
പക്ഷിമൃഗാദികൾ പോലും വർഷകാലത്തെ കരുതി ഭക്ഷണവും പാർപ്പിടവുമെല്ലാം കരുതിവ യ്ക്കുന്നതുപോലെ മനുഷ്യനും പഞ്ഞമാസത്തെ മറികടക്കാൻ പലതും കരുതിവയ്ക്കുന്ന കൂട്ടത്തിൽ തന്റെ ആരോഗ്യകാര്യങ്ങളിലും ശ്രദ്ധിക്കാൻ മുതിരുന്നു.
കർക്കിടകം ദുർഘടം എന്നാണ് പഴമൊഴിയെങ്കിലും ഇന്നും ഒരർത്ഥത്തിൽ അതുതന്നെയാണ് തോന്നുന്നത്.
ഈ കർക്കിടകമാസത്തിൽ വായനക്കാർക്കായി “മഹിളാരത്നം' ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ ആയുർവേദ ചികിത്സയെക്കുറിച്ച് ഒന്ന് ഓർമ്മപ്പെടുത്തുകയാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മന സ്സുണ്ടാകൂ എന്നുപറയുന്നതുപോലെ ഓരോ വായ നക്കാരും ഈ കർക്കിടകക്കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ ശ്രമിക്കുക.
ഋതുക്കൾ മാറുമ്പോൾ
ആയുർവേദത്തിൽ ഋതുക്കൾക്ക് അനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വേണമെന്ന് പറയപ്പെടു ന്നു. ഋതുചര്യ എന്നാണ് ഇതിനെ പറയപ്പെടുന്നത്. ഓരോ ഋതുക്കളിലും തണുപ്പും ചൂടും മഴയും വരൾച്ചയും മാറിമാറി വരുന്നതിനനുസരിച്ച് ശരീരത്തിൽ രോഗങ്ങൾ വരാനും രോഗങ്ങൾ ഉള്ളവർക്ക് അത് വർദ്ധിക്കാനും സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് ആ ഋതുവിന് അനുസരിച്ച് ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുക എന്നതാണ് ഋതുചര്യ കൊണ്ട് ഉദ്ദേശിക്കുന്നത്.
മഴക്കാലത്ത് ചെയ്യേണ്ട കാര്യങ്ങളാണ് വർഷ ഋതുചര്യ. നമ്മുടെ നാട്ടിൽ കർക്കിടകമാസത്തിൽ അതിയായ മഴലഭിക്കുന്ന സമയമായതിനാൽ വർഷഋതുചര്യയ്ക്ക് ഏറ്റവും പ്രാധാന്യം കൈവരുന്നത് കർക്കിടകത്തിലാണ്.
തണുപ്പിന്റെ ആധിക്യം കൊണ്ട് ശരീരവേദനകൾ, ശ്വാസംമുട്ടൽ, അസ്ഥി-സന്ധിരോഗങ്ങൾ എന്നിവ കഠിനമാകാൻ സാധ്യതയുള്ളതിനാൽ അത്തരം രോഗങ്ങൾക്ക് രോഗത്തിനനുസരിച്ചുള്ള ചികിത്സ അംഗീകാരമുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം തേടാവുന്നതാണ്.
വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ ശരീരബലം കുറയുന്നതുവഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കിടക ചികിത്സയിലൂടെ വീണ്ട ടുക്കാൻ ശ്രമിക്കുന്നു. ശരീരത്തെ നിലനിർത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളും പഥ്യാഹാരവുമാണ് കർക്കിടക ചികിത്സ നിഷ്ക്കർഷിക്കുന്നത്.
Bu hikaye Mahilaratnam dergisinin July 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin July 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം

വിടരുന്ന പ്രണയ വർണങ്ങൾ
മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും

കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ
സന്ദർശകയായും ഗവേഷണ വിദ്യാർത്ഥിനിയായും ഫിലിം മെയ്യറായും പല തവണ ഇന്ത്യയിലെത്തിയ സമീറ ഗോത്ത് എന്ന ജർമ്മൻ യുവതി വളരെ യാദൃച്ഛികമായിട്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ജോർജ് അഗസ്റ്റിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ആ ബന്ധം വിവാഹത്തിൽ കലാശിച്ചതോടെ ജർമ്മൻ ഭാഷയ്ക്ക് ലഭിച്ചത് അമൂല്യമായ നിരവധി ആയുർവേദ ഗ്രന്ഥങ്ങളാണ്. ഇന്ത്യയോടും മലയാളിയോടും കൂട്ടുകൂടിയ ആ ജർമ്മൻ യുവതിയുടെ കഥയാണിത്.....

ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്
മലയാളികൾ മോഹൻലാലിന്റെ, മമ്മൂട്ടിയുടെ സിനിമ എന്നുപറഞ്ഞു പഠിച്ചതിൽ നിന്ന്, നില വിൽ സംവിധായകരുടെയും, അതിലെ ടെക്നീഷ്യൻസിന്റെയും പേരിൽ വിശ്വാസം അർപ്പിച്ചു സിനിമകൾ കാണാൻ തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എഡിറ്റിംഗ് മേഖലയിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച പുതിയ ബ്രാൻഡ് ഷെമീർ മുഹമ്മദ്, 'മഹിളാരത്ന'ത്തിനൊപ്പം അൽപ്പനേരം.

കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ കലാഭവൻ നവാസും രഹനയും 'ഇഴ' എന്ന സിനിമയിലൂടെ ഒന്നിച്ചപ്പോൾ...