വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മക്ക് പണ്ട് ഒരാടു ണ്ടായിരുന്നു. ബഷീറിന്റെ ഘോരഘോരമായ പല ചിന്തകളും ആടു കടിച്ചു കീറി തിന്ന ചരിത്രം പാത്തുമ്മയുടെ ആടെന്ന നോവലിൽ വായിച്ച ഓർമയിലാണു കുന്നംകുളത്തേക്കു വണ്ടി കയറിയത്.
ശ്രീരാമന്റെ ചെറുവത്താനിയിലെ വീട്ടിൽ പക്ഷേ, ആടല്ല. മാൾട്ടിയാണ് ഉള്ളത്. ശ്രീരാമൻ ഫെയ്സ്ബുക്കിലെഴുതുന്ന കുറിപ്പുകളിലെ നായികയാണു മൂന്നു വയസ്സുള്ള പട്ടിക്കുട്ടി. സിനിമയുടെ കൂട്ടിൽ കിടന്നിട്ടും മെരുങ്ങാത്ത ശ്രീരാമന്റെ ചങ്ങലയില്ലാത്ത ചിന്തകൾ മാൾട്ടിയിലൂടെ പുറത്തു വരുമ്പോൾ ആരാധകർ കയ്യടിക്കും. "ആകയാലും പ്രിയരെ സുപ്രഭാതം' എന്നു പറഞ്ഞ് അവസാനിപ്പിക്കുന്ന ഫെയ്സ്ബുകദിനക്കുറിപ്പുകളിൽ മാൾട്ടിയുടെ സാന്നിധ്യമില്ലെങ്കിൽ കമന്റ് ബോക്സിൽ ചോദ്യങ്ങൾ നിറയും, 'എവിടെ ഞങ്ങടെ മാൾട്ടി?' അതുകൊണ്ട് ഇതു ശ്രീരാമന്റെ മാത്രം അഭിമുഖമല്ല, കുരച്ചും മൂളിയും മുഖം തിരിച്ചും വാലാട്ടിയും ആരാധകരുടെ മാൾട്ടിയും ഒപ്പമിരുന്നു സംസാരിക്കുന്നു.
' മാൾട്ടിയെ കണ്ടുമുട്ടിയത് എങ്ങനെ ?
പെരുമ്പിലാവിലെ ആളൊഴിഞ്ഞൊരു തെങ്ങിൻപറമ്പിലെ പണിതീരാത്ത വീടിന്റെ കാർപോർച്ച്. അവിടെ കൂട്ടിയിട്ട കൽപ്പൊടിക്കൂനക്കു മേലെ ചുരുണ്ടു കിടന്നു തെല്ലമ്പരപ്പോടെ എന്നെ നോക്കുന്ന നിലയിലാണു മാൾട്ടിയെ ഞാനാദ്യം കാണുന്നത്.
കണ്ണുകളിലെ ആ തിളക്കം, ആ നിഷ്കളങ്കത എന്നോ എവിടെയോ വെച്ചു കണ്ട് ഒക്കത്തെടുത്തു വെച്ച് ഓമനിച്ച ഒരു മനുഷ്യ കുഞ്ഞിന്റെ മുഖം. കുറച്ചുനേരം ഞാനാ മുഖത്തേക്കു നോക്കി നിന്നു. ആ കണ്ണുകൾ ആശങ്കയോടെ എന്നെയും.
അടുത്തു ചെന്ന് എടുത്തുകൊണ്ടു പോരണമെന്നു തോന്നിയതാണ്. എന്തോ, പിന്നാക്കം വെച്ചു. അതിന്റെ അമ്മയോ അച്ഛനോ പരിസരത്തെങ്ങാനും ഉണ്ടാകും. ഓടി വന്ന് ആക്രമിച്ചെന്നു വരാം. അതു കൊണ്ട് ആ മോഹം തൽക്കാലം ഉപേക്ഷിച്ചു. ഈ വിവരം ചില സുഹൃത്തുക്കളോടു പറയുകയും ചെയ്തു. അങ്ങനെ ആരോ പറഞ്ഞു കേട്ടിട്ടായിരിക്കാം രണ്ടു ദിവസം കഴിഞ്ഞ് കുട്ടൻ എന്നൊരാൾ മാൾട്ടിയേയും എടുത്തുകൊണ്ടു വീട്ടിൽ വരുന്നത്.
മാൾട്ടി: നമ്മൾക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലല്ലോ. എന്റെ അച്ചനും അമ്മേം എന്നെ കാണാഞ്ഞ് എത്ര വിഷമിച്ചിട്ടുണ്ടായിരിക്കും. നിങ്ങടെ വല്ലോരം കുഞ്ഞിനെ കാണാതായാൽ എന്തായിരിക്കും കോലാഹലം?
Bu hikaye Vanitha dergisinin January 20, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin January 20, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
അമ്മ തന്ന തണൽ ഓർമകൾ
കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ സംഘാടകനായ യാത്രയിലെ ചില മുഖങ്ങൾ. ഇടവേളബാബുവിന്റെ ഓർമകളിലൂടെ
നിലാവ് പോൽ നിൻമുഖം
മുഖസൗന്ദര്യം സംരക്ഷിക്കാനും തിളക്കം വർധിപ്പിക്കാനും ആയുർവേദം പറഞ്ഞു തരുന്ന സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരവും
ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ
ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്നു തരത്തിൽ ഫെയ്സ് വാഷ് ലഭിക്കും.
അമ്മ തന്ന ചിരിയും കണ്ണീരും
കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ ഹൃദയതാളമായിരുന്നു ഇടവേള ബാബു. സംഘടനയുടെ തലപ്പത്തു നിന്ന് ഇറങ്ങുമ്പോൾ ചില വെളിപ്പെടുത്തലുകൾ
ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്
വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന സ്ത്രീകളേക്കാൾ മനോഹരമായ കാഴ്ചയെന്തുണ്ട്? കാൻ ഫെസ്റ്റിവലിലെ മലയാളത്തിന്റെ അഭിമാനം കനി കുസൃതിയും ദിവ്യപ്രഭയും
കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി
ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ
ബ്രെഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം ഇറ്റാലിയൻ രുചി
ഒരു മോഹം ബാക്കിയുണ്ട്
രോഗത്തിന്റെ കനൽവഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോഴും സീരിയൽതാരം കിഷോർ പിതാംബരന്റെ മനസ്സിലൊരു സ്വപ്നമുണ്ട്
എന്തിനും വേണ്ടേ പ്ലാൻ ബി
ജിമെയിൽ ഉപയോഗിച്ച് ഓഫിസ് ജോലിയിൽ കൂടുതൽ സ്മാർട്ടാകാനുള്ള വഴിയും ആപ് ഐക്കണുകളുടെ മുഖം മാറ്റാനുള്ള ടിപ്പും
അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം
ബിപി കൂടുന്നതു ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാം