പൂത്താലമൊരുക്കി താരങ്ങളെ വരവേൽക്കാൻ ലോക ഫുട്ബാൾ രംഗം ഉണർന്നു. ആവേശപ്പോരിന് ഖത്തറിൽ വിസിൽ മുഴങ്ങുമ്പോൾ, ഇങ്ങ് കേരളക്കരയും പതിവുപോലെ തയാറെടുപ്പിലാണ്. അർജന്റീനക്കും ബ്രസീലിനും യൂറോപ്യൻ ടീമുകൾക്കുമായി ആർപ്പുവിളിച്ചും കൊടിതോരണങ്ങൾ തൂക്കിയും ഫ്ളക്സ്സ്ഥാപിച്ചും രാവിനെ പകലാക്കുന്നു. അതിരുകൾ ഭേദിക്കുന്ന ഈ മനോഹര ഗെയിമിനായി ആവേശം തീർക്കുന്നവരിൽ വലുപ്പച്ചെറുപ്പമോ പ്രായവ്യത്യാസമോയില്ല. പതിറ്റാണ്ടുകളായി ഫുട്ബാൾ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരാളുണ്ട് കോഴിക്കോട് നെനാംവളപ്പിൽ. കാൽപന്ത് ആരാധനയിൽ ഫിഫയുടെ പോലും അംഗീകാരം നേടിയ തീരദേശമേഖലയിലെ അനേകം പേരിൽ ഒരാൾ. ഒട്ടേറെ മനോഹര ഫുട്ബാൾ മുഹൂർത്തങ്ങൾ ഓർമയിൽ സൂക്ഷിക്കുന്ന എൻ.വി. അബ്ദുവിന്റെ വിശേഷങ്ങൾ...
1986 മെക്സിക്കൻ സാഹസികത
കാൽപന്തുകളിയോടുള്ള അടങ്ങാത്ത ആവേശം ചെറുപ്പം മുതലേ മനസ്സിലുണ്ട്. നാട്ടിലോ അയൽനാട്ടിലോ എവിടെ പന്തുരുണ്ടാലും കാഴ്ചക്കാരനായി അവിടെയുണ്ടാകും. ലോകകപ്പ് കാലമായാൽ ഫുട്ബാൾ ഉത്സവമായിരിക്കും.
1986ലെ മെക്സിക്കൻ ലോകകപ്പ് കാലം ലോകശക്തികൾ ഏറ്റുമുട്ടുന്ന മത്സരം അന്ന് ടെലിവിഷനിൽ സംപ്രേഷണമുണ്ട്. എന്നാൽ, നൈനാംവളപ്പിൽ ടി.വിയുള്ള വീടുകൾ വളരെ വിരളം. ഒടുവിൽ നാട്ടിൽ തന്നെ ടി.വിയുള്ള വീട് കണ്ടെത്തി. മാച്ചുകളെല്ലാം പുലർച്ചെ. എല്ലാവരും ഉറങ്ങുന്ന സമയം. വലിയ പരിചയമൊന്നുമില്ലാത്ത വീട്ടിൽ ഫുട്ബാൾ വീക്ഷിക്കാൻ പത്തുപതിനഞ്ച് പേരടങ്ങുന്ന സംഘം എത്തുന്നു. എന്നാൽ, വീട്ടുകാർ ഒരു ബുദ്ധിമുട്ടും പറയാതെ ഞങ്ങളെ സ്വീകരിച്ചു. ഫുട്ബാൾ എന്ന വികാരമായിരുന്നു അവിടെയെല്ലാം പ്രതിഫലിച്ചത്.
ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണയുടെ വിഖ്യാതമായ 'ദൈവത്തിന്റെ കൈ' ഗോളും ഫൈനലിൽ വെസ്റ്റ് ജർമനിയെ കീഴടക്കി 25കാരനായ മറഡോണ കപ്പുയർത്തിയതുമെല്ലാം ഇന്നലെ കണ്ടപോലെ ഓർമയിൽ നിറയുന്നു.
هذه القصة مأخوذة من طبعة November 2022 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 2022 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...