എഴുപതുകളുടെ തുടക്കം. തൈക്കാട് റസിഡൻസി ഗ്രൗണ്ടിന്റെ രണ്ടു വശത്തായി ക്രിക്കറ്റ് കളി നടക്കുന്നു. മോഡൽ സ്കൂളിലെയും ആർട്സ് കോളജിലെയും കുട്ടികളാണു കളിക്കാർ. ഒരു ടീമിൽ മോഹൻലാലും പ്രിയദർശനും സുരേഷ് കുമാറും ഉണ്ട്. ഇപ്പുറത്തു നിന്നു കളിച്ച സീനിയേഴ്സ് ടീമിൽ ജഗദീ ഷും. കുറച്ചു വർഷം കഴിഞ്ഞാൽ തിയറ്ററുകളിൽ ഹിറ്റുകളുടെ സിക്സുംഫോറും തൂക്കിയടിക്കേണ്ട പിള്ളേരാണ് ആ കളിക്കുന്നതെന്ന് അന്നു ദൈവത്തിനു മാത്രമല്ലേ അറിയൂ.
രണ്ടു ടീമും സിനിമയിൽ പന്തെറിഞ്ഞു തുടങ്ങിയ ആദ്യ കാലം. വൺഡേ മാച്ച് പോലെ പ്രിയൻ - ലാൽ - സുരേഷ് കുമാർ കൂട്ടുകെട്ട്. കണ്ണടച്ചു തുറക്കും മുൻപേ താരങ്ങളായി. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിലെ പോലെ അവസരങ്ങൾ വരുമ്പോൾ സിക്സ് അടിക്കാനായി ജഗദീഷ് കാത്തു നിന്നു. പ്രഗത്ഭർക്കൊപ്പം ആകാശവാണിയിലും അമച്വർ നാടകങ്ങളിലും കലാകാരനായി. മലയാള നാടകവേദിയിലെ പൊൻതൂവലായ സാകേതത്തിലെ ലക്ഷ്മണനായി. വയലാ വാസുദേവൻ പിള്ളയെ പോലെ നാടക വേദി ആദരിക്കുന്ന നാടകാചാര്യന്മാരുടെ പ്രിയ ശിഷ്യനായി.
“അങ്ങനെയൊരു ദിവസം ആകാശവാണിയിൽ വച്ച് മോഹൻലാലിനെ വീണ്ടും കാണുന്നു. ''ഓർമ മഞ്ഞു പറ്റിയ പൂക്കൾ ജഗദീഷ് മുന്നിൽ വച്ചു.
ഓൾ ദ ബെസ്റ്റ് ലാൽ
“സ്കൂളിൽ പഠിക്കുമ്പോഴേ പ്രിയനും ലാലിനും എംജി ശ്രീകുമാറിനുമെല്ലാം എന്നെ അറിയാം. കലാമത്സരങ്ങളാണു ഞങ്ങളെ പരിചയക്കാരാക്കിയത്. പിന്നെ, ഒരേ ഗ്രൗ ണ്ടിലെ ക്രിക്കറ്റ് കളിയും ലാലിന്റെ ചേട്ടൻ എന്റെ ക്ലാസ്മേറ്റായിരുന്നു. സ്കൂളിലും കോളജിലും എന്റെ ജൂനിയറായിരുന്നു ലാൽ. "മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ൽ അഭിനയിക്കുന്നു എന്ന വിവരം ഗ്രൗണ്ടിലൊക്കെ വലിയ വാർത്തയായി.
ലാലിനെ പിന്നെ കാണുന്നത് അപ്പച്ചൻ സാറിനൊപ്പം (നവോദയ അപ്പച്ചൻ) ആകാശവാണിയിൽ വന്നപ്പോഴാണ്. ലാൽ സിനിമയെക്കുറിച്ചൊക്കെ അന്നു സംസാരിച്ചു. ഞാൻ കൈ കൊടുത്തിട്ടു പറഞ്ഞു - "ഓൾ ദ ബെസ്റ്റ്' പതിവ് ലാൽച്ചിരി. ശങ്കറിന്റെ കഥാപാത്രത്തിനു പറ്റിയ ശബ്ദം തിരഞ്ഞാണ് അവരന്നു വന്നത്. ചേരുന്നതു കിട്ടാത്തതു കൊണ്ടാകാം പിന്നീട് ശങ്കർ തന്നെ ശബ്ദം നൽകി. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വലിയ വിജയമായി.
ഞാനപ്പോൾ നാടകവും ആകാശവാണിയും അധ്യാപനവും ഒക്കെയായി നടക്കുകയാണ്. സിനിമയെന്ന മോഹത്തിനു ദിവസം കഴിയും തോറും വേരോട്ടം കൂടുന്നുണ്ടങ്കിലും അതിനു വേണ്ടി കാര്യമായൊന്നും ചെയ്തില്ല. ലാലിനെയും പ്രിയനെയും അറിയാം. എന്നാലും ഇങ്ങനെ ഒരു മോഹമുണ്ടെന്നു പറയാൻ മടി.
Bu hikaye Vanitha dergisinin August 03, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin August 03, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം