച്ച് കെട്ടും?
യു.എസ്. ഇലക്ഷൻ
ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'
ഡോ. എം.എസ്. വല്യത്താൻ (1934-2024)