മൈസൂരിൽ നിന്നു മസനഗുഡിയിലേക്കാണു യാത്ര. താരിണിയുടെ നാട് അവിടെയാണ്. മഞ്ഞു കൂട്ടിനെത്തിയ വഴിയിലൂടെ നീങ്ങുമ്പോൾ സിനിമയിലെന്ന പോലെ ഒരു രംഗം ഞാൻ പ്ലാൻ ചെയ്തു. മസനഗുഡിയിലെത്തുന്നു, ഞങ്ങൾ കാട്ടിൽ ട്രെക്കിങ്ങിനു പോകുന്നു. ഒട്ടും പ്രതീക്ഷിക്കാത്തൊരു നിമിഷത്തിൽ ഒരു മോതിരം സമ്മാനിച്ച് പ്രപ്പോസ് ചെയ്യുന്നു.'' കാളിദാസ് വിഷ്വൽ മുഴുമിപ്പിക്കും മുൻപേ താരിണി ചോദിച്ചു. “ഇനി ഞാൻ പറയട്ടെ. അതുകേട്ട് കാളിദാസ് ചോക്ലേറ്റിനേക്കാൾ മധുരത്തോടെ ചിരിച്ചു.
സെപ്റ്റംബർ നാലിന് ആയിരുന്നു വിവാഹനിശ്ചയം. അതിനു രണ്ടു മാസം മുൻപായിരുന്നു ആ യാത്ര. നല്ല ഡ്രസ് ഒക്കെ എടുത്തോ. കുറച്ച് ഫോട്ടോസ് എടുക്കാമെന്നു കണ്ണൻ പറഞ്ഞെങ്കിലും ആളുടെ മനസ്സിലെ തിരക്കഥ മനസ്സിലായിരുന്നില്ല. കാട്ടിനുള്ളിലൂടെ നടന്ന് ഒരു വലിയ ആൽ മരത്തിനു താഴെയെത്തിയപ്പോൾ കണ്ണൻ പെട്ടെന്നു നിന്നു. ഒന്നും മിണ്ടാതെ ചിരിയോടെ മോതിരം കയ്യിലിട്ടു തന്നു. ഒരു നിമിഷത്തേക്ക് എനിക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. പെട്ടെന്നാണു പിന്നിൽ ആനയുടെ ചിന്നംവിളി കേട്ടത്. അതോടെ ഒറ്റ ഓട്ടമായിരുന്നു.'' താരിണി ചിരിക്കുന്നു. “മോതിരമിട്ട ശേഷം ഒരുമിച്ചുള്ള ആ ഓട്ടം 'യെസ്' ആയി ഞാൻ കരുതിയെങ്കിലും ശരിക്കുള്ള മറുപടി കിട്ടിയതു പിന്നെയാണ് കാളിദാസ്.
രണ്ടു വർഷം മുൻപ് ഓണക്കാലത്താണ് താരിണിയുമൊത്തുള്ള കുടുംബചിത്രം കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ജയറാമിനും പാർവതിക്കും സഹോദരി മാളവികയ്ക്കുമൊപ്പമുള്ള സുന്ദരിക്കുട്ടി ആരെന്ന ചോദ്യം ആരാധകരുടെ മനസ്സിലുയർന്നു.
ഗോസിപ്പുകൾക്കിട കൊടുക്കാതെ, പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരനിമിഷങ്ങളിലൂടെ കാളിദാസ് ലോകത്തോടു പറയാതെ പറഞ്ഞു, "ഞാൻ പ്രണയത്തിലാണ്. ഇതാണെന്റെ പങ്കാളി, താരിണി കലിങ്കരായർ.
ദുബായിൽ താരിണിക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ കാളിദാസ് പോസ്റ്റ് ചെയ്തതിനു താഴെ മാളവിക ഹലോ ഹബീബീസ്' എന്നു കുറിച്ചപ്പോൾ, എന്റെ കുട്ടികൾ എന്നായി രുന്നു പാർവതിയുടെ പ്രതികരണം. ഇതിനു പിന്നാലെ കാ ളിദാസിനൊപ്പമുള്ള ചിത്രങ്ങൾ താരിണിയും പങ്കുവച്ചു.
മസനഗുഡി സ്വദേശിനിയായ താരിണി പഠിച്ചതും വളർന്നതും ചെന്നൈയിൽ. മോഡലും മിസ് യൂണിവേഴ്സ് ഇന്ത്യ 2021 ൽ റണ്ണർ അപ്പും ആണ്. ഫൊട്ടോഗ്രഫിയാണു മറ്റൊരു ഇഷ്ട മേഖല.
Bu hikaye Vanitha dergisinin December 23, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin December 23, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ
ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്നു തരത്തിൽ ഫെയ്സ് വാഷ് ലഭിക്കും.
അമ്മ തന്ന ചിരിയും കണ്ണീരും
കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ ഹൃദയതാളമായിരുന്നു ഇടവേള ബാബു. സംഘടനയുടെ തലപ്പത്തു നിന്ന് ഇറങ്ങുമ്പോൾ ചില വെളിപ്പെടുത്തലുകൾ
ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്
വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന സ്ത്രീകളേക്കാൾ മനോഹരമായ കാഴ്ചയെന്തുണ്ട്? കാൻ ഫെസ്റ്റിവലിലെ മലയാളത്തിന്റെ അഭിമാനം കനി കുസൃതിയും ദിവ്യപ്രഭയും
കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി
ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ
ബ്രെഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം ഇറ്റാലിയൻ രുചി
ഒരു മോഹം ബാക്കിയുണ്ട്
രോഗത്തിന്റെ കനൽവഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോഴും സീരിയൽതാരം കിഷോർ പിതാംബരന്റെ മനസ്സിലൊരു സ്വപ്നമുണ്ട്
എന്തിനും വേണ്ടേ പ്ലാൻ ബി
ജിമെയിൽ ഉപയോഗിച്ച് ഓഫിസ് ജോലിയിൽ കൂടുതൽ സ്മാർട്ടാകാനുള്ള വഴിയും ആപ് ഐക്കണുകളുടെ മുഖം മാറ്റാനുള്ള ടിപ്പും
അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം
ബിപി കൂടുന്നതു ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാം
പൂജ ഇനി ദേജു
മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ സിനിമയിലെത്തി 'ആവേശ'ത്തിലെ സ്വിറ്റിയായി പ്രേക്ഷകരെ കയ്യിലെടുത്ത പൂജ മോഹൻരാജ് ഹിന്ദിയിലേക്ക്
നറുമണമുള്ള വീട്
വീടിനുള്ളിൽ ഉണർവും ഊർജവും പകരുന്ന നറുമണം നിറയാൻ എന്തെല്ലാം ചെയ്യണമെന്നറിയാമോ?