ആസുരശക്തികളെ അമർച്ച ചെയ്ത് ദേവസേനാപതിയായ സുബ്രഹ്മണ്യൻ തിലോകത്തിനുമായി സമാധാനവും നന്മയും വീണ്ടെടുത്തതിന്റെ സ്മരണ പുതുക്കാനായി നടത്തുന്ന വർണ്ണാഭമായ ആഘോഷമാണ് തൈപ്പൂയം അഥവാ തമിഴിലെ തെമാസം. മലയാളത്തിലെ മകരമാസത്തെയാണ് തമിഴിൽ തൈമാസം എന്ന് പറയുന്നത്.
ഇത് ഉത്തരായന ആരംഭകാലഘട്ടം കൂടിയാണ്. ഉത്തരായനത്തിന്റെ ആദ്യത്തെ ദിവസം പൗർണമിയോടുകൂടി തൈപ്പൂയം വരുന്നു. തൈപ്പൂയവുമായി ബന്ധപ്പെട്ട പു രാണ കഥകളെല്ലാം ഏവർക്കും അറിയുന്ന തുപോലെ സുബ്രഹ്മണ്യ സ്വാമിയുമായി ബന്ധപ്പെട്ടതാണ്. അതിൽ പ്രചുരപ്രചാരത്തിലുള്ള കഥ സുബ്രഹ്മണ്യ സ്വാമിക്ക് പാർവതീ ദേവി അസുരനിഗ്രഹത്തിനായി വേൽ എന്ന വിശിഷ്ടായുധം നൽകിയ ദിവസമാണ് തൈപ്പൂയം എന്നതാണ്. പുരാണമനുസരിച്ച്, ത്രിലോകങ്ങൾക്കും ഭീഷണിയായി മാറിയ ശൂരപദ്മൻ എന്ന അസുരനെ ദേവസേനാപതിയായ സുബ്രഹ്മണ്യൻ വധിച്ച ദിവസമാണിത്. മഹാദേവൻ ഉൾപ്പടെയുള്ള ദേവകളെ കൊടും തപസിനാൽ പ്രീതിപ്പെടുത്തി നിരവധി വരങ്ങൾ നേടിയ ശൂരപദ്മൻ അഹങ്കാരിയായി മാറി. ലോകത്ത് അസമാധാനം വിതച്ചുകൊണ്ട് ആ അസുരൻ പരാക്രമങ്ങൾ തുടർന്നു. എല്ലാ ദേവന്മാരുടെയും കൂട്ടായ പ്രയത്നത്താൽ പോലും ശൂരപദ്മൻ പരാജയപ്പെടുത്താൻ കഴിയുമായിരുന്നില്ല. അതോടെ ദേവകൾ പ്രപഞ്ചത്തെ രക്ഷിക്കാൻ തീവ്ര ശ്രമം തുടങ്ങി. അങ്ങനെയാണ് ശൂരപത്മനെ ഉന്മൂലനം ചെയ്യാനുള്ള നിയോഗം സുബമണ്യനിൽ വന്നുചേർന്നത്. യുദ്ധത്തിന് പുറപ്പെടാൻ തയ്യാറായ സുബ്രഹ്മണ്യന് മഹാദേവൻ ഉൾപ്പെടെയുള്ള ദേവന്മാർ ആയുധങ്ങൾ നൽകി അനുഗ്രഹിച്ചു. ശൂ രപദ്മ നിഗ്രഹത്തിന് ഈ ആയുധബലവും അനുഗ്രഹവും പോരാ എന്ന് തിരിച്ചറിഞ്ഞ പാർവ്വതീദേവി മകന് വേൽ എന്ന ദിവ്യായുധം നൽകി അനുഗ്രഹിച്ചു എന്നാണ് വിശ്വാസം. യുദ്ധക്കളത്തിലെത്തിയ സുബ്രഹ്മണ്യൻ തന്റെ വേൽ ഉപയോഗിച്ച് ശൂര പത്മനെ വധിച്ചു. തുടർന്ന് മയിലിൽ കയറി അനുയായികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അങ്ങനെ ശൂരപദ്മനെ വധിച്ച് ലോകസമാധാനം ഉറപ്പാക്കി എന്നാണ് വിശ്വാസം. ഈ ദിവസമാണ് തൈപ്പൂയം.
Diese Geschichte stammt aus der January 2024-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 2024-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടാൻ ദ്വിമുഖി രുദ്രാക്ഷം
രുദ്രാക്ഷധാരണം...
മുൻ ഉദിത്തനങ്ക എന്ന ഭദ്രകാളി
മുൻ ഉദിത്തനങ്ക, സരസ്വതിവിഗ്രഹം, വേളിമല കുമാരകോവിൽ നിന്ന് കുമാരസ്വാമി അഥവാ മുരുകസ്വാമി എന്നീ ഭഗവത് സാന്നിധ്യങ്ങളാണ് നവരാത്രിക്ക് അനന്തപുരിയിലേക്ക് ആനയിക്കപ്പെടുന്നത്. ഈ വിഗ്രഹഘോഷ യാത്രകളെല്ലാം കൽക്കുളത്ത് ഒന്നുചേർന്ന് ഒരുമിച്ച് അനന്തപുരിയിലേയക്ക് എത്തുന്നു
സർവ്വസൗഭാഗ്യവും തരുന്ന നവരാത്രി പൂജ
നവരാത്രി...
ചികിത്സ ഫലിക്കാതാക്കുന്ന വിപരീതോർജ്ജം
സസൂക്ഷ്മമായി പരിശോധന നടത്തുമ്പോൾ പെന്റുലം ഇടത്തോട്ട് ചുറ്റുന്ന സ്ഥാനത്ത് തന്നെയായിരിക്കണമെന്നില്ല വിപരീതോർജ്ജം പ്രസരിക്കുന്നതിന് വഴിയൊരുക്കുന്ന പ്രഭവകേന്ദ്രം. ഇത് നിർണ്ണയിക്കുന്നതിന് പെന്റുലം ഉപയോഗിച്ചു തന്നെ ക്ഷമയോടുകൂടി നിരീക്ഷിച്ചാൽ ആ കേന്ദ്രസ്ഥാനം തെളിഞ്ഞുവരും.
ഗണപതിയെ സ്വപ്നം കണ്ടാൽ ആൺകുട്ടി
വക്രദൃഷ്ടി, നേർദൃഷ്ടി എന്നിങ്ങനെ രണ്ട് രീതിയിലാണ് ഗണപതി ഭഗവാൻ നമ്മെ നോക്കുന്നത് എന്നാണ് വിശ്വാസം. ഭഗവാന്റെ മുഖത്തേയ്ക്ക് നാം നേരിട്ട് നോക്കുമ്പോൾ ഈ വ്യത്യാസം അറിയാമെന്ന് ഗണപതിഉപാസകർ പറയുന്നു. വക്രദൃഷ്ടി വഴിയാണ് ഭഗവാന്റെ നോട്ടമെങ്കിൽ എന്തോ കാര്യത്തിൽ അതൃപ്തിയുണ്ട് എന്ന് കണക്കാക്കണം
എല്ലാം തരും മള്ളിയൂരപ്പൻ
ചിങ്ങമാസത്തിലെ ശുക്ലപക്ഷത്തിലെ വിനായക ചതുർത്ഥിയാണ് മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഈ ദിവസം 10,008 നാളികേരവും അതിനനുസൃതമായ ഹോമദ്രവ്യങ്ങളും ഉപയോഗിച്ചുള്ള സകല വിഘ്നങ്ങൾക്കും പരിഹാരമായ മഹാഗണപതിഹോമമാണ് പ്രധാന ചടങ്ങ്.
ഉദ്ദിഷ്ടകാര്യസിദ്ധിക്ക് വിനായകൻ
വ്രതനിഷ്ഠയോടെ വിനായകചതുർത്ഥി ആചരിച്ചാൽ ഗുണാനുഭവങ്ങൾ വർദ്ധിക്കും. അസാധ്യമായ കാര്യങ്ങൾ വരെ സാധിക്കുന്നതിന് വഴിതെളിയും. കൂടാതെ ഉദ്ദിഷ്ടകാര്യസിദ്ധി, മംഗല്യഭാഗ്യം, ദാമ്പത്യക്ലേശശാന്തി, ഐശ്വര്യം, രോഗനിവാരണം ധനാഭിവൃദ്ധി, ശത്രുദോഷശമനം, വിദ്യാഭിവൃദ്ധി തുടങ്ങിയ ഗുണാനുഭവങ്ങളും ഉണ്ടാകും.
വേഗത്തിൽ നേടാം ഭദ്രകാളി പ്രീതി
ദുർഗ്രാഹ്യമായ മന്ത്രങ്ങളോ ഉപാസനാ രീതികളോ ഒന്നും സ്വീകരിക്കാതെ തന്നെ, സാധാരണക്കാരൻ അമ്മയുടെ നാമം ഉരുവിട്ട് വെറും പുഷ്പങ്ങൾ കൊണ്ടും ദീപം കൊണ്ടും ധൂമം കൊണ്ടും സ്ഥിരമായി പ്രാർത്ഥിച്ചാൽ ദേവി പ്രസാദിക്കും എന്നതാണ് അനുഭവം.
പിതൃബലിയുടെ മഹത്വം
ആചാരം....
വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ
ലഘുപരിഹാരങ്ങൾ...