സൗദി വെള്ളക്ക, സുഡാനി ഫ്രം നൈജീരിയ സിനിമകളിലെ ഉമ്മമാരെ ഓർമയില്ലേ. മറ്റൊരാളെ സങ്കൽപിക്കാൻ കഴിയാത്തവിധം അനശ്വരമാക്കിയ ആ ഉമ്മമാരെ കണ്ടത്തി വെള്ളിത്തിരയിലെത്തിച്ചത് അബു വളയംകുളമാണ്. ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള കാസ്റ്റിങ് ഡയറക്ടർ.
ഇത്തവണത്തെ സംസ്ഥാ ന ചലച്ചിത്ര പുരസ്കാരത്തിൽ അബുവിന് അഭിമാനിക്കാൻ ഏറെയുണ്ട്. മികച്ച സ്വഭാവ നടിയായ ദേവി വർമ (സൗദി വെള്ളക്ക), ബാലതാരം മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി നൈന്റീസ് കിഡ്സ്) എന്നിവർ അബു വള യംകുളത്തിന്റെ കണ്ടെത്തലാണ്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിൻസി അലോഷ്യസ്, മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ ആദ്യം നന്ദി പറഞ്ഞത് അബുവിനായിരുന്നു. തന്നെ ആദ്യമായി അഭിനയിപ്പിക്കുന്നത് അബുക്കയാണെന്നായിരുന്നു വിൻസിയുടെ പ്രതികരണം. നടൻ ലുക്മാൻ ഉൾപ്പെടെ അബു പരിശീലിപ്പിച്ച എത്രയോ കലാകാരന്മാർ ഇന്ന് മലയാള സിനിമയുടെ മുൻനിരയിലുണ്ട്. എന്നാൽ, ഒരു അവകാശവാദത്തിനും അദ്ദേഹമില്ല. അത് പറയേണ്ടത് ഞാനല്ല', 'അവർ കഴിവുള്ളതുകൊണ്ട് എത്തി... എന്നൊക്കെ പറഞ്ഞൊഴിയു ന്നു ഈ കലാകാരൻ. നടനായും നാടകക്കാരനായും കാ സ്റ്റിങ് ഡയറക്ടറായും തിളങ്ങുന്ന അബു വളയംകുളം സംസാരിക്കുന്നു...
ഉത്സവപ്പറമ്പും നാടകവും
വളയംകുളം കൊഴിശ്ശങ്ങട്ട് ക്ഷേത്രത്തിൽ ഉത്സവത്തിന് നാടകം കാണാൻ പോകുന്നതാണ് കുട്ടിക്കാല ഓർമ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്പലപ്പറമ്പിൽ നാടകം കാണാനിരിക്കുമ്പോൾ ഗംഭീര ശബ്ദത്തിൽ ഒരു അനൗൺസ്മെന്റ് കേട്ടത് ഇന്നും കാതിലുണ്ട്. അത് നടൻ തിലകന്റെ ശബ്ദമായിരുന്നുവെന്ന് മനസ്സിലാകുന്നത് കാലങ്ങൾക്ക് ശേഷമാണ്. തിലകൻ സംവിധാനം ചെയ്ത 'ആദിശങ്കരൻ ജനിച്ച നാട്ടിൽ' നാടകമായിരുന്നു അത്. അദ്ദേഹം അഭിനയിക്കുന്നില്ല. ഉത്സവപ്പറമ്പിൽ കണ്ട നാടകം കൂട്ടുകാരുമായി ചേർന്ന് പുനരാവിഷ്കരിക്കാൻ ശ്രമിക്കുമായിരുന്നു. അതാണ് പിന്നീട് തനിമ നാടകസംഘത്തിന്റെ രൂപവത്കരണത്തിലെത്തിച്ചത്. ആദ്യഗുരു സോബി സൂര്യ ഗ്രാമം. സക്കരിയ, ദാസൻ, നൗ ഷാദ്, മനോജ്, പ്രകാശൻ, ഷൗക്കത്ത്, കബീർ, അക്ബർ ഷാ തുടങ്ങിയവരൊക്കെ ഉൾപ്പെട്ട നാടകക്കൂട്ടായ്മയാണ് വായനയിലേക്കും വിശാലതയിലേക്കും അടുപ്പിച്ചത്.
നാടകക്കൂട്ടായ്മയും സൗഹൃദവും
هذه القصة مأخوذة من طبعة September 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...