![പ്രായം പോയി പണി നോക്കട്ടെ പ്രായം പോയി പണി നോക്കട്ടെ](https://cdn.magzter.com/1408684117/1694687929/articles/72ToWJe4t1694871989329/1694872601251.jpg)
പാച്ചുവും അത്ഭുതവിളക്കും സിനിമയിൽ ലൈല എന്ന കഥാപാത്രമായാണ് വിജി വെങ്കിടേശിനെ മലയാളികൾ ശ്രദ്ധിക്കുന്നത്. വിനീത് അവതരിപ്പിച്ച റിയാസ് എന്ന കഥാപാത്രത്തിന്റെ ഉമ്മച്ചിയായി വിജി തിളങ്ങി. ഒരു സിനിമാതാരത്തെക്കാൾ തിളക്കമുള്ള കരിയറാണ് വിജിക്ക് ഉളളതെന്നു തിരിച്ചറിയുന്നവർ ചുരുക്കമാണ്. മാക്സ് ഫൗണ്ടേഷൻ എന്ന ആഗോള ആരോഗ്യപ്രവർത്തക സംഘടനയുടെ ഏഷ്യൻ റീജ്യണൽ ഹെഡ് ആയ വിജി വെങ്കിടേശിന്റെ ജീവിതം അനുഭവങ്ങൾ കൊണ്ട് ആർക്കും പാഠപുസ്തകമാണ്.
ഇത്രയും തിളക്കമാർന്ന കരിയറിനുടമയാണ് എന്നതു പലർക്കും അറിയില്ല?
കാൻസർ രോഗികൾക്കു വേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്. ഫാക്ടറി ജോലിക്കാർ, മില്ലിൽ ജോലി ചെയ്യുന്നവർ ഇവർക്കിടയിലിറങ്ങി കാൻസറിനു കാരണമാകുന്ന ദുഃശീലങ്ങൾ ഒഴിവാക്കാൻ പ്രേരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. സ്ത്രീകളോട് സ്തനാർബുദത്തെക്കുറിച്ചും ഗർഭാശയ കാൻസർ എത്രയും നേരത്തെ കണ്ടുപിടിച്ചു ചികിത്സിക്കേണ്ടതിനെക്കുറിച്ചും സംസാരിച്ചു.
ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലെ കാൻസർ പ്രതിരോധ വിഭാഗത്തിൽ 1987 ൽ ജോലി ലഭിക്കുന്നതോടെയാണ് എന്റെ കരിയർ സാമൂഹിക പ്രവർത്തനം ആണെന്ന് ഉറപ്പിക്കുന്നത്. കാൻസർ രംഗത്തെക്കുറിച്ച് സമഗ്രമായ അറിവ് അവിടെ നിന്നു ലഭിച്ചു. അനുഭവങ്ങളിലൂടെ കണ്ടും അറിഞ്ഞും പലതും പഠിച്ചു. പിന്നീട് മാക്സ് ഫൗണ്ടേഷനിലേക്കെത്തി.
അഭിനയിക്കുന്നതിനെക്കുറിച്ചൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ലെങ്കിലും മലയാള സിനിമകൾ ഞാൻ കാണാറുണ്ട്. വിനീതിന്റെയും ഫഹദിന്റെയുമെല്ലാം. എന്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ കണ്ടിട്ടാണ് പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ ഗായത്രി സ്മിത സമീപിക്കുന്നത്. ആദ്യം ഒഴിയാനാണു ശ്രമിച്ചത്. സംവിധായകൻ അഖിൽ സത്യൻ നിർബന്ധിച്ചപ്പോൾ പരീക്ഷിക്കാമെന്നു കരുതി. അങ്ങനെ ലൈല എന്ന ഉമ്മച്ചിയായി. മലയാള സിനിമയുടെയും മലയാളി പ്രേക്ഷകരുടെയും ദീദി ആയി.
സാമൂഹ്യപ്രവർത്തനത്തിലേക്കെത്തുന്നത് എങ്ങനെയാണ് ? ടി.ആർ. വിജയലക്ഷ്മി എന്നാണ് യഥാർഥ പേര്. അമ്മ ലളിതയുടെ നാട് തിരുവനന്തപുരവും അച്ഛൻ രാമകൃഷ്ണന്റെ നാട് തൃശൂരുമാണ്. അച്ഛന് ഡൽഹിയിലായിരുന്നു ജോലി. പഠിച്ചതും വളർന്നതും ഡൽഹിയിൽ ലേഡി ശ്രീറാം കോളജിൽ ഇംഗ്ലിഷ് ലിറ്ററേച്ചർ ആയിരുന്നു പഠനവിഷയം. എനിക്കു ചേച്ചിയും ചേട്ടനും അനുജനും അനുജത്തിയുമുണ്ട്.
Diese Geschichte stammt aus der September 16, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 16, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
![മാറ്റ് കൂട്ടും മാറ്റുകൾ മാറ്റ് കൂട്ടും മാറ്റുകൾ](https://reseuro.magzter.com/100x125/articles/7382/1994464/COQLFYjuj1739639841861/1739640149536.jpg)
മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്
![ചർമത്തോടു പറയാം ഗ്ലോ അപ് ചർമത്തോടു പറയാം ഗ്ലോ അപ്](https://reseuro.magzter.com/100x125/articles/7382/1994464/v9DzmP9Qz1739638996741/1739639711836.jpg)
ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും
![ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ](https://reseuro.magzter.com/100x125/articles/7382/1994464/pqcQmMMzt1739638882405/1739638990645.jpg)
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്
![കനിയിൻ കനി നവനി കനിയിൻ കനി നവനി](https://reseuro.magzter.com/100x125/articles/7382/1994464/zvX6ZA4TI1739640154124/1739640361362.jpg)
കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി
![എന്നും ചിരിയോടീ പെണ്ണാൾ എന്നും ചിരിയോടീ പെണ്ണാൾ](https://reseuro.magzter.com/100x125/articles/7382/1994464/3zH2qWTwN1739615387959/1739638833851.jpg)
എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ
![ഒപ്പമെത്തി വീണ്ടും ഭാഗ്യം ഒപ്പമെത്തി വീണ്ടും ഭാഗ്യം](https://reseuro.magzter.com/100x125/articles/7382/1994464/jLlkbbqbf1739603615278/1739614199993.jpg)
ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ
![പാസ്പോർട്ട് അറിയേണ്ടത് പാസ്പോർട്ട് അറിയേണ്ടത്](https://reseuro.magzter.com/100x125/articles/7382/1994464/DygN64UBi1739614221529/1739614831053.jpg)
പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി
![വൃക്കരോഗങ്ങൾ സ്ത്രീകളിൽ വൃക്കരോഗങ്ങൾ സ്ത്രീകളിൽ](https://reseuro.magzter.com/100x125/articles/7382/1994464/3weB_3aBH1739614882744/1739615373997.jpg)
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം
![വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്. വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.](https://reseuro.magzter.com/100x125/articles/7382/1994464/WOL7qBbsN1739602967150/1739603595126.jpg)
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ
![സമുദ്ര നായിക സമുദ്ര നായിക](https://reseuro.magzter.com/100x125/articles/7382/1994464/wi6j1ZJK01739602183943/1739602960239.jpg)
സമുദ്ര നായിക
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ