വിദേശ ധനകാര്യസ്ഥാപനങ്ങളിൽ മുൻ നിരയിലുള്ള എഎൻ സെഡ് ബാങ്ക്, അവരുടെ ഗ്ലോബൽ കേപബിലിറ്റി സെന്ററിന്റെ പുതിയ ഇന്ത്യൻ മാനേജിങ് ഡയറക്ടറെ പ്രഖ്യാപിക്കുന്ന ദിവസം. സഹസ്രകോടി മൂല്യമുള്ള ബാങ്കിന്റെ ഹൃദയമിടിപ്പു നിയന്ത്രിക്കാൻ പോകുന്ന ആ പേരിനു വേണ്ടി ലോകബാങ്കിങ് രംഗത്തെ പ്രമുഖരെല്ലാം കാത്തിരിക്കുകയാണ് സാധ്യതാലിസ്റ്റിൽ ഒരാൾ കൊച്ചിക്കാരി പങ്കജം ശ്രീദേവിയാണ്. സാദാ, സാരിയുടുത്തു, പൊട്ടു തൊട്ടു തനി മലയാളിയായ പങ്കജം ഇത്ര വലിയ പദവിയിലെത്തുമെന്നു പലരും കരുതിയില്ല. ആകാംക്ഷ നിറയുന്ന ആ നിമിഷങ്ങളിൽ പങ്കജത്തിന്റെ മനസ്സിൽ നിറഞ്ഞത്, അഭിമുഖവേളയിൽ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ചോദിച്ച ഒരു ചോദ്യമാണ്, നിങ്ങളുടെ ഓഫിസിലെ കോഫിക്കു ടേസ്റ്റ് കുറവാണ്. ഞാൻ അടുത്ത വിസിറ്റിനു വരുമ്പോഴേക്കും കോഫിമെഷീനുകൾ മാറ്റുമോ? ശ്രമിക്കാം. പക്ഷേ, കോഫിമെഷീൻ മാറ്റാൻ എത്ര രൂപ ചെലവാകുമെന്ന് അറിഞ്ഞിട്ടേ തീരുമാനമെടുക്കാനാകൂ.' എന്നായിരുന്നു പങ്കജത്തിന്റെ മറുപടി.
പൊട്ടിച്ചിരിയോടെ പറഞ്ഞു, “ഇന്റർവ്യൂ ഈസ് ഓവർ.
അപ്പോഴേക്കും എല്ലാവരുടെയും മെയിൽ ബോക്സിലേക്കു പുതിയ മാനേജിങ് ഡയറക്ടറുടെ പേരെത്തിയിരുന്നു, പങ്കജം ശ്രീദേവി.
ഒരു പതിറ്റാണ്ടിനുള്ളിൽ മറ്റൊരു ഉയർച്ചയിലേക്കു പങ്കജം വീണ്ടും പറന്നുയർന്നു. ബാങ്കിങ് രംഗത്തെ മറ്റൊരു ലോകവമ്പനായ കോമൺവെൽത് ബാങ്ക് ഓഫ് ഓസ്ട്രേലിയ' അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള സെന്റർ ഇന്ത്യയിൽ തുടങ്ങിയപ്പോൾ മാനേജിങ് ഡയറക്ടറായി തിരഞ്ഞെടുത്തതും പങ്കജത്തെയായിരുന്നു. ഈ ഉന്നത പദവിയിലെത്തു ന്ന ആദ്യ ഇന്ത്യക്കാരി. ഓസ്ട്രേലിയൻ പത്രങ്ങളിലെ ഫിനാൻസ് പേജുകളിൽ പങ്കജത്തിന്റെ ചിത്രങ്ങൾ നിറഞ്ഞു. ഒരു പത്രം കൊടുത്ത ഹെഡിങ് തന്നെ ചർച്ചാവിഷയമായി. എഎൻഡിന്റെ “ഓഫ്ഷോർ ബോസിനെ' കോമൺ വെൽത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ "വേട്ടയാടി പിടിച്ചു.
കരിയർ യാത്രകളിൽ ആദ്യ ഇന്ത്യക്കാരി എന്ന കാപ്പുകൾ ഇട്ടു മുന്നേറുമ്പോഴും സംസാരിച്ചു തുടങ്ങുമ്പോൾ പങ്കജം മലയാളി വനിതയായി മാറും. നാലു സഹോദരിമാരോടൊത്ത് ഓടിക്കളിച്ച ബാല്യം ഓർക്കും. മുൻ കമ്യൂണിസ്റ്റ് നേതാവും കെപിസിസി നാടകട്രൂപ്പിന്റെ സ്ഥാപകരിലൊരാളും അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറും ഒക്കെയായ ജി.ജനാർദനകുറുപ്പിന്റെ മകൾക്കു നാടു മറന്നൊരു ജീവിതമില്ല.
Bu hikaye Vanitha dergisinin January 07, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin January 07, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ