ആരോഗ്യകരവും സന്തോഷം നിറഞ്ഞതുമായ കുട്ടിക്കാലം എല്ലാ കുഞ്ഞുങ്ങളുടെയും അവകാശമാണ്. എന്നാൽ, അതെല്ലാ കുട്ടികൾ ക്കും പ്രാപ്യമാകുന്നില്ല എന്നത് നിർഭാഗ്യകരമായ വസ്തുതയാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതും വളർത്തി വലുതാക്കുന്നതും എല്ലാ ജീവജാലങ്ങളുടെയും ജീവിതത്തിലെ ശ്രമകരമായ ഒരധ്യായമാണ്.
കുട്ടിയുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതകളും കഴിവുകളും കഴിവില്ലായ്മകളും നിരീക്ഷിച്ചു മനസ്സിലാക്കുകയും ക്രിയാത്മകമായ ഇടപെടലു വഴി കുഞ്ഞിൽ ആത്മവിശ്വാസവും മറ്റുള്ളവരെ സ്നേഹിക്കാനും വിശ്വസിക്കാനുമുള്ള ശേഷിയും സന്തോഷവും നിറക്കുകയും സമാധാനപരവും സുരക്ഷിതവുമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടത് അച്ഛനമ്മമാരുടെ ഉത്തരവാദിത്തമാണ്. എന്നാൽ, കുഞ്ഞുങ്ങളെ വളർത്തുന്നതിന് ഒരുവിധ പരിശീലനവും ലഭിക്കാതെയാണ് ഒട്ടുമിക്ക മനുഷ്യരും രക്ഷാകർതൃത്വം എന്ന ഉത്തരവാദിത്തം ഏറ്റെടുക്കാറുള്ളത്.
പാരന്റിങ് വിദഗ്ധരുടെ ക്ലാസുകളും പരിശീലനങ്ങളുമെല്ലാം നല്ലതോതിൽ തന്നെ പട്ടണങ്ങളിൽ നടക്കാറുണ്ടങ്കിലും അവയെല്ലാം അച്ഛനമ്മമാർക്ക് കുഞ്ഞുങ്ങളെ വളർത്തുന്നതിനെക്കുറിച്ചുള്ള പൊതുവായ ചില കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്നതിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു. യഥാർഥജീവിതത്തിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ ഓരോ കുട്ടിയോടും പ്രായോഗികമായി ഇടപെടേണ്ടതെങ്ങനെയെന്ന് അച്ഛനമ്മമാരെ പഠിപ്പിക്കുക എന്നത് അസാധ്യമാണ് എന്നു തന്നെ പറയേണ്ടി വരും. അതുകൊണ്ടുതന്നെ അനുഭവത്തിൽ നിന്നും മുതിർന്നവരും പരിചയക്കാരും നൽകുന്ന നിർദേശങ്ങളിൽ നിന്നുമുള്ള ഒരു 'trial and error' മാതൃകയാണ് അധികമാളുകളും പിന്തുടരാറുള്ളത്.
നിറം മാറുന്നവർ
هذه القصة مأخوذة من طبعة July 2022 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 2022 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു