Versuchen GOLD - Frei
എന്നും ചിരിയോടീ പെണ്ണാൾ
Vanitha
|February 15, 2025
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ
ഫെബ്രുവരി 12. ആറു കീമോ തെറപിയും 25 റേഡിയേഷനും രണ്ട് ഇന്റേണൽ റേഡിയേഷനുമടക്കമുള്ള കാൻസർ ചികിത്സാ ഷെഡ്യൂളിന്റെ ആദ്യദിനം. കീമോ മരുന്നുകൾ ശരീരത്തിലേക്കു കയറുമ്പോൾ വേദനയുടെ കവാടം ഷൈല തോമസിനു മുന്നിൽ തുറന്നു.
മാർച്ച് 15. സ്ത്രീജീവിതത്തിലെ അഞ്ചു ഘട്ടങ്ങൾ അവതരിപ്പിക്കുന്ന പാട്ടുകളുടെ സീരീസിലെ അവസാനത്തേത്, "വാർധക്യം' റിലീസ് ചെയ്തു. മാജിക് പ്ലാനറ്റിൽ വച്ചു മുൻമന്ത്രി ഷൈലജ ടീച്ചർ ഗാനം റിലീസ് ചെയ്യുമ്പോൾ തിളങ്ങുന്ന മൊട്ടത്തലയോടെ സംവിധായിക ഷൈല തോമസ് വേദിയിൽ പുഞ്ചിരിച്ചുനിന്നു.
2023ലെ ഈ ദിവസങ്ങൾക്കിടയിൽ എന്തു മാജിക്കാണു കാണിച്ചതെന്നല്ലേ. ജീവിതം നിറയെ മാജിക് നിറച്ചാണു ഷൈല ജീവി ക്കുന്നത്. അപ്രതീക്ഷിതമായി എത്തിയ കാൻസറിനെ ചിരിയോടെ നേരിട്ട ഷൈല കീമോ വാർഡിലിരുന്നാണ് പാട്ടിന്റെ എഡിറ്റിങ് പൂർത്തിയാക്കിയത്. തിരുവനന്തപുരത്തെ ഫ്ലാറ്റിലിരുന്നു ഷൈല ആ അദ്ഭുത കഥ പറഞ്ഞു.
നാട്ടിൻപുറത്തെ കുട്ടി
കോഴിക്കോടാണ് ഷൈലയുടെ ബാല്യവും കൗമാരവുമൊക്കെ. അമ്മ മറിയം ടീച്ചറായിരുന്നു, അച്ഛൻ തോമസ് ഹോമിയോ ഡോക്ടറും. അമ്മയുടെ സ്കൂൾ മാറ്റമനുസരിച്ച് ഷൈലയും സ്കൂളുകൾ മാറി. പുഴയും കാടുമൊക്കെ കടന്നാണു സ്കൂളിലേക്കു പോകുന്നത്. ആ ഗ്രാമാന്തരീക്ഷം ജീവിതത്തെ എന്നും സ്വാധീനിച്ചു എന്നു പറഞ്ഞാണു ഷൈല തുടങ്ങിയത്. "പ്രീഡിഗ്രി കാലത്ത് കോളജ് മാഗസിനിൽ എഴുതുമായിരുന്നു. അച്ഛനായിരുന്നു പ്രചോദനം. സ്കൂളിൽ അക്ഷരശ്ലോകത്തിനു വേണ്ടി കടുകട്ടി ശ്ലോകങ്ങൾ അച്ഛൻ എഴുതി തന്നിരുന്നു. കഥാപ്രസംഗം മുതൽ ഇംഗ്ലിഷ് നാടകം വരെയായി സ്റ്റേജിൽ നിറഞ്ഞു നിന്നു.
ഫാറൂഖ് കോളജിലാണ് ഡിഗ്രി പഠിച്ചത്, പിന്നെ മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പാസ്സായി. കുറച്ചു കാലം ജേർണലിസ്റ്റായി ജോലി ചെയ്തു. സെന്റ് അലോഷ്യസ് കോളജിലെ കംപ്യൂട്ടർ പഠനത്തിനു ശേഷം അവിടെ തന്നെ അധ്യാപികയായി. എജ്യുക്കേഷൻ കൗൺസിലറായാണ് അടുത്ത ചുവടുമാറ്റം. പിന്നെ ദുബായിലേക്കു പോയി.
പാട്ടിന്റെ വഴി
Diese Geschichte stammt aus der February 15, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?
കുട്ടികളെ ബാധിക്കുന്ന പ്രമേഹം തുടക്കത്തിലെ എങ്ങനെ തിരിച്ചറിയാം? രോഗസാധ്യത തടയാനുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അറിയേണ്ടത്
2 mins
November 08,2025
Vanitha
പ്രമേഹ സാധ്യതയുണ്ടോ? എങ്ങനെ തിരിച്ചറിയാം
പ്രീഡയബറ്റിസ് ഘട്ടമെത്തിയവർക്കു പ്രമേഹത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗങ്ങൾ
1 mins
November 08,2025
Vanitha
പുഴ വരും ദേവനെ തേടി
മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ
3 mins
November 08,2025
Vanitha
കാലുകൾക്ക് വേണം കരുതൽ
ലക്ഷണങ്ങളില്ല എന്നതാണ് ഡയബറ്റിക് ഫുട്ടിനെ ഏറ്റവും ആശങ്കാജനകമാക്കുന്നത്. പ്രമേഹരോഗമുള്ളവർ കാലുകളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണം
2 mins
November 08,2025
Vanitha
അന്നമ്മയുടെ ലോകഃ
77 വയസ്സുകാരി അന്നമ്മയുടെ വർക്കൗട്ട് കേട്ടാൽ സിക്രട്ടസ് ഏതു ജെൻ സിയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും
3 mins
November 08,2025
Vanitha
മുള്ളോളം മധുരം
ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ
2 mins
November 08,2025
Vanitha
മൂക്കിൻ തുമ്പത്തെ ട്രെൻഡ്
സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ
1 mins
November 08,2025
Vanitha
കുട്ടികളോട് എങ്ങനെ പറയാം
കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?
3 mins
November 08,2025
Vanitha
പാതി തണലിൽ പൂവിടും ചെടികൾ
പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം
1 mins
November 08,2025
Vanitha
രാഷ്ട്രപതിയുടെ നഴ്‌സ്
കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി
4 mins
November 08,2025
Listen
Translate
Change font size

