വിജയത്തിന്റെ കൊടുമുടിയിൽ നിന്നാണ് ആബിദ റഷീദ് വൻ വീഴ്ചയിലേക്കു തകർന്നത്. തിളങ്ങി നിൽക്കുന്ന സാരി സെല്ലേഴ്സ്' എന്ന സ്ഥാപനമിരിക്കുന്ന കെട്ടിടം ഒഴിയണം എന്ന കെട്ടിടമുടമയുടെ നിർദേശം പൊടുന്നനെയായിരുന്നു. കേസും കോടതിയുമായി ജീവിതം നില തെറ്റിയ വേളയിൽ തന്നെ ജീവന്റെ പാതിയായ പങ്കാളിയെ കാൻസർ പിടികൂടി.
ആശുപത്രിക്കും കോടതിക്കുമിടയ്ക്കുള്ള നെട്ടോട്ടങ്ങൾ. ഏതു നിമിഷവും പ്രിയപ്പെട്ടവന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ദിനരാത്രങ്ങൾ പെരുകുന്ന കടം, മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഒരിടത്തു നിന്നും സാമ്പത്തികസഹായം ലഭിക്കാത്ത അവസ്ഥ..
പിടിച്ചു നിൽക്കാനും ശരിയായ തീരുമാനമെടുക്കാനുമുള്ള ശക്തിക്കായി ഞാൻ ദൈവത്തോടു പ്രാർഥിച്ചു. ദൈവം എന്റെ കൂടെ ഉണ്ടായിരുന്നു. 'സ്നേഹം തുളുമ്പുന്ന കോഴിക്കോടൻ മലയാളവും ഒഴുക്കുള്ള ഇംഗ്ലിഷും കലർത്തി ഓമനത്തമുള്ള ഭാഷയിൽ ആബിദ തന്റെ ജീവിതം പറയുന്നു.
മലബാർ മുസ്ലിം കുടുംബങ്ങൾക്കും പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നത് അത്ര പ്രധാനമല്ലാത്ത കാലത്തായിരുന്നു എന്റെ വാപ്പ സി പി ആദം മക്കളെ നല്ല സ്കൂളിൽ പഠിപ്പിച്ചത്. വാപ്പ മരക്കച്ചവടമായിരുന്നു. പണം സമ്പാദിക്കേണ്ട ആവശ്യമില്ലായിരുന്നിട്ടും വെറുതെയിരിക്കാൻ ഇഷ്ടമില്ലാത്തതിനാൽ ഉമ്മ പലവിധ ബിസിനസ്സുകൾ ചെയ്തു.
മൂന്നു പെൺകുട്ടികളിൽ ഇളയവൾ ആയിരുന്നു ഞാൻ. ഒരു സഹോദരനും ഉണ്ട്. സഹോദരിമാരുടെ വിവാഹം ചെറു പ്രായത്തിലേ കഴിഞ്ഞെങ്കിലും എനിക്കു കോളജ് വിദ്യാഭ്യാസം ചെയ്യാൻ അവസരം ലഭിച്ചു. ഇറ്റാലിയൻ സിസ്റ്റർമാർ പഠിപ്പിച്ചിരുന്ന ഊട്ടി സ്കൂൾ കാലം ഇംഗ്ലിഷ് ഒഴുക്കോടെ സംസാരിക്കാൻ പ്രാപ്തി നൽകി.
കോഴിക്കോട് പ്രൊവിഡൻസ്കോളജിൽ നിന്നും ബിഎ ലിറ്ററേച്ചർ, മദ്രാസ് കോത്താരീസ് കോളജിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ഡിപ്ലോമ എന്നിവ സ്വന്തമാക്കി. ഇരുപത്തിമൂന്നാം വയസ്സിൽ കണ്ണൂർകാരൻ റഷീദിനെ വിവാഹം കഴിച്ചു.
സൗദി അറേബ്യയിൽ സ്കാൻഡിനേവിയൻ എയർ ലൈൻ ഉദ്യാഗസ്ഥനായിരുന്നു റഷീദ്. അന്നൊക്കെ സൗദിയിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാനാകില്ല. എന്തിനും ഭർത്താവിനെ കൂടെ കൂട്ടണം. ദിനം മുഴുവൻ സ്ത്രീകൾ വീട്ടിൽ വെറുതെയിരിക്കണം.
ഒരുപാടു പണം വേണ്ട, നാട്ടിൽ നമുക്ക് ഒന്നിച്ചു ജോലി ചെയ്തു ജീവിക്കാം ' എന്നു ഞാൻ പറഞ്ഞു. റഷീദ് സമ്മതിച്ചു. ഒരു വർഷത്തിനു ശേഷം നാട്ടിലെത്തി. 1987 ൽ സാരി സെല്ലേഴ്സ് എന്ന സ്ഥാപനം തുടങ്ങി.
Bu hikaye Vanitha dergisinin June 24, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin June 24, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ