മലയാളികൾക്ക് സംഗീത എന്നാൽ ശ്യാമളയാണ്. വർഷങ്ങൾക്ക് മുൻപേ സ്ത്രീകളെ അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിപ്പിച്ച അതേ ശ്യാമള. ഒരിടവേളക്കുശേഷം മലയാളത്തിൽ ചാവേർ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് സംഗീത. അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ബാലതാരമായി സിനിമയിലെത്തിയ സംഗീതക്ക് വീണ്ടും പ്രിയപ്പെട്ട ഇടത്തേക്ക് എത്തിയതിന്റെ സന്തോഷമാണ് മനസ്സു നിറയെ. നല്ല വേഷങ്ങൾ കിട്ടിയാൽ ഇവിടെ ഉണ്ടാകുമെന്ന ഉറപ്പും സംഗീത പങ്കുവെക്കുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബാലതാരമായി തമിഴിലെത്തുന്നത്. ഇടക്ക് ഇടവേളകൾ. എപ്പോഴെങ്കിലും തിരിച്ചുവരണമെന്ന് ആലോചിച്ചിരുന്നോ?
രണ്ടുമൂന്നുവർഷമായി ആലോചിക്കുകയായിരുന്നു. കോവിഡിനു ശേഷമാണ് ഗൗരവമായി അങ്ങനെ ആലോചിച്ചു തുടങ്ങിയത്. ഓഫറുകൾ വരുന്നുണ്ടായിരുന്നു. കുടുംബകാര്യങ്ങൾ നോക്കി സന്തോഷമായാണ് കഴിഞ്ഞത്. സിനിമയിൽ നിന്നും മാറിനിൽക്കുക ആണന്ന് ഒരിക്കലും തോന്നിയിട്ടില്ല.
സ്വന്തം തീരുമാനമായിരുന്നോ ഈ സിനിമ?
അതെ. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്യാറുള്ളൂ. ചാവേർ സിനിമയുടെ സംവിധായകൻ ടിനു പാപ്പച്ചനെ എനിക്ക് നേരത്തേ അറിയില്ലായിരുന്നു. ടിനുവിന്റെ സിനിമകളും കണ്ടിട്ടില്ല. ടിനുവിന്റെ ടീമിൽ നിന്നാണ് എന്റെ പേര് നിർദേശിച്ചത്. അങ്ങനെ ടിനു വിളിച്ചു. ടിനുവിന്റെ സിനിമയിലെ ഒന്നു രണ്ടു ക്ലിപ്പിങ്ങുകൾ അയച്ചുതന്നു. സ്വാതന്ത്ര്യം അർധ രാത്രിയിലെ ഒരു ചേസിങ് സീനും അജഗജാന്തരം സിനിമയിലെ ഒരു ആക്ഷൻ രംഗവുമായിരുന്നു. ആ മേക്കിങ് എനി ക്ലിപ്പിങ്ങുകളുക്കിഷ്ടപ്പെട്ടു. കൂടെ ടിനുവിന്റെ ഒരു വോയിസ് നോട്ടുമുണ്ടായിരുന്നു. ചേച്ചിയെപോലെ ഒരു ആർട്ടിസ്റ്റ് ഈ വേഷത്തിൽ അഭിനയിച്ചാൽ എനിക്ക് സന്തോഷമായിരിക്കുമെന്നായിരുന്നു അതിൽ ടിനു പറഞ്ഞത്.
ഇത്രയും വർഷങ്ങൾക്കു ശേഷം വരുമ്പോൾ സിനിമ മാറിയോ? സിനിമ നന്നായി മാറി. എനിക്കത് വലിയ സർപ്രൈസായി രുന്നു. ഒരു പുതിയ വിദ്യാർഥിയെപോലെ ഞാൻ ഓരോന്നും പഠിക്കുകയായിരുന്നു. ഇതെല്ലാം പറഞ്ഞു തരാൻ ഒരു ടീം തന്നെയുണ്ട്. അർജുന്റെ കൂടെ മാത്രമേ ഈ സിനിമയിൽ കോമ്പിനേഷൻ സീനുണ്ടായിരുന്നുള്ളൂ. കുഞ്ചാക്കോ ബോബന്റെ കൂടെ നേരത്തേ അഭിനയിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് നാനയുടെ ഒരു ഓണം ഫോട്ടോ ഷൂട്ട് ഞങ്ങൾ ചെയ്തിരുന്നു.
നീണ്ട വർഷങ്ങൾക്കുശേഷം വീണ്ടും കാമറയുടെ മുന്നിലെ ത്തിയപ്പോൾ എന്തുതോന്നി?
هذه القصة مأخوذة من طبعة November 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു