Vellinakshatram - May 2024Add to Favorites

Vellinakshatram - May 2024Add to Favorites

انطلق بلا حدود مع Magzter GOLD

اقرأ Vellinakshatram بالإضافة إلى 8,500+ المجلات والصحف الأخرى باشتراك واحد فقط  عرض الكتالوج

1 شهر $9.99

1 سنة$99.99 $49.99

$4/ شهر

يحفظ 50% عجل! العرض ينتهي في 13 Days
(OR)

اشترك فقط في Vellinakshatram

سنة واحدة $14.99

شراء هذه القضية $0.99

هدية Vellinakshatram

7-Day No Questions Asked Refund7 أيام بدون أسئلة
طلب سياسة الاسترداد

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

تم التحقق من أنها آمنة
قسط

في هذه القضية

Vellinakshatram is the category leader among film magazines in Kerala. Packed with the latest movie news, reviews and previews, celebrity interviews and inside stories of people in the entertainment world. Vellinakshatram is a movie lovers delight. Accepted as one of the best film entertainment magazines of today by fashion conscious, dashing youth and families alike.

അവേശം നിറച്ച് ഫഹദ് ഫാസിൽ

ഫഹദ് ഫാസിൽ റീ ഇൻട്രൊഡ്യൂസിംഗ് ഫഫ എന്ന ടാഗ് ലൈനി ലാണ് സിനിമ എത്തിയത്. ആ ടാഗ് ലൈൻ തികച്ചും അന്വർത്ഥമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനവും. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയാണ് ഫഹദ് കാണികൾക്കു നൽകുന്നത്. ലൗഡ് ആയുള്ള ഡയലോഗ് ഡെലിവറിയും മാസ് മാനറിസങ്ങളും കഥാപാത്രത്തിനു പൂർണമായും യോജിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ചിത്രമാണ് ആവേശം. ഫദഹ് ഫാസിൽ എന്ന നടൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ആവേശത്തിൽ ചെയ്തിരിക്കുന്നത്. രംഗ എന്ന കന്നഡച്ചുവയുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും ഫഹദ് ഫാസിൽ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു...

അവേശം നിറച്ച് ഫഹദ് ഫാസിൽ

2 mins

തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം

മലയാള സിനിമയുടെ വസന്തകാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വർഷമായി 2024 മാറുകയാണ്. ഈവർഷം റിലീസിനായി കാത്തിരിക്കുന്നത് ബിഗ് ബജറ്റ് മുതൽ ലോ ബജറ്റു വരെയുള്ള നൂറുകണക്കിന് സിനിമകളാണ്. അവയും ഇത്തരം വിജയം നേടുകയാണെങ്കിൽ മലയാള സിനിമയെ വെല്ലാൻ മറ്റാർക്കും സാധിക്കില്ലെന്നു നിസംശയം പറയാം.

തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം

3 mins

കോവിഡിൽ കുടുങ്ങിയ നാളുകൾ

2020 മാർച്ചിലാണ് ബ്ലസ്സിയും പൃഥ്വിരാജുമടങ്ങുന്ന 58 അംഗ സംഘം ജോർദ്ദാനിലേക്ക് പോയത്. എന്നാൽ കോവിഡ് മഹാമാരി കാരണം സംഘം അവിടെ കുടുങ്ങുകയും ചെയ്തു. പ്രതികൂല സാഹചര്യത്തിലും ഷൂട്ടിംഗ് പൂർത്തീകരിച്ചാണ് അവർ നാട്ടിൽ തിരിച്ചെത്തിയത്. പ്രതിസന്ധികളെ തരണം ചെയ്ത് 'ആടുജീവിതം' ജോർദാൻ ചിത്രീകരണ ഷെഡ്യൂൾ പൂർത്തിയാ യപ്പോൾ തന്നെ മലയാള സിനിമയ്ക്ക് അഭിമാന നിമിഷമായി മാ റിയത് അണിയറപ്രവർത്തകരുടെ മനോബലവും അർപ്പണബോ ധവുമായിരുന്നു. ചിത്രീകരണം ജോർദാനിൽ നടക്കുന്നതിനിടെ ആയിരുന്നു ലോകം മുഴവൻ കൊവിഡ് പടർന്നു പിടിച്ചത്. ഇതോടെ ചിത്രീകരണത്തിന് വെല്ലുവിളി നേരിട്ടു. വലിയ കാൻവാസിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനായി നായകൻ പൃഥ്വിരാജ് ഉൾപ്പടെയുള്ളവർ ജോർദാനിൽ എത്തിയപ്പോഴാണ് ലോകം മുഴവൻ അടച്ചിടാനുളള തീരുമാനം ഉണ്ടായത്. തുടർന്ന് ചിത്രീകരണം നിന്നുപോയി. അവിടെ കുടുങ്ങിയവരെ എങ്ങനെയെങ്കിലും നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിംഗ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം തുടർന്നു അണിയറപ്രവർത്തകർ. ജോർദ്ദാനിലെ ഷൂട്ടിംഗും ലോക്ക്ഡൗൺ ദിനങ്ങളും വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുകയാണ് സംവിധായകൻ ബ്ലെസ്സി

കോവിഡിൽ കുടുങ്ങിയ നാളുകൾ

3 mins

ആടുജീവിതം ഒരു അനുഭവമല്ല, ജീവിതത്തിന്റെ ഘട്ടം

സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് ആടുജീവിതം. മലയാളത്തിൽ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളി ലൊന്ന് സിനിമാ രൂപത്തിൽ വന്നപ്പോൾ അതിനു പിന്നിൽ ബ്ലെസ്സി എന്ന സംവിധായകന്റെയും പൃഥ്വിരാജ് എന്ന നടന്റെയും സമർപ്പ ണമായി മാറി. ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തിന്റെ ജനപ്രീതി തന്നെയാണ് ഈ ഹൈപ്പിന് കാരണം. കേരളം നെഞ്ചേ റ്റിയ നജീബിന്റെ ആടുജീവിതം വെള്ളിത്തിരയിൽ എത്തിയപ്പോൾ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരച്ചു. 16 വർഷം നീണ്ട യാത്രയാണ് ഇപ്പോൾ വെളളിത്തിരയിൽ എത്തിയിരിക്കുന്നത്. പൃഥ്വി രാജിന്റെ അഭിനയ ജീവിതത്തിൽ മറ്റൊരു നാഴികക്കല്ലു കൂടിയാണ് ഈ സിനിമയിലൂടെ പിറന്നിരിക്കുന്നത്. നജീബിലേക്കുള്ള പരകായ പ്രവേശവും ഷൂട്ടിംഗ് വിശേഷങ്ങളും പൃഥ്വിരാജ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...

ആടുജീവിതം ഒരു അനുഭവമല്ല, ജീവിതത്തിന്റെ ഘട്ടം

3 mins

ഓർമ്മകൾ പെയ്തിറങ്ങിയ നിമിഷം

മല്ലികാ വസന്തം @50

ഓർമ്മകൾ പെയ്തിറങ്ങിയ നിമിഷം

4 mins

കുഞ്ചമൻ പോറ്റിയുടെ യുഗാരംഭം

രാഹുൽ സദാശിവൻ എന്ന സംവിധായകന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഭ്രമയുഗം. റെഡ് റെയിൻ, ഭൂതകാലം എന്നീ സിനിമകൾക്കു ശേഷം രാഹുൽ ചെയ്ത സിനിമ കൂടിയാണിത്. തന്റെ മൂന്നാമത്തെ സിനിമയ്ക്കു വേണ്ടി എടുത്ത പരിശ്രമം ചെറുല്ല. അത് ആ സിനിമയിൽ കാണാനുമുണ്ട്. കഥയിലും കഥാപാത്രങ്ങളിലും ഒരു കോംപ്രമൈസും ചെയ്യാത്ത സംവിധായകനാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ഭ്രമയുഗത്തെ കുറിച്ച് മമ്മൂട്ടിയുടെ വാക്കുകൾ...

കുഞ്ചമൻ പോറ്റിയുടെ യുഗാരംഭം

3 mins

ദി സ്പോയിൽ

ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ദി സ്പോയിൽ

1 min

റഷീദ് പാറയ്ക്കലിന്റെ കുട്ടന്റെ ഷിനി ഗാമി

ഈ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തു പുരോഗമിക്കുന്നു. ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റലിന് എതിർവശത്തുളള റോഡിലൂടെ സഞ്ചരിച്ചെത്തുന്ന പുരാതനമായ ഒരു തറവാട്ടിലായിരുന്നു ഈ ചിത്രത്തിന്റെ ലൊക്കേഷൻ' ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും ഈ വീട്ട തന്നെ. ചിത്രത്തിന്റെ എഴുപതോളം വരുന്ന രംഗങ്ങൾ ചിത്രീകരിക്കുന്നത് ഇവിടെയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുട്ടന്റെ വീടായിട്ടാണ് ഇവിടം ചിത്രീകരിക്കുന്നത്. സെറ്റിലെത്തുമ്പോൾ അഭിനേതാക്കൾക്കു പുറമേ ധാരാളം ആൾക്കാരുണ്ട്. ആണുങ്ങളും പെണ്ണങ്ങളുമെല്ലാം ഒരു പോലെയുണ്ട്. ഒരു മരണവീടായിട്ടാണിവിടം ചിത്രീകരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയുമധികം ആൾക്കാർ സന്നിഹിതരായിക്കരുതെന്നു് അണിയറ പ്രവർത്തകർ പറഞ്ഞു. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ശ്രീജിത്ത് രവി,അനീഷ്.ജി.മേനോൻ ,പ്രിയങ്ക, അഖില, തുടങ്ങിയ അഭിനേതാക്കൾ. ഇവിടെ സന്നിഹിതരായിട്ടുണ്ട്. ഇതൊരു ഹ്യൂമർ, ത്രില്ലർ, ഫാൻസി ചിത്രമാണ്. - സംവിധായകനായ റഷീദ് പാറയ്ക്കൽ പറഞ്ഞു. ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ഈ ചിത്രം.

റഷീദ് പാറയ്ക്കലിന്റെ കുട്ടന്റെ ഷിനി ഗാമി

2 mins

സുദേവിന് അമർദീപ് ജീവിതസഖി

മുംബൈയിലാണ് സുദേവ് നായർ ജനിച്ചുവളർന്നത്

സുദേവിന് അമർദീപ് ജീവിതസഖി

1 min

പ്രാവ് ഓട്ടമത്സരം പ്രമേയമാക്കി ബൈരി പാർട്ട് 1

സംവിധായകൻ ജോൺ ഗ്ലാഡിയുടെ വാക്കുകൾ, ബൈരി' എന്നാൽ പരുന്ത് എന്നാണർത്ഥം. ഈ പേര് കഥക്ക് ചേരുന്നു എന്ന് തോന്നിയതു കൊണ്ടാണ് അത് തിരഞ്ഞെടുത്തത്. റേസിംഗ് പ്രാവ് വളർത്തുന്നവരുടെ ഏറ്റവും വലിയ ശത്രുവായിട്ടാണ് ബൈരിയെ കണക്കാക്കുന്നത്. ഒരാൾ 30 പ്രാവുകളെ വളർത്തിയാൽ, 3 പ്രാവുകൾ മാത്രമാണ് ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നത്, ബൈരി ബാക്കിയുളള പ്രാവുകളെ കൊല്ലുന്നു. ഇത് മനുഷ്യജീവിതവുമായി വളരെ സാമ്യമുള്ളതാണ്. കുറച്ച് ആളുകൾക്ക് മാത്രമേ മുകളിലുള്ളവരെ മറികടക്കാൻ കഴിയൂ. ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. പ്രാവ് ഓട്ടം മാത്രമല്ല, അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം കൂടി ചിത്രം പറയുന്നുണ്ട്. ഈ വിഷയത്തിൽ പൂർണ്ണമായ ഗവേഷണം നടത്തിയ ശേഷമാണ് ഞാൻ സിനിമ ഒരുക്കിയത്.

പ്രാവ് ഓട്ടമത്സരം പ്രമേയമാക്കി ബൈരി പാർട്ട് 1

1 min

മഞ്ജുവാരിയർ സൈജു ശ്രീധരൻ ചിത്രം ഫൂട്ടേജ് ഫസ്റ്റ്ലുക്ക്

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിശാഖിനെയും ഗായത്രിയെയുമാണ് ഫക്ക് പോസ്റ്ററിൽ കാണാനാകുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മഞ്ജുവാരിയർ സൈജു ശ്രീധരൻ ചിത്രം ഫൂട്ടേജ് ഫസ്റ്റ്ലുക്ക്

1 min

വിജയ് സൂപ്പർ; ലാലേട്ടൻ ഗുരു

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേപോലെ തിളങ്ങിയ നായികയാണ് ലക്ഷണ. സൂപ്പർസ്റ്റാർ വിജയുടെയും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒപ്പം അഭിനയിച്ച ലക്ഷണ വിവാഹത്തോടെ വെള്ളിത്തിരയിൽ നിന്നും ബ്രേക്കെടുത്തു. 15 വർഷത്തെ ഇടവേളയ്ക്കു ശേഷം ലക്ഷണ നൃത്ത രംഗത്ത് സജീവമാവുകയാണ്. ഒപ്പം സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. ലക്ഷണയുടെ വിശേഷങ്ങൾ വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...

വിജയ് സൂപ്പർ; ലാലേട്ടൻ ഗുരു

5 mins

സിനിമയും രാഷ്ട്രീയവും സുരേഷ് ഗോപിയും

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ സുരേഷ് ഗോപി പൊലീസ് വേഷത്തി ലെത്തിയ ചിത്രമാണ് ഗരുഡൻ. ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളും വൈകാരിക രംഗങ്ങളും കോർത്തിണക്കി ഒരു ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറിയാണ് ഗരുഡനിൽ പറയുന്നത്. നവാഗതനായ അരുൺ വർമയാണ് ചിത്രത്തിന്റെ സംവിധാനം. ബിജു മേനോൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വില്ലൻ കഥാപാത്രത്തെയാണ് ഗരുഡനിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്. ബോക്സോഫീസിൽ വൻ ഹിറ്റാണ് ചിത്രം നേടിയത്. ആ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ അരുൺ വർമ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു.

സിനിമയും രാഷ്ട്രീയവും സുരേഷ് ഗോപിയും

7 mins

ഗാനഗന്ധർവനെക്കൊണ്ട് പാടിച്ച സാം കടമ്മനിട്ട

സാം കടമ്മനിട്ടയ്ക്ക് സംഗീതം ഒരു ഉപാസനയാണ്. ജീവശ്വാസത്തിലും അദ്ദേഹം സംഗീതത്തെ കൊണ്ടുനടക്കുന്നു. ആദ്യ സിനിമയിൽ ഗാനഗന്ധർവൻ യേശുദാസിനെ കൊണ്ടുപാടിപ്പിക്കാനുള്ള സൗഭാഗ്യവും അദ്ദേഹത്തിനു ലഭിച്ചു. സംഗീതത്തോടൊപ്പം അഭിനയവും ഒരുമിച്ചു കൊണ്ടുപോവുകയാണ് സാം. സംഗീത-അഭിനയ ജീവിതത്തെ കുറിച്ച് സാം കടമ്മനിട്ട വെളളിനക്ഷത്രത്തോടു സംസാരിക്കുന്നു.

ഗാനഗന്ധർവനെക്കൊണ്ട് പാടിച്ച സാം കടമ്മനിട്ട

5 mins

അയ്യർ ഇൻ അറേബ്യ

ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമാണ് അയ്യർ ഇൻ അറേബ്യ,

അയ്യർ ഇൻ അറേബ്യ

2 mins

കാടും നാടും ചേർന്നൊരുക്കുന്ന വ്യവഹാരത്തിന്റെ വൈചിത്രമായി കുറിഞ്ഞി

വേരുശിൽപം നിർമ്മിച്ചും കൃഷിപ്പണി നടത്തിയും ജീവിച്ചു പോന്ന പണിയ കോളനിയിലെ മാതന്റെയും സുഹൃത്ത് വെള്ളന്റെയും കുടും ബങ്ങളിലെ അംഗങ്ങളുടെയും അവർ ബന്ധം പുലർത്തുന്ന മറ്റു പൊതു വിഭാഗങ്ങളെയും കഥാപാത്രങ്ങളാക്കി നല്ലൊരു കാടകത്തിന്റെ കഥ പറയുകയാണ് കുറിഞ്ഞി'യിലൂടെ. സിനിമയിലെ ഏറെക്കുറെ കഥാപാത്രങ്ങൾ ഗോത്ര സമൂഹത്തിൽ നിന്ന് തന്നെയാണെന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. ഗോത്ര ഗായിക അനിഷിതവാസു ഇതിൽ ഗായികയായും കഥാപാത്രമായും രംഗത്തെത്തുന്നു. ശ്രീ മൂകാംബിക കമ്യുണിക്കേഷൻസ് ബാനറിൽ എസ് ആർ നായർ അമ്പലപ്പുഴ നിർമ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ജിതേഷ് സി ആദിത്യ നിർവ്വഹിക്കുന്നു.

കാടും നാടും ചേർന്നൊരുക്കുന്ന വ്യവഹാരത്തിന്റെ വൈചിത്രമായി കുറിഞ്ഞി

1 min

സിനിമാ തറവാട്ടിലെ കാരണവർക്കൊപ്പം മുതൽ പേരക്കുട്ടിക്കൊപ്പം വരെ

എം. എ. നിഷാദ് വെള്ളിത്തിരയുടെ ഭാഗമായിട്ട് 25 വർഷത്തിലേറെയായി. നാളിതുവരെ സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. മലയാള സിനിമയിലെ കാരണവർ മധു സാർ മുതൽ ഇന്നത്തെ തലമുറയിലെ ധ്യാൻ ശ്രീനിവാസൻ വരെ അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമായി. നിർമാതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ തിളങ്ങുന്ന ആളാണ് എം എ. നിഷാദ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം മോഹൻലാലിനെ വച്ചൊരു സിനിമ എന്നതാണ്. അതിനു മുമ്പ് ഒരു സൂപ്പർ ഹിറ്റ് സിനിമ ചെയ്യണം. അതിനായാണ് ഇപ്പോൾ അയ്യർ ഇൻ അറേബ്യ എന്ന സിനിമയുമായി അദ്ദേഹം പ്രേക്ഷകരിലേക്കെത്തുന്നത്. ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമാണിത്. തന്റെ പുതിയ സിനിമാ വിശേഷങ്ങൾ എം.എ. നിഷാദ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...

സിനിമാ തറവാട്ടിലെ കാരണവർക്കൊപ്പം മുതൽ പേരക്കുട്ടിക്കൊപ്പം വരെ

5 mins

രസകരമായ ക്യാമ്പസ് കഥയുമായി എൽഎൽബി

നർമ്മത്തിനും സെന്റിമെന്റ്സിനും പ്രണയത്തിനും പ്രധാന്യം നല്കി ഒരുക്കുന്ന ഒരു ഡ്രാമ ത്രില്ലർ ചിത്രമായ \" എൽ എൽ ബി \" ഫെബ്രുവരിയിൽ ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.

രസകരമായ ക്യാമ്പസ് കഥയുമായി എൽഎൽബി

1 min

ഈസ്റ്റ്കോസ്റ്റിന്റെ ഏഴാംചിത്രം ചിത്തിനി

ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്

ഈസ്റ്റ്കോസ്റ്റിന്റെ ഏഴാംചിത്രം ചിത്തിനി

1 min

ഉലക വാലിബൻ

പ്രഖ്യാപനം മുതൽ ലോകമെമ്പാടുമുള്ള മോഹൻലാൽ ആരാധകർ ഏറെ കാത്തിരുന്ന ഒരു സിനിമയാണ് മലൈക്കോട്ടെ വാലിബൻ. മലയാളത്തിന്റെ മോഹൻ ലാൽ അവതരിക്കുന്നുവെന്ന സബ്ടൈറ്റിലോടെയായിരുന്നു സിനിമയുടെ പ്രഖ്യാപനം. ഒരു പോരാളിയായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള മോഹൻലാലിന്റെ ആദ്യ സിനിമയാണിത്. ഒരുവർഷത്തോളമെടുത്ത് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. തന്റെ പുതിയ സിനിമാ വിശേഷങ്ങൾ മോഹൻലാൽ വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...

ഉലക വാലിബൻ

2 mins

വനിതാ സംവിധായകരുടെ മുന്നേറ്റം

കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെയും മറ്റു പ്രൊഡക്ഷൻസിന്റെയും സഹായത്താൽ ആറ് വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് കഴിഞ്ഞവർഷം തിയേറ്ററുകളിൽ എത്തിയത്. അവയെല്ലാം തന്നെ ഒന്നിനൊന്നു മികച്ചതാ യിരുന്നു. മിനി സംവിധാനം ചെയ്ത ഡിവോ സ്റ്റെഫി ഴ്സ്, ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ, ആയിഷ സുൽത്താനയുടെ ഫ്ലഷ്, സാവിയറിന്റെ മധുര മനോഹര മോഹം, ഇന്ദുല ിയുടെ നിള, വിധു വിൻസന്റിന്റെ വൈറൽ സെബി എന്നീ ചിത്രങ്ങളാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

വനിതാ സംവിധായകരുടെ മുന്നേറ്റം

1 min

മലയാളത്തിന്റെ മിന്നും താരം

2023 കല്യാണി പ്രിയദർശനെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ്

മലയാളത്തിന്റെ മിന്നും താരം

1 min

വേറിട്ട വഴിയിൽ കാതൽ ദി കോർ

2023ൽ തിയേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രങ്ങൾ

വേറിട്ട വഴിയിൽ കാതൽ ദി കോർ

2 mins

മോഹൻലാലിനെ വീണ്ടെടുത്ത ജീത്തു ജോസഫിന് കൈയടി

കഴിഞ്ഞ വർഷം ഷാജി കൈലാസിന്റെ എലോൺ എന്ന സിനിമ റിലീസ് ചെയ്തെങ്കിലും തിയേറ്ററിൽ വിജയം കണ്ടില്ല. രജനീകാന്ത് നായകനായ ജയിലർ എന്ന തമിഴ് ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചെങ്കിലും അദ്ദേഹത്തിന്റേതായ പെർഫോമൻസ് കാഴ്ചവയ്ക്കുന്നതായിരുന്നില്ല ആ കഥാപാത്രം. ദൃശ്യം എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൽ ജീത്തു ജോസഫ് ടീമിന്റെ നേര് എന്ന സിനിമയിലൂടെയാണ് മോഹൻലാൽ എന്ന നടൻ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.

മോഹൻലാലിനെ വീണ്ടെടുത്ത ജീത്തു ജോസഫിന് കൈയടി

2 mins

200 കോടി ക്ലബ്ബിൽ 2018

വൻകിട ഒടിടി പ്ളാറ്റ്ഫോമുകൾ കേരളത്തിൽ വേരുറപ്പിച്ചപ്പോൾ താരങ്ങളും ടെക്നീഷ്യൻമാരും അവരുടെ പ്രതിഫലവും കൂട്ടി

200 കോടി ക്ലബ്ബിൽ 2018

1 min

ചെലവ് 1000 കോടി വരവ് 300 കോടി നഷ്ടം 700 കോടി 220 ചിത്രങ്ങൾ

ആകെ 14 ചിത്രങ്ങൾ മാത്രമാണ് തിയേറ്ററുകളിൽ നിന്നും പത്തു കോടിയിലധികം രൂപ കളക്ഷൻ നേടിയത്. ബാക്കി 206 ചിത്ര ങ്ങളും തിയേറ്ററുകളിൽ ദയനീയമായി കൂപ്പുകുത്തി. ഈ ചിത്ര ങ്ങളുടെ സാറ്റലൈറ്റ് റൈറ്റിലും വേണ്ടത്ര ലാഭം കൈവരിക്കാനായില്ല.

ചെലവ് 1000 കോടി വരവ് 300 കോടി നഷ്ടം 700 കോടി 220 ചിത്രങ്ങൾ

2 mins

ഓഡിയോ പ്ളാറ്റ്ഫോമുകളിലേക്ക് ശ്രോതാക്കളുടെ കുത്തൊഴുക്ക്

ശ്രോതാക്കളുടെ എണ്ണം കൂടിയതോടെ ഡിജിറ്റൽ സ്ട്രീമിംഗ് പ്ളാറ്റ് ഫോമുകളുടെ വരുമാനവും 20 ശതമാനം വർദ്ധിച്ചു. പ്ളാറ്റ്ഫോമുകളും ഇപ്പോൾ സെലക്റ്റീവായെന്നതാണ് ശ്രദ്ധേയം. ആളുകൾക്ക് കൂടുതൽ താത്പര്യമുള്ള സംഗീത സംവിധായകർ, ഗായകർ എന്നിവരെ നോക്കിയാണ് ഇത്തരം പ്ളാറ്റ്ഫോമുകൾ പാട്ടുകൾ വാങ്ങുന്നതും. തിയേറ്ററുക ളിൽ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളുടെ പാട്ടുകൾക്കാണ് ഡിജിറ്റൽ സ്ട്രീമിംഗ് പ്ളാറ്റ്ഫോമുകളിൽ വൻ ഡിമാൻഡ്.

ഓഡിയോ പ്ളാറ്റ്ഫോമുകളിലേക്ക് ശ്രോതാക്കളുടെ കുത്തൊഴുക്ക്

2 mins

പൊന്നിയൻ സെൽവനും ജയിലറും പഠാനും കോടികൾ വാരി

2023 അവസാനിക്കുമ്പോൾ അന്യ ഭാഷാ ചിത്രങ്ങൾ കോടികളാണ് ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയത്. ഇത്തരത്തിൽ ഇന്ത്യൻ സിനിമയിൽ ഈ വർഷം ഇതുവരെ സംഭവിച്ച വൻ ലാഭം നേടിയ ഏഴ് ഹിറ്റ് ചിത്രങ്ങളെ കുറിച്ച് പരിശോധിക്കാം.

പൊന്നിയൻ സെൽവനും ജയിലറും പഠാനും കോടികൾ വാരി

1 min

ഉലകം ചുറ്റും വെബ് സീരീസ്

സിനിമകളെന്നപോലെ തന്നെ മലയാളികൾ ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് വെബ് സീരീസും. ഇതിനോടകം തന്നെ മലയാളത്തിലെ സൂപ്പർ താ രങ്ങളും വെബ്സീരീസിന്റെ ഭാഗമായിട്ടുണ്ട്. ഒടിടി പ്ളാറ്റ്ഫോമുകൾ ഇപ്പോൾ കൂടുതൽ മുൻഗണന നൽകുന്നതും വെബ് സീരീസിനാണ്. കോടികൾ മുടക്കി എടുക്കുന്ന സിനിമകൾ ഒടിടി പ്ളാറ്റ്ഫോമുകൾക്ക് നഷ്ടക്കണക്ക് സമ്മാനിച്ചതോടെയാണ് വെബ്സീരീസിലേക്ക് തിരിഞ്ഞത്. സിനിമയിലെ നഷ്ടം അവർക്ക് വെബ്സീരീസിൽ നികത്തി എന്നുതന്നെ പറയാം. കഴിഞ്ഞ വർഷം ശ്രദ്ധേയമായ വെബ്സീരീസുകൾ ഏതൊക്കെയാണെന്നു നോക്കാം.

ഉലകം ചുറ്റും വെബ് സീരീസ്

1 min

പുതുവർഷത്തെ ത്രീഡി സിനിമകൾ

മലയാളികളെ സംബന്ധിച്ച് ത്രിഡി സിനിമകൾക്ക് പ്രത്യേക സ്ഥാനമാണുള്ളത്. പലപ്പോഴും ഹോളിവുഡ് സിനിമകളാണ് ഇത്തരം നവ്യാനുഭവങ്ങൾ എത്തിച്ചിട്ടുള്ളതെങ്കിലും മലയാള ത്തിലും ഈ സിനിമകൾ സംഭവിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഇത്തരം കാറ്റഗറിയിൽ ഒരു സിനിമകളും തിയേറ്ററുകളിൽ എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പുതുവർഷത്തിൽ ഇത്തരമൊരു മാറ്റം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നതും വളരെ പ്രധാനപ്പെട്ട ഘടകമാണ്.

പുതുവർഷത്തെ ത്രീഡി സിനിമകൾ

1 min

قراءة كل الأخبار من Vellinakshatram

Vellinakshatram Magazine Description:

الناشرKalakaumudi Publications Pvt Ltd

فئةEntertainment

لغةMalayalam

تكرارMonthly

Is the category leader among film magazines in Kerala. Packed with the latest movie news, reviews and previews, celebrity interviews and inside stories of people in the entertainment world. Vellinakshatram is a movie lovers delight. Accepted as one of the best film entertainment magazines of today by fashion conscious, dashing youth and families alike.

  • cancel anytime إلغاء في أي وقت [ لا التزامات ]
  • digital only رقمي فقط
MAGZTER في الصحافة مشاهدة الكل