മോഹൻലാൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ഫാസിലിന്റെ "ഹരികൃഷ്ണൻസ്. 25 വർഷം മുൻപു വിസ്മയം പോലെ സംഭവിച്ച ഒരു സിനിമ തുടങ്ങുകയാണ്. നീണ്ട കാത്തിരിപ്പിനു ശേഷം സൂപ്പർ താരങ്ങൾ ഒന്നിച്ചഭിനയിച്ച സിനിമയ്ക്കു വേണ്ടി ഫാൻസ് കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു.
"മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു സിനിമ ഇനി സാധ്യമോ?' എന്നു സിനിമാലോകവും പ്രേക്ഷകരും സംശയിച്ച കാലത്താണു ഫാസിൽ ഹരികൃഷ്ണൻസ് ഒരുക്കിയത്. മലയാള സിനിമയിലെ വിലയേറിയ മൂന്നു ബ്രാൻഡ് നെയിമുകൾക്കൊപ്പം ബോളിവുഡ് താരനായിക ജൂഹി 1998 സെപ്റ്റംബർ നാലിനു തിയറ്ററിലെത്തിയ "ഹരികൃഷ്ണൻസി'ന് ഇപ്പോൾ സിൽവർ ജൂബിലി. ആലപ്പുഴയിലെ വീട്ടിലിരുന്നു സംവിധായകൻ ഫാസിൽ തന്റെ ഓർമകളുടെ ഫ്രെയിം ആ കാലത്തിലേക്കു തിരിച്ചു പിടിക്കുകയാണ്.
“എന്റെ സിനിമ പശ്ചാത്തലം, മമ്മൂട്ടിയും മോഹൻലാലുമായുള്ള അടുപ്പം, അവർക്ക് എന്നിലുള്ള വിശ്വാസം, എല്ലാറ്റിനുമുപരി എനിക്ക് എന്നിലുള്ള വിശ്വാസം ഇവയെല്ലാം ചേർന്നാണ് ഹരികൃഷ്ണൻസ്' സംഭവിച്ചത്.
"അനിയത്തിപ്രാവ് കഴിഞ്ഞു ഞാൻ ഒരു സിനിമ നിർമിച്ചു, "സുന്ദരകില്ലാടി.' അതിന്റെ ഷൂട്ടിങ് പൊളളാച്ചിയിൽ നടക്കുമ്പോൾ ആന്റണി പെരുമ്പാവൂർ കാണാൻ വന്നു. മോഹൻലാലിന്റെ നിർമാണ കമ്പനിയായ പ്രണവം ആർട്സ്'ന് വേണ്ടി ഒരു പടം ചെയ്യണം.
“ലാൽ ആയിരിക്കുമല്ലോ ഹീറോ'' ഞാൻ ചോദിച്ചു.
“ലാൽ സർ ആയിരിക്കണമല്ലോ' എന്ന് ആന്റണി.
പെട്ടെന്നു മനസ്സിലൊരു കുസൃതി. ഒരു കൗതുകത്തിനു ചോദിച്ചു, “മമ്മൂട്ടി കൂടി ആയാലോ ?
“സമ്മതിക്കുമോ?” ആന്റണിക്കു സംശയം.
“സമ്മതിപ്പിക്കാം.'' എന്നു ഞാൻ.
“എങ്കിൽ ലാൽസാറിനെ ഞങ്ങളും സമ്മതിപ്പിക്കാം എന്ന് ആന്റണി. വൈകാതെ മറുപടിയെത്തി. “ലാൽ സാറിന് സമ്മതം. ഞാൻ മമ്മൂട്ടിയെ വിളിച്ചു കാര്യം പറഞ്ഞു. “താൻ വിളിച്ചതല്ലേ. ഞാൻ വരുന്നു.'' എന്നു മമ്മൂട്ടിയും പറഞ്ഞതോടെ സിനിമയ്ക്കു തുടക്കമായി.
Diese Geschichte stammt aus der August 05, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 05, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്