ഒത്ത ഉയരം. ബലിഷ്ഠമായ ശരീരം. എസ്ഐ സെലക്ഷൻ ലഭിച്ച, ആ ചെറുപ്പക്കാരൻ ബൈക്കിൽ ഭാവിയിലേക്ക് മുന്നേറുകയായിരുന്നു. തൊട്ടുമുന്നിൽ കെഎസ്ആർടിസി ബസ് ഇഴഞ്ഞു നീങ്ങുന്നു. വൺവേയാണ്, ഓവർടേക്ക് ചെയ്യുന്നതിനു മറ്റു തടസ്സങ്ങളൊന്നുമില്ല. ബൈക്ക് ബസിന്റെ മറവിൽ നിന്നു വലത്തോട്ടു നീങ്ങി. അടുത്ത നിമിഷം എടുത്തെറിഞ്ഞ പോലെ ആ ചെ റുപ്പക്കാരൻ റോഡിലേക്ക് തെറിച്ചു വീണു.
വൺവേ ആണെന്ന് ശ്രദ്ധിക്കാതെ അമിത വേഗത്തിൽ എതിരേ നിന്നെത്തിയ ജീപ്പ്, ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. വീഴ്ചയുടെ ആഘാതത്തിൽ ഹെൽമറ്റ് അഴിഞ്ഞു പോയി. ചലനമറ്റ് അവൻ റോഡിൽ കിടന്നു. ഒരു ദീപം അണഞ്ഞിരിക്കുന്നു എന്നു തന്നെ എല്ലാവരും കരുതി. ഇതാണ് ഗണേശ് കൈലാസ് എന്ന ഒറ്റപ്പാലംകാരന്റെ ജീവിതം മാറിമറിഞ്ഞ നിമിഷം.
പക്ഷേ, ആ അപകടത്തിൽ ജീവന്റെ ദീപം അണഞ്ഞില്ല. ജീവിതത്തിന് ചന്ദ്രപ്രഭയുള്ളാരു സഖി കുട്ടിനെത്തി. ഇതു ഗണേശ് കൈലാസിന്റെയും ശ്രീലേഖയുടെയും കഥ. ഇരുവരും ചേർന്നു സ്നേഹത്തിന്റെ പട്ടു പോൽ തിളങ്ങുന്ന ജീവിതം നെയ്ത കഥ.
പൊലീസുകാരന്റെ മകൻ
“ചെറുതിലേ സമർഥനായ, ആർട്സിലും സ്പോർട്സിലും താൽപര്യമുള്ള കുട്ടിയായിരുന്നു ഞാൻ. കാക്കിയണിഞ്ഞു പോകുന്ന എസ്ഐ ആയ അച്ഛനായിരുന്നു മാതൃക. അച്ഛനെപ്പോലെ പൊലീസുകാരനാകുക എന്നതായിരുന്നു സ്വപ്നം.
“ആരോഗ്യമുണ്ടല്ലോ. ഞാനെന്തിനു പേടിക്കണം, പണിയെടുത്തു ജീവിക്കാമല്ലോ എന്ന ഉറച്ച ചിന്തയായിരുന്നു നയിച്ചത്.
പാലക്കാട് ചിറ്റൂർ കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തു. പിജി ഒറ്റപ്പാലം എൻഎസ്എസ്കോളജിൽ എസ്ഐ സെലക്ഷൻ പരീക്ഷ എഴുതിയതിനൊപ്പം സ്വന്തം കാലിൽ നിൽക്കാനായി മെഡിക്കൽ റെപ്രസന്റേറ്റീവ് ജോലി സ്വീകരിച്ചു. കുറേക്കാലം എറണാകുളത്തും തൃശൂരും ജോലി ചെയ്തു.
തേടുകയാണിന്നും ആ മുഖം
“2006 മേയ് അഞ്ചിന് ഒറ്റപ്പാലത്തെ വീട്ടിൽ നിന്നു ജോലി സംബന്ധമായി ഡോക്ടറെ കാണാൻ പോകവേയാണ് പൂങ്കുന്നത്തു വച്ച് അപകടം സംഭവിക്കുന്നത്. അപകടം കണ്ട് ആളുകൾ പകച്ചു നിന്നപ്പോൾ എന്റെ പിന്നാലെ വന്ന മംഗലാപുരത്ത് പഠിക്കുന്ന വിദ്യാർഥി എന്നെയെടുത്ത് 100 മീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിച്ചു.
പ്രത്യക്ഷത്തിൽ പരുക്കൊന്നുമില്ലാത്തതു കൊണ്ട് ഐസിയുവിൽ കാണാനെത്തിയ അച്ഛനും അമ്മയ്ക്കും ആശ്വാസമായി. ഐസിയുവിന്റെ കിളിവാതിലിലൂടെ അവർ കൈ ഉയർത്തി കാണിച്ചു.
Bu hikaye Vanitha dergisinin August 31, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin August 31, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...