![സംഘട്ടനം മാഫിയ ശശി സംഘട്ടനം മാഫിയ ശശി](https://cdn.magzter.com/1408684117/1659617029/articles/OyooUM17k1660465185010/1660465859702.jpg)
സിനിമ ബ്ലാക് & വൈറ്റിൽ നിന്നു കളറിലേക്കു മാറിത്തുടങ്ങിയ കാലം. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ കണ്ണൂർകാരൻ ബാലന്റെയും സരസ്വതിയുടെയും മൂത്ത മകൻ പി.വി. ശശിധരൻ അന്നു വിദ്യാർഥിയാണ്. പക്ഷേ, പഠനത്തിലല്ല, കളികളിലാണ് കക്ഷിക്കു കമ്പം. ഫുട്ബോളും കബഡിയും കളിച്ചു നടന്ന് മകൻ ഉഴപ്പുമോയെന്നു പേടിച്ച് ബാലൻ ഒരു തീരുമാനമെടുത്തു, ശശിധരനെ കണ്ണൂരിലുള്ള അനിയന്റെ അടുത്തേക്ക് അയയ്ക്കുക.
ചിറയ്ക്കൽ രാജാസ് ഹൈസ്കൂളിലെത്തിയ ശശിധരൻ പഠനത്തിനൊപ്പം മറ്റൊന്നു കൂടി പഠിച്ചു, കളരി. മദ്രാസ് വിട്ടു വന്നതിന്റെ വിഷമം മറികടക്കാൻ കൂടിയായിരുന്നു അത്. ചന്ദ്രശേഖരൻ ഗുരുക്കൾ ആണ് ആശാൻ. രണ്ടുവർഷം കഴിഞ്ഞു മദ്രാസിലേക്കു മടങ്ങിയ ശശിധരനൊപ്പം ഗുരുക്കളും കൂടി. വടക്കൻപാട്ടു കഥകളെഴുതിയിരുന്ന അദ്ദേഹത്തിന്റെ ലക്ഷ്യം സിനിമയാണ്. മദ്രാസിലെ ഒരു മലയാളി ക്ലബ്ബിൽ ഇരുവരും ചേർന്നു കളരി ക്ലാസ് തുടങ്ങി.
പത്താം ക്ലാസ് കഴിഞ്ഞതോടെ ശശിധരൻ ഉറച്ച തീരുമാനമെടുത്തു. ഇനി പഠനം വേണ്ട, സിനിമ മതി! അതിനിടെ ബാലതാരമായി ശ്രദ്ധിക്കപ്പെട്ട അനിയൻ ദിനചന്ദ്രനായിരുന്നു പ്രചോദനം. കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പതിനെട്ടാം വയസ്സിൽ ആദ്യ അവസരം. ഹരിഹരൻ സംവിധാനം ചെയ്ത "പൂച്ചസന്യാസി'യിൽ ഒരു കോമഡി റോൾ. പടവും സീനും ഹിറ്റ്. തുടർന്ന് "അ നുരാഗക്കോടതി', 'ഭീമൻ' തുടങ്ങി കുറേയേറെ സിനിമകളിൽ ചെറിയ റോളുകൾ. പക്ഷേ, കാര്യമായ വരുമാനമില്ല. അപ്പോഴാണ് സിനിമയിലെ ഫൈറ്റ് ടീമിലുള്ള സുഹൃത്തുക്കൾ ക്ഷണിച്ചത്, "നിനക്ക് കളരി അറിയാമല്ലോ. ഞങ്ങളുടെ കൂടെ വാ. നല്ല പ്രതിഫലം കിട്ടും...
അത് പുതിയ തുടക്കമായിരുന്നു. ആ യാത്ര 40 വർഷം പിന്നിട്ട്, "അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ മികച്ച ആക്ഷൻ കൊറിയോഗ്രഫർക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെത്തി നിൽക്കുന്നു. കോമഡി വേഷത്തിൽ നിന്നു മാഫിയ ശശി' എന്ന ബ്രാൻഡ് നെയിമിലേക്കുള്ള വളർച്ചയുടെ കഥ പറയുകയാണ് ശശിധരൻ. കണ്ണർ മലയാളവും തനിത്തമിഴും കലർത്തി, തെളിമയുള്ള ചിരിയോടെ...
ഇത്ര ശാന്തമായ മനസ്സിൽ നിന്ന് എങ്ങനെയാണ് ഈ അടിപിടിയൊക്കെ വരുന്നത് ?
Diese Geschichte stammt aus der August 06, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 06, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
![മാറ്റ് കൂട്ടും മാറ്റുകൾ മാറ്റ് കൂട്ടും മാറ്റുകൾ](https://reseuro.magzter.com/100x125/articles/7382/1994464/COQLFYjuj1739639841861/1739640149536.jpg)
മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്
![ചർമത്തോടു പറയാം ഗ്ലോ അപ് ചർമത്തോടു പറയാം ഗ്ലോ അപ്](https://reseuro.magzter.com/100x125/articles/7382/1994464/v9DzmP9Qz1739638996741/1739639711836.jpg)
ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും
![ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ](https://reseuro.magzter.com/100x125/articles/7382/1994464/pqcQmMMzt1739638882405/1739638990645.jpg)
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്
![കനിയിൻ കനി നവനി കനിയിൻ കനി നവനി](https://reseuro.magzter.com/100x125/articles/7382/1994464/zvX6ZA4TI1739640154124/1739640361362.jpg)
കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി
![എന്നും ചിരിയോടീ പെണ്ണാൾ എന്നും ചിരിയോടീ പെണ്ണാൾ](https://reseuro.magzter.com/100x125/articles/7382/1994464/3zH2qWTwN1739615387959/1739638833851.jpg)
എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ
![ഒപ്പമെത്തി വീണ്ടും ഭാഗ്യം ഒപ്പമെത്തി വീണ്ടും ഭാഗ്യം](https://reseuro.magzter.com/100x125/articles/7382/1994464/jLlkbbqbf1739603615278/1739614199993.jpg)
ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ
![പാസ്പോർട്ട് അറിയേണ്ടത് പാസ്പോർട്ട് അറിയേണ്ടത്](https://reseuro.magzter.com/100x125/articles/7382/1994464/DygN64UBi1739614221529/1739614831053.jpg)
പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി
![വൃക്കരോഗങ്ങൾ സ്ത്രീകളിൽ വൃക്കരോഗങ്ങൾ സ്ത്രീകളിൽ](https://reseuro.magzter.com/100x125/articles/7382/1994464/3weB_3aBH1739614882744/1739615373997.jpg)
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം
![വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്. വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.](https://reseuro.magzter.com/100x125/articles/7382/1994464/WOL7qBbsN1739602967150/1739603595126.jpg)
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ
![സമുദ്ര നായിക സമുദ്ര നായിക](https://reseuro.magzter.com/100x125/articles/7382/1994464/wi6j1ZJK01739602183943/1739602960239.jpg)
സമുദ്ര നായിക
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ