ഹൃദയമുലയുമ്പോൾ ആരും തൊഴുതു വിളിക്കുന്നത് അമ്മേയെന്നല്ലേ? അപ്പോൾ കാര്യവും കാരണവും തിരക്കാതെ അമ്മ ചേർത്തുപിടിക്കും. ഏതു തീക്കടലും തിരതല്ലി വരട്ടെ. ആ വാത്സല്യത്തിന്റെ അമൃതസ്പർശത്തിൽ അതെല്ലാം അലിഞ്ഞു തീരും. ആരെതിർത്തു വന്നാലും മക്കൾക്കു വേണ്ടി വടവൃക്ഷത്തണലായി തുണയേകി നിൽക്കും, അമ്മ.
കൺമുന്നിൽ ഇതാ ഒരു കുന്നിൻ പ്രദേശം. കണ്ണൂർ ഇരിക്കൂറിലെ മാമാനിക്കുന്ന് ശ്രീമഹാദേവി ക്ഷേത്ര ത്തിന്റെ പടവുകൾ കയറുമ്പോൾ നാമം ചൊല്ലാൻ പഠിപ്പിച്ച വലിയമ്മയുടെ ഗന്ധം, ഓർമയുടെ വാസനയായി. ഭസ്മക്കുറി തൊട്ട് തുളസിക്കതിർ ചൂടി അക്ഷര സ്പുടതയോടെ ചൊല്ലുന്ന ലളിതാസഹസ്രനാമത്തിന്റെ സ്വരദീപങ്ങൾ.
'സുമേരുമധ്യശൃംഗസ്ഥാ
ശ്രീമൽ നഗര നായികാ
ചിന്താമണി ഗൃഹാന്തസ്ഥാ
പഞ്ചബ്രഹ്മാസന സ്ഥിതാ
സുമേരു പർവതത്തിന്റെ നടുവിലെ കൊടുമുടിയിൽ ഇരിക്കുന്നവൾ. മഹാലക്ഷ്മി എല്ലായ്പ്പോഴും ലസിക്കുന്ന നഗരത്തിന്റെ അധിപതി. ചിന്താമണി കൊണ്ട് നിർമിച്ച് ഗൃഹത്തിൽ താമസിക്കുന്നവൾ. അഞ്ചു ബ്രഹ്മങ്ങളാൽ രൂപീകരിക്കപ്പെട്ട ആസനത്തിൽ ഇരിക്കുന്നവൾ. എല്ലാത്തിലും നിറഞ്ഞു നിൽക്കുന്നവളും സർവത്തിനും അധിപയും ആയ ആദിപരാശക്തിയാണ് മാമാനിക്കുന്നിലമ്മ. മാമാനത്തമ്മ എന്നു ചുരുക്കിപറയും. കശ്മീരശൈവസമ്പ്രദായത്തിലാണു ക്ഷേത്രത്തിന്റെ ഘടന.
അഭയമേകുന്ന ആദിപരാശക്തി
ശ്രീപരമേശ്വരന്റെ മടിത്തട്ടിൽ വിരാജിക്കുന്ന പരാശക്തിയാണു മാമാനിക്കുന്ന് മഹാദേവി. ശ്രീചക്രത്തി ലെ ബിന്ദുവായ മേരു മാമാനിക്കുന്നാണെന്നു വിശ്വാസം. അതുകൊണ്ടു തന്നെ കുന്നു മുഴുവൻ ക്ഷേത്രമായി പരിഗണിക്കപ്പെടുന്നു. അതിനു തൊട്ടുതാഴെ കൊട്ടിയൂരിൽ നിന്ന് ഒഴുകിയെത്തുന്ന ബാവലിപ്പുഴ ഇവിടെ എത്തുമ്പോൾ കുന്നിൻ ചുവട്ടിൽ നിന്നു വടക്കോട്ടൊഴുകുന്നു. മഴക്കാലത്ത് ഒഴികെയുള്ള സമയങ്ങളിൽ ഇവിടെ മീനൂട്ട് പതിവുണ്ട്.
മഹാമുനിമാർ തപസ്സ് ചെയ്ത സ്ഥലം എന്നതിനാൽ മാമുനിക്കുന്ന് എന്നു പറഞ്ഞിരുന്നു. അതാണത്രേ മാമാനിക്കുന്ന് എന്ന പേരായി മാറിയത്.
ആദിപരാശക്തിയെ ആരാധിക്കുന്ന ശാക്തേയ പാരമ്പര്യത്തിലുള്ള പൂജാവിധികളാണ് ഇവിടുത്തേത്. കശ്മീര സമ്പ്രദായം എന്നും പറയും. പിടാരന്മാരാണ് (മൂസതുമാർ) ഇവിടെ പൂജാകർമങ്ങൾ നടത്തുന്നത്. അതിപുരാതന കാലം മുതലേ ശാക്തേയ ആരാധന പ്രാധാന്യമുള്ള സ്ഥലമായിരുന്നു മാമാനിക്കുന്ന്.
മഹാദേവനെ തൊഴുത്
Bu hikaye Vanitha dergisinin August 17, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin August 17, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്