സന്തോഷകരമായ ജീവിതം മുന്നോട്ട് പോകുന്നതിനിടയ്ക്കാകും കുടുംബത്തിലൊരാൾക്ക് അൽപം ക്ഷീണവും പരവേശവും അനുഭവപ്പെടുക. വൈറ്റമിൻ മരുന്നുകൾ കൊടുത്താൽ മാറും എന്നു കരുതും. ഡോക്ടറെ സമീപിക്കുമ്പോഴാകും പ്രമേഹമാണെന്ന് തിരിച്ചറിയുക.
പല കുടുംബങ്ങൾക്കും ഇത് ആഘാതം തന്നെയാണ്. പ്രമേഹമുള്ളവരെ അയൽപക്കത്തും ബന്ധുവീടുകളിലും ഓഫിസിലും നടവഴിയിലും നിത്യേന കണ്ടുമുട്ടുന്നുണ്ടങ്കിലും വീട്ടിലൊരാൾക്ക് പ്രമേഹം ആണ് എന്ന് തിരിച്ചറിയുമ്പോൾ പലരും തളർന്നു പോകുന്നു.
പ്രമേഹത്തെക്കുറിച്ചുള്ള യഥാർഥ അറിവിലേക്ക് വളരുകയാണ് ഈ ഘട്ടത്തിൽ വേണ്ടത്. പ്രമേഹം ഗുരുതരാവസ്ഥയിലേക്ക് നീങ്ങാവുന്ന രോഗമാണെങ്കിലും ശരിയായി നിയന്ത്രിച്ചാൽ പ്രശ്നങ്ങളില്ലാതെ ജീവിക്കാനാകും എന്ന അറിവ് തന്നെയാണ് ആശ്വാസമാകേണ്ടത്.
അടുത്തത് രോഗിയായ വ്യക്തിയെ വേണ്ടത് ആത്മവിശ്വാസം കൊടുത്ത് രോഗത്തെ ശരിയായി നിയന്ത്രിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തരാക്കുകയാണ്.
ആദ്യ സ്പർശം വേണ്ടത് മനസ്സിന്
വീട്ടിലെ ഒരു അംഗത്തിന് പ്രമേഹമുണ്ട് എന്ന അറിവ് ആദ്യം ബാധിക്കുക പ്രമേഹമുള്ള വ്യക്തിയുടെയും കുടുംബാംഗങ്ങളുടെയും മനസ്സിനെയാണ്. ഇതിൽ നിന്ന് ആദ്യം മുക്തി നേടേണ്ടത് കുടുംബാംഗങ്ങളാണ്.
പ്രമേഹബാധിതർ നിരാശയിലേക്ക് വീണുപോകാതെ പരിരക്ഷിക്കണം. സ്നേഹവും പിന്തുണയും പ്രമേഹമുള്ള വ്യക്തിക്ക് കരുത്താകണം. ശരിയായ അറിവ് രോഗിയും കുടുംബാംഗങ്ങളും ഉണ്ടാക്കുകയാണ് വേണ്ടത്. നമുക്ക് ചുറ്റും എത്രയോ പേർ പ്രമേഹവുമായി സന്തോഷകരമായി ജീവിക്കുന്നുണ്ടെന്ന് അറിയുക.
പ്രമേഹ ബാധിതരെ ഉൾക്കൊള്ളുക എന്നത് ദുരിതമേറിയ കാര്യമല്ല. ആഹാരത്തിലും മറ്റും വളരെ ചെറിയ ചില മാറ്റങ്ങൾ മാത്രമേ വരുത്തേണ്ടി വരികയുള്ളു
ചികിത്സ കൃത്യമായി പിന്തുടരുന്നതിനൊപ്പം കാപ്പി, ചായ എന്നീ പാനീയങ്ങൾ പഞ്ചസാരയിടാതെ കഴിക്കുക, മധുരപലഹാരങ്ങൾ ഒഴിവാക്കുക. ഭക്ഷണത്തിൽ ഉപ്പ്, എണ്ണ എന്നിവയുടെ അളവ് കുറയ്ക്കുക, സമീകൃതാഹാരം കഴിക്കുക എന്നീ പതിവുകൾ ശീലിക്കണം.
ആഹാരത്തിൽ നിന്നു തുടങ്ങണം
രക്തപരിശോധനയിൽ പഞ്ചസാരയുടെ നില ബോർഡർ ലൈനിലാണെങ്കിൽ നമ്മൾ പ്രീ ഡയബറ്റിക് വിഭാഗത്തിലാണ് ഉള്ളത്. പ്രമേഹം വരുന്നത് ഒഴിവാക്കാവുന്ന സുവർണാവസരമാണിത്.
Bu hikaye Vanitha dergisinin November 12, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin November 12, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ