പ്രീയപ്പെട്ട ടീച്ചർ...
സുഖം തന്നെയല്ലേ? കുറേ നാളായി ടീച്ചർക്ക് കത്തെഴുതണമെന്ന് കരുതുന്നു. ഈ വാട്സാപ് കാലത്ത്, കണ്ണടച്ചു തുറക്കും മുൻപ് മെസേജുകൾ പറക്കുന്ന പുതിയ കാലത്ത് കത്തെഴുതുന്നത് എന്തൊരു പഴഞ്ചൻ പരിപാടിയാണെന്ന് വിചാരിച്ചതു കൊണ്ടൊന്നുമല്ല വൈകിയത്. അന്നും ഇന്നും മടിയനാണല്ലോ.
ഇപ്പോൾ ഈ കത്തെഴുതുന്നതിനു പിന്നിൽ ഒരു തമാശ കൂടിയുണ്ട്. അന്ന് ടീച്ചർ മൂന്നാം ക്ലാസുകാർക്ക് കൊടുത്ത അസൈൻമെന്റ് ഓർമയുണ്ടോ? ഓണം വെക്കേഷൻ കഴിഞ്ഞു വരുമ്പോൾ ഞങ്ങളോട് ഒരു കുറിപ്പെഴുതാൻ പറഞ്ഞു. വിഷയം "വയർ നിറയെ ഓണസദ്യ കഴിച്ച് ഉറങ്ങുമ്പോൾ കണ്ട സ്വപ്നം.
സത്യമായും ഞാനന്നു സ്വപ്നം കണ്ടിരുന്നു. സ്വപ്നത്തിൽ ഞാനെത്തിയത് കളിപ്പാട്ടങ്ങളുടെ നടുവിലാണ്. മാവേലിയും ബസ്സും കാറും മീശക്കാരൻ പൊലീസും പമ്പരവും. എനിക്ക് ചുറ്റും അവരൊക്കെ നിരന്നിരിക്കുന്നു. ഒരു ബസ്സിനെയാണ് ആദ്യം തൊടാൻ നോക്കിയത്. പെട്ടെന്നത് ഹെഡ് ലൈറ്റ് മിഴിച്ച് പേടിപ്പിച്ചു കളഞ്ഞു. എന്റെ പേടി കണ്ടു ചിരിച്ചു ചിരിച്ച് ഒരു പമ്പരം കറങ്ങി ചെന്ന് മാവേലിതമ്പുരാന്റെ കുമ്പയ്ക്കിട്ട് ഒരു കൊട്ട്...
ഞാനിപ്പോൾ അന്നു സ്വപ്നത്തിൽ കണ്ട നാട്ടിലാണ്. പതിനായിരക്കണക്കിന് കളിപ്പാട്ടങ്ങൾക്ക് നടുവിൽ ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ചന്നപട്ടണ എന്ന കുഞ്ഞുനഗരം. ഈ തെരുവിലെ കടകളിലും വീടുകളോടു ചേർന്നുള്ള ഫാക്ടറികളിലും നിരത്തി വച്ചിരിക്കുന്ന കളിപ്പാട്ടങ്ങളും പാവകളും കണ്ടപ്പോൾ മൂന്നാം ക്ലാസുകാരന്റെ പഴയ സ്വപ്നമാണ് മനസ്സിലേക്ക് ആദ്യമെത്തിയ ത്. ഒപ്പം അന്നെഴുതിയത് വായിച്ച് ചേർത്തു നിർത്തിയ ടീച്ചറിനെയും. അതുകൊണ്ടാകാം ഈ നാടിനെ കുറിച്ച് ടീച്ചറോട് പറയണമെന്നു തോന്നിയത്.
കുഞ്ഞു സ്വപ്നങ്ങളിലേക്ക്...
ടീച്ചർ മനസ്സിൽ പഴയൊരു കുട്ടി ഉണർന്നിരിക്കുന്നതു കൊണ്ടാകാം ചന്നപട്ടണ ബസ് സ്റ്റാൻഡ് കഴിഞ്ഞ് റോഡിന് ഇരുവശവും ടോയ്സ് എംപോറിയം' എന്ന ബോർഡുകൾ കണ്ടപ്പോൾ ചാടിയിറങ്ങിയത്. കടകളുടെ മുന്നിൽ മരകുതിരകളും ആനകളും നാലു ചക്രത്തിൽ പിടിച്ച് തള്ളിക്കൊണ്ടു നടക്കാവുന്ന മരവണ്ടികളും നിരന്നിരിക്കുന്നുണ്ട്.
Bu hikaye Vanitha dergisinin October 29, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin October 29, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ