![ഓർമച്ചിരി ഓർമച്ചിരി](https://cdn.magzter.com/1408684117/1681379054/articles/VgJEOMgkP1681830347223/1681923891545.jpg)
ഇന്നസെന്റ് ഒരിക്കൽ എന്നോടു ചോദിച്ചു. ശ്രീനിവാസാ നമ്മൾ തമ്മിൽ ആദ്യമായി കണ്ടത് നിനക്ക് ഓർമയുണ്ടോ?' ചില സൗഹൃദങ്ങൾക്കു തുടക്കവും ഒടുക്കവും ഉണ്ടാകാറില്ല. നമ്മുടെ ജീവിതത്തിന്റെ ഭാഗമായി ആ സൗഹൃദങ്ങൾ അങ്ങനെ നീണ്ടുപോകും. അത്തരമൊരു സൗഹൃദമായിരുന്നു ഇന്നസെന്റിനും എനിക്കും ഇടയിൽ മദിരാശിയിലെ കഷ്ടകാലത്താണു ഞങ്ങൾ സൗഹൃദത്തിലാകുന്നത്. ഡബ്ബിങ്, തിരക്കഥ തിരുത്തൽ ചെറിയ വേഷങ്ങളിൽ അഭിനയം - അങ്ങനെ ചില്ലറ കലാപരിപാടികളുമായി മദിരാശി പട്ടണത്തിൽ ഞാൻ അലഞ്ഞുനടക്കുന്ന സമയം.
ഒരുദിവസം എന്നെ അന്വേഷിച്ച് ഒരാൾ വന്നു. ആർ.കെ. ലാബ് വരെ ഒന്നുവരണം. ഒരു ഡബ്ബിങ് ഉണ്ട്. ആർ.കെ. ലാബ് അന്ന് മദ്രാസിലെ ഏറ്റവും വലിയ ഫിലിം കമ്പനികളിലൊന്നാണ്. ഞാൻ ആർ.കെ. ലാബിലെത്തി. കഥാപ്രസംഗകലയിലെ മുടിചൂടാമന്നനായ സാംബശിവൻ നായകനായ പല്ലാങ്കുഴി എന്ന സിനിമയുടെ ഡബ്ബിങ് ജോലികൾ അവിടെ നടക്കുകയാണ്.
കഥാപ്രസംഗവേദിയിൽ ശബ്ദം കൊണ്ട് അദ്ഭുതം സൃഷ്ടിക്കുന്ന സാംബശിവനു സിനിമയിലെ ഡബ്ബിങ് വഴങ്ങുന്നില്ല. അഞ്ചു ശബ്ദത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. കഥാപ്രസംഗത്തിന് അതു വേണം. പക്ഷേ, സിനിമയിൽ ഒരു ശബ്ദം മതി. അതു കിട്ടുന്നില്ല. സാംബശിവന്റെ അഞ്ചു ശബ്ദങ്ങളിൽ ഏതോ ഒരു ശബ്ദവും എന്റെ ശബ്ദവും തമ്മിൽ സാമ്യമുണ്ടെന്ന് അണിയറ പ്രവർത്തകരിൽ ആർക്കോ തോന്നി. അങ്ങനെയാണ് ആ നറുക്ക് എനിക്കു വീണത്. ഞാനന്ന് പല സിനിമകൾക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. ഒരു മാടപ്രാവിന്റെ കഥ എന്ന സിനിമയിൽ മമ്മൂട്ടിക്കു ശബ്ദം കൊടുത്തു. അതിനുമുൻപ് ടി. എസ്. മോഹന്റെ വിധിച്ചതും കൊതിച്ചതും എന്ന സിനിമയിലും മമ്മൂട്ടിക്കു ശബ്ദം കൊടുത്തു. അന്ന് എന്റെ ശബ്ദമോ മമ്മൂട്ടിയുടെ ശബ്ദമോ ഒന്നും ആർക്കും അത്ര പരിചിതമായിരുന്നില്ല. നാലഞ്ചു ദിവസം കൊണ്ടു ഡബ്ബിങ് പൂർത്തിയാക്കി. അവർ നാലായിരം രൂപ പ്രതിഫലം തന്നു. അന്ന് അതു ലോട്ടറിക്കു തുല്യം.
അങ്ങനെ സാംബശിവനു ശബ്ദം നൽകാൻ ആർ.കെ. ലാബിലെത്തിയ ദിവസങ്ങളിലൊന്നിലാണു ഞാൻ ഇന്നസെന്റിനെ ആദ്യമായി കാണുന്നത്.
"എന്നെ കണ്ടപ്പോൾ നിനക്ക് എന്തു തോന്നി? ഇന്നസെന്റ് പിന്നീടൊരിക്കൽ എന്നോടു ചോദിച്ചു.
Diese Geschichte stammt aus der April 15, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 15, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
![മാറ്റ് കൂട്ടും മാറ്റുകൾ മാറ്റ് കൂട്ടും മാറ്റുകൾ](https://reseuro.magzter.com/100x125/articles/7382/1994464/COQLFYjuj1739639841861/1739640149536.jpg)
മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്
![ചർമത്തോടു പറയാം ഗ്ലോ അപ് ചർമത്തോടു പറയാം ഗ്ലോ അപ്](https://reseuro.magzter.com/100x125/articles/7382/1994464/v9DzmP9Qz1739638996741/1739639711836.jpg)
ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും
![ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ](https://reseuro.magzter.com/100x125/articles/7382/1994464/pqcQmMMzt1739638882405/1739638990645.jpg)
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്
![കനിയിൻ കനി നവനി കനിയിൻ കനി നവനി](https://reseuro.magzter.com/100x125/articles/7382/1994464/zvX6ZA4TI1739640154124/1739640361362.jpg)
കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി
![എന്നും ചിരിയോടീ പെണ്ണാൾ എന്നും ചിരിയോടീ പെണ്ണാൾ](https://reseuro.magzter.com/100x125/articles/7382/1994464/3zH2qWTwN1739615387959/1739638833851.jpg)
എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ
![ഒപ്പമെത്തി വീണ്ടും ഭാഗ്യം ഒപ്പമെത്തി വീണ്ടും ഭാഗ്യം](https://reseuro.magzter.com/100x125/articles/7382/1994464/jLlkbbqbf1739603615278/1739614199993.jpg)
ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ
![പാസ്പോർട്ട് അറിയേണ്ടത് പാസ്പോർട്ട് അറിയേണ്ടത്](https://reseuro.magzter.com/100x125/articles/7382/1994464/DygN64UBi1739614221529/1739614831053.jpg)
പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി
![വൃക്കരോഗങ്ങൾ സ്ത്രീകളിൽ വൃക്കരോഗങ്ങൾ സ്ത്രീകളിൽ](https://reseuro.magzter.com/100x125/articles/7382/1994464/3weB_3aBH1739614882744/1739615373997.jpg)
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം
![വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്. വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.](https://reseuro.magzter.com/100x125/articles/7382/1994464/WOL7qBbsN1739602967150/1739603595126.jpg)
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ
![സമുദ്ര നായിക സമുദ്ര നായിക](https://reseuro.magzter.com/100x125/articles/7382/1994464/wi6j1ZJK01739602183943/1739602960239.jpg)
സമുദ്ര നായിക
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ