
മുഖം അത്ര പോരെന്നു പറഞ്ഞ് ഓഡിഷനിൽ നിന്നു മാറ്റി നിർത്തിയ ദിവസമുണ്ട് ഗൗതമിയുടെ ജീവിതത്തിൽ. ആ തിരസ്കാരനിമിഷത്തിൽ നിന്ന് മുളച്ച വാശി വളർന്നു. ഗൗതമി നായർ നടിയായി. ഇടയ്ക്ക് അഭിനയത്തിൽ നിന്ന് സംവിധാനത്തിലേക്കൊന്നു കൂടുമാറി. പിന്നെ, പഠനത്തിലേക്ക്. ഇപ്പോൾ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ന്യൂറോളജി ഡിപാർട്മെന്റിൽ ജൂനിയർ റിസർച് ഫെലോ ആയി ജോലി ചെയ്യുന്നു. എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയത്തിൽ സജീവമാകുന്ന ഗൗതമി നായരുടെ വിശേഷങ്ങൾക്കൊപ്പം.
തിരിച്ചുവരവിൽ എന്തെല്ലാമാണ് തയാറെടുപ്പുകൾ
അഭിനയം തുടങ്ങുന്ന കാലത്ത് ഒപ്പം അഭിനയിക്കുന്നവർ ആരൊക്കെയാണെന്നാണ് നോക്കിയിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. കഥയും സംവിധായകരെയും കൂടി ശ്രദ്ധിച്ചിട്ടാണ് സിനിമ ചെയ്യാമെന്നു തീരുമാനിക്കുന്നത്.
"മേരി ആവോസ് സുനോ' എന്ന സിനിമയിലേക്ക് എത്തിയത് ആകസ്മികമായാണ്. തിരിച്ചുവരവ് നല്ലൊരു സിനിമയിലൂടെയാകണം എന്ന് മോഹിച്ചിരുന്നു. ഈ സിനിമയുടെ നിർമാതാവ് ബി. രാകേഷ് എന്റെ അടുത്ത കൂട്ടുകാരിയുടെ അങ്കിൾ ആണ്.
ഷൂട്ടിങ്ങിനിടെ ഒരു ദിവസം അദ്ദേഹം കൂട്ടുകാരിയുടെ വീട്ടിൽ ചെന്നു. കൂട്ടുകാരിയും അമ്മയും കൂടി അദ്ദേഹത്തോട് ചോദിച്ചു. പുതിയ സിനിമയിൽ ഗൗതമിക്ക് കൊടുക്കാൻ റോൾ എന്തെങ്കിലും ഉണ്ടോ?' കൂട്ടുകാരി പറഞ്ഞപ്പോഴാണ് എനിക്ക് അഭിനയതാൽപര്യം ഉണ്ടെന്ന് അങ്കിൾ അറിയുന്നത്. ഞാൻ ഇനി അഭിനയിക്കില്ലെന്നാണ് പൊതുവെ ഉണ്ടായിരുന്ന ഫീൽ എന്നു തോന്നുന്നു.
ഒരു ദിവസം രാകേഷങ്കിളിനൊപ്പം ഞാനും ലൊക്കേഷനിൽ ചെന്നു. ജയേട്ടനെയും (നടൻ ജയസൂര്യ പ്രജേഷേട്ടനെയും (സംവിധായകൻ പ്രജേഷ് സെൻ കണ്ടു."മേരി ആവാസ് സുനോ'യിൽ ആർജെ കഥാപാത്രം ചെറുതാണെങ്കിലും ചെയ്തു നോക്കൂ എന്ന് അവരും പറഞ്ഞു. നല്ലൊരു സിനിമയുടെ ഭാഗമാകാനുള്ള അവസരം എന്നേ ഞാൻ കരുതിയുള്ളൂ. ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ മഞ്ജു ചേച്ചിയുടെ ഒപ്പമായിരുന്നു ആദ്യ ഷോട്ട്. അത് വലിയ സന്തോഷം തന്നു. പണ്ടേ ഞാൻ ആരാധിക്കുന്ന നടിയാണ് മഞ്ജു വാരിയർ.
എന്താണ് സിനിമയിൽ നിന്നു ഇത്രനാളും വിട്ടു നിന്നത്?
Diese Geschichte stammt aus der July 23, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 23, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം