കിക്ക് ബോക്സിങ് കേന്ദ്രത്തിന്റെ കവാടം കട ക്കുമ്പോൾ ചിരിയോടെ മുന്നോട്ടു വന്നു കൈ പിടിച്ചു റോജിത്ത് മുഖത്തേക്കു നോക്കി പുഞ്ചിരിച്ചതു കണ്ട് അന്ധാളിച്ചു. ഇനി റോജിത്തിനു ചെറുതായെങ്കിലും കാഴ്ചയുണ്ടാകുമോ?റോജിത്തിന്റെ മാസ്റ്റർ പറഞ്ഞത് കാഴ്ച തീരെയില്ലെന്നാണല്ലോ. “ആലോചിക്കണ്ട അവനു കാഴ്ച ഒട്ടുമേയില്ല. പക്ഷേ, കാതുകൾക്കു മൂർച്ചയുണ്ട്. മനസ്സിനും.'' റോജിത്തിന്റെ കരാട്ടേ/കിക്ക് ബോക്സിങ് മാസ്റ്റർ സിബിൻ ഇസ്മയിൽ പുഞ്ചിരിയോടെ പറഞ്ഞു “വാതിൽ പടിയിലെ ചവിട്ടടി ശബ്ദം ശ്രദ്ധിച്ചു. വരുമെന്ന് അറിയാമായിരുന്നല്ലോ. അതുകൊണ്ടു വനിതയിൽ നിന്നുള്ളയാളാണ് എന്നുറപ്പിച്ചു. റോജിത്ത് പ്രസരിപ്പോടെ പറഞ്ഞു.
ഇതാണ് റോജിത്ത് രാധാകൃഷ്ണൻ. അന്ധതയെ മറികടന്ന് യോദ്ധ' ആകാൻ ഒരുങ്ങുന്ന ചെറുപ്പക്കാരൻ. ആലുവ യുസി കോളജിലെ മൂന്നാം വർഷ ഇംഗ്ലിഷ് സാഹിത്യ വിദ്യാർഥി.
ഓതിരം
"ഈ കുട്ടി ഏതു നേരവും ഇടിപ്പടം കാണലാണല്ലോ. അതായിരുന്നു കുഞ്ഞുറോജിത്തിനെക്കുറിച്ചുള്ള വീട്ടുകാരുടെ പരാതി. “നാലഞ്ചു വയസ്സു മുതൽ ആക്ഷൻ സിനിമകൾ ആയിരുന്നു ഇഷ്ട വിനോദം. ഒരു കഥയും ഇല്ലാത്ത ഇടിപ്പടങ്ങൾ വരെ കാണും, ആക്ഷൻ സീനി നു വേണ്ടി മാത്രം. ചേട്ടനെ ആറേഴു വയസ്സുള്ളപ്പോൾ കാരാട്ടെ പഠിക്കാൻ ചേർത്തു. ആരോഗ്യാവസ്ഥ മോശ മായതിനാൽ എന്നെ വിട്ടില്ല. കണ്ണുകൾക്കു കാഴ്ചക്കുറ വ് അഞ്ചാം വയസ്സിൽ തുടങ്ങിയിരുന്നു.
സ്കൂളിലെ ടീച്ചേഴ്സ് ആണ് അതു കണ്ടെത്തി വീ ട്ടിൽ അറിയിക്കുന്നത്. ദൂരെയിരുന്നാൽ വായിക്കാനോ എഴുതാനോ പറ്റില്ല, എഴുതുമ്പോൾ അക്ഷരങ്ങൾ വലു തായിപ്പോകുമായിരുന്നു. ഡോക്ടറെ കാണിച്ചപ്പോൾ റെറ്റിന ഡിറ്റാച്മെന്റ് എന്ന അവസ്ഥയാണ് എന്നു പറ ഞ്ഞു. രണ്ടു കണ്ണുകളുടെയും കാഴ്ച ഏറക്കുറെ നഷ്ട മായപ്പോഴാണു മദ്രാസിലെ ശങ്കരാ ഹോസ്പിറ്റലിൽ പോയി ശസ്ത്രക്രിയ ചെയ്തത്. കാഴ്ച തിരികെ ലഭിച്ചു. വായിക്കുകയും എഴുതുകയും നടക്കുകയും ക്കിൾ ചവിട്ടുകയും ചെയ്യാൻ കഴിഞ്ഞിരുന്നു. തിരികെ കി ട്ടിയ കാഴ്ച നഷ്ടപ്പെടുമോ എന്ന ഭയത്താൽ അച്ഛനും അമ്മയ്ക്കും വീടിനകത്തു പോലും ഓടിക്കളിക്കാൻ സമ്മതിക്കില്ലായിരുന്നു.
അച്ഛൻ എ.ആർ രാധാകൃഷ്ണൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ ജമുന വീട്ടമ്മ. പത്തനംതിട്ടയാണു സ്വദേശം. ചേട്ടൻ രോഹിത് രാധാകൃഷ്ണൻ സിവിൽ എൻജിനിയറിങ് കഴിഞ്ഞു കൊല്ലത്തു കൺസ്ട്രക്ഷൻ രംഗത്തു ജോലി ചെയ്യുകയാണ്.''
കടകം
Bu hikaye Vanitha dergisinin July 08, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin July 08, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ