ആറു വയസ്സുള്ള അന്ന അമ്മയുടെ ഷാളിൽ പിടിച്ചു മടിച്ചുമടിച്ചാണ് കൺസൽട്ടിങ് റൂമിലേക്ക് വന്നത്. ദേഷ്യവും സങ്കടവും നിറഞ്ഞ മുഖത്തോടെ അമ്മയുടെ മടിയിൽ തലതാഴ്ത്തി കിടക്കുകയാണ്. എന്തു ചോദിച്ചിട്ടും അവൾ ഒന്നു തല പൊക്കി നോക്കുകപോലും ചെയ്യുന്നില്ല. കാര്യം തിരക്കിയപ്പോൾ “രണ്ട് മാസമായി രാവിലെ സ്കൂളിൽ പോകാൻ മടി. ചെറുതായി വയറുവേദനയും. കൂടുതൽ ദിവസങ്ങളും സ്കൂളിൽ ആബ്സെന്റാവുന്നു. പീഡിയാട്രീഷനെ കണ്ടു, കുട്ടിക്ക് മറ്റു പ്രശ്നങ്ങൾ ഇല്ല” അമ്മ പറഞ്ഞു. ശേഷവും ഇതേ അവസ്ഥ തുടർന്നപ്പോഴാണ് കൺസൽട്ടേഷനു വരുന്നത്.
ഇതുപോലെ 13 വയസ്സുള്ള ആദം വന്നത് പരീക്ഷക്ക് നിരതരം മാർക്ക് കുറഞ്ഞതോടെയാണ്. കൂടുതൽ ചോദിച്ചപ്പോഴാണ് പരീക്ഷയുടെ ഒരാഴ്ച മുമ്പേ ഉറക്കക്കുറവ്, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെട്ടിരുന്നു എന്ന് അറിഞ്ഞത്. നന്നായി പഠിച്ചാലും പരീക്ഷ ഹാളിൽ കയറി ചോദ്യപേപ്പർ കെയിൽ കിട്ടിയാൽ എല്ലാം മറന്നു പോകുന്ന സ്ഥിതി. പരീക്ഷ ഹാളിൽ വെച്ച് ചെറിയ രീതിയിൽ തലകറക്കവും ഉണ്ടായി. കെ വിയർത്തതിനാൽ പേന ശരിക്കു പിടിക്കാനും സാധിക്കുന്നില്ല.
മേൽപറഞ്ഞ ആദ്യത്തെ അവസ്ഥ കുട്ടികളിൽ 4-5 ശതമാനം വരെയും പരീക്ഷയെ കുറിച്ചുള്ള ഭയം 20-40 ശതമാനം വരെയും കണ്ടുവരുന്നുണ്ട്. ആദ്യത്തേത് സെപ്പറേഷൻ ആങ്സൈറ്റിയും (Separation Anxiety) രണ്ടാമത്തേത് എക്സാം റിലേറ്റഡ് ഫിയറും (Exam Related Fear) ആണ്. കുട്ടികളിലെ ഭയം തിരിച്ചറിഞ്ഞ് കാരണം കണ്ടെത്തി പരിഹരിക്കാനുള്ള വഴികളറിയാം...
ഭയത്തിന്റെ സൈക്കോളജി
നമ്മുടെ തലച്ചോറിൽ ഭയത്തെ നിയന്ത്രിക്കുന്ന കേന്ദ്രത്തിന്റെ പേര് അമിഗ്ഡല (Amygdala) എന്നാണ്. ഈ കേന്ദ്രമാണ് ഭയമുണ്ടാകുമ്പോൾ ശരീരത്തെ പ്രതികരിക്കാൻ സഹായിക്കുന്നത്. സഹജമായി (Instinctual) നമുക്ക് ലഭിച്ചിട്ടുള്ളത് രണ്ടു തരത്തിലുള്ള ഭയമാണ്.
• വലിയ ശബ്ദത്തെ ഭയക്കൽ (Fear of Loud Sounds)
• വീഴുമോ എന്ന ഭയം (Fear of Heights or Falling) ബാക്കി ഭയമെല്ലാം നാം ഒരു തരത്തിൽ പഠിച്ചെടുക്കുന്നതാണ്.
സ്വയം അനുഭവത്തിൽനിന്ന് പഠിച്ച ഭയങ്ങൾ ഉണ്ടാവാം. ഉദാ: വള്ളത്തിൽ കയറിയ പ്പോഴുണ്ടായ പേടിപ്പെടുത്തുന്ന അനുഭവംമൂലം പിന്നീട് വെള്ളത്തിനടുത്തേക്ക് പോകാൻ തന്നെ ഭയം.
• ചില വസ്തുക്കൾ ജീവികൾ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളോട് മറ്റുള്ളവർ വിവരിക്കുമ്പോൾ ഭയത്തോടെയാണെങ്കിൽ ആ വസ്തുക്കളോടും ജീവികളോടും കുട്ടികൾക്ക് ഭയമുണ്ടാകാം.
Diese Geschichte stammt aus der August 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു