സ്റ്റേജിൽ പാട്ടു പാടാൻ നിൽക്കുമ്പോൾ ഏതു പാട്ടു പാടണമെന്ന് അമ്മയോടു ചോദിച്ചിട്ടു വരട്ടെ എന്ന് ഒരു കൊച്ചുകുട്ടി ചോദിച്ചാലെന്താകും സംഭവിക്കുക? എല്ലാവരും അതുകേട്ടു ചിരിക്കും.
ആ സ്ഥാനത്തു കുട്ടിക്കു പകരം മുതിർന്ന വ്യക്തിയാണെങ്കിലോ? ജീവിതത്തിൽ ഏറെ ആവശ്യമുള്ള കഴിവാണ് സ്വയം തീരുമാനമെടുക്കുക എന്നത്. ആത്മവിശ്വാസം വളരാനും സ്വയം മതിപ്പു മെച്ചപ്പെടാനും ഈ കഴിവു സഹായിക്കും. മത്സരവും വെല്ലുവിളികളുമുള്ള വിശാലമായ ലോകമാണു പുതുതലമുറയെ കാത്തിരിക്കുന്നത്. തൊഴിൽ മേഖലയിൽ മികവു തെളിയിക്കുന്നതിനു പാഠപുസ്തകങ്ങൾ അരച്ചു കലക്കി കുടിച്ചാൽ മാത്രം പോര. ജീവിത നൈപുണ്യം, സോഫ്റ്റ് സ്കിൽസ് ഇങ്ങനെ ഒട്ടേറെ ഘടകങ്ങൾ കൂടി പുതിയകാലം ആവശ്യപ്പെടുന്നുണ്ട്.
ഇതിനായി കൗമാരകാലത്തിനുള്ളിൽ കുട്ടികളെ പരിശീലിപ്പിക്കേണ്ട സൂപ്പർ സ്കിൽസിനെക്കുറിച്ച് അറിയാം
സ്ക്രീൻടൈം പ്രയോജനപ്പെടുത്താം
സാങ്കേതികവിദ്യയുടെ പ്രയോജനം ലോക്ഡൗൺ കാലത്ത് നാം തിരിച്ചറിഞ്ഞതാണ്. പക്ഷേ, അമിതമായ സ്ക്രീൻടൈം കുട്ടികളിലെ ക്രിയാത്മകതയും സർഗാത്മകതയും നഷ്ടപ്പെടാനോ കുറയാനോ ഇടയാക്കാം. എന്നാൽ ഇതേ സാങ്കേതികവിദ്യ പലമേഖലയിലും മുന്നേറുന്നതിനുളള പ്രചോദനവുമേകും.
ചെറിയ കുട്ടികളിൽ സ്ക്രീൻ ടൈം കുറയ്ക്കുന്നത് നല്ലതാണ്. മുതിർന്ന കുട്ടികളിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ആരോഗ്യകരമായ സംസ്കാരം കൊണ്ടുവരാനാണു ശ്രമിക്കേണ്ടത്.
എത്ര സമയം ചെലവഴിക്കുന്നു. ഏത് രീതിയിൽ ഉപയോഗിക്കുന്നു ഇവ പ്രധാനമാണ്. മൂന്ന് മോഡ് ആയി സമയത്തെയും ഗാഡ്ജറ്റിനെയും വിഭജിച്ച് ചിട്ടയോടെ ക്രമീകരിച്ച സമയം മാത്രമായി സ്ക്രീൻ ഉപയോഗം പരിമിതപ്പെടുത്തുക. കുട്ടികൾ മാത്രമല്ല, കുടുംബാംഗങ്ങളെല്ലാം ഈ നിയമം പാലിക്കണം..
പുസ്തക വായനയ്ക്ക് വേണ്ടി സമയം നീക്കിവയ്ക്കണം. ചാറ്റിങ്, സോഷ്യൽ മീഡിയ ഇവയൊന്നും ഈ സമയത്തു പാടില്ല. അറിവ് നേടാൻ മാത്രമുള്ളതാണ് ഈ സമയം.
വേണ്ടതെല്ലാം വായിച്ചു കഴിഞ്ഞു. ഇനി സർഗാത്മകതയ്ക്കുള്ള നേരമാണ്. സ്വന്തം ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാം. കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം.
മുതിർന്ന കുട്ടികൾക്ക് മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് വേണ്ടിയുള്ള സമയം. സോഷ്യൽ മീഡിയ നോക്കാനോ ആശയവിനിമയം നടത്താനോ ഉള്ള സമയമാണിത്. ഈ രീതിയിൽ സമയം വിഭജിച്ച് സാങ്കേതികവിദ്യ ആരോഗ്യകരമായി പ്രയോജനപ്പെടുത്താൻ കുട്ടികളെ പഠിപ്പിക്കാം.
Bu hikaye Vanitha dergisinin April 29, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin April 29, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ