ആ മലയിടിഞ്ഞ് ആർത്തലച്ചെത്തിയ മഹാദുരന്തത്തിന് തൊട്ടുപിറ്റേന്നാണ് ചൂരൽമല പള്ളിക്ക് മുകൾഭാഗത്തെ കുന്നിൽ താമസിക്കുന്ന പാറ തൊടുക ജാഫറിന്റെ വീട്ടിലെത്തിയത്. മൂടിക്കെട്ടിയ അന്തരീക്ഷം. അതിശക്തമല്ലെങ്കിലും മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. പുഞ്ചിരിമട്ടത്ത് ഉരുൾ പൊട്ടിയ മലയുടെ അടുത്ത കുന്നിന്റെ മുകളിലാണ് വീട്. മറ്റെങ്ങോട്ടും മാറാതെ ഉരുൾപൊട്ടിയതിന് അടുത്ത പ്രദേശത്തുതന്നെ താമസിക്കാൻ പേടിയൊന്നുമില്ലേ എന്ന് ജാഫറിനോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു “എന്റെ എത്രയോ സുഹൃത്തുക്കളും പരിചയക്കാരും അവരുടെ ബന്ധുക്കളുമടക്കം നൂറുകണക്കിനാളുകൾ മരിച്ചുവീഴുമ്പോൾ ഞങ്ങൾ സ്വന്തം സുരക്ഷിതത്വം മാത്രം കണക്കിലെടുത്ത് ഓടിപ്പോകുന്നത് എങ്ങനെയാണ്? ഇവിടെ രക്ഷാപ്രവർത്തനത്തിന് സൈന്യവും പൊലീസും അഗ്നിരക്ഷാ സേനയും കേരളത്തിലുടനീളമുള്ള നിരവധി സഹോദരങ്ങളും ജീവൻപോലും തൃണവൽഗണിച്ച് അത്യധ്വാനം ചെയ്യുമ്പോൾ ഇവിടെ നിന്ന് മാറി നിൽക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല.
തൊട്ടടുത്ത ഗ്രാമമായ മുണ്ടക്കെയെ ഒന്നാകെ ഉരുളെടുത്തിരിക്കുന്നു. എന്റെ വീടിനു താഴെ, വെള്ളാർമല സ്കൂളിനോട് ചേർന്ന് നൂറുകണക്കിന് വീടുകളുണ്ടായിരുന്നു. ജനങ്ങൾ തിങ്ങിത്താമസിച്ചിരുന്ന അവിടെ ഇപ്പോൾ വീടുകൾക്കുപകരം കൂറ്റൻ പാറക്കല്ലുകൾ മാ ത്രം. തലേന്നുപോലും സ്നേഹത്തോടെ സംസാരിച്ച് പിരിഞ്ഞ നിരവധി പേരുടെ ജീവനാണ് ഈ ഉരുൾപൊട്ടലിൽ ഇല്ലാതായത്. അവശേഷിക്കുന്നവർക്ക് ആശ്വാസവും സഹായവുമെത്തിക്കുക എന്നതു മാത്രമാണ് ഇപ്പോൾ ഞങ്ങൾക്ക് മുന്നിലുള്ളത്. അർധരാത്രി ആദ്യ ഉരുൾപൊട്ടലുണ്ടായ ഉടൻ നിരവധി കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റാനും രക്ഷാപ്രവർത്തനത്തിനും ജാഫടക്കമുള്ളവർ മുന്നിലുണ്ടായിരുന്നു.
هذه القصة مأخوذة من طبعة SEPTEMBER 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة SEPTEMBER 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു