
ആഘോഷങ്ങൾ കലണ്ടറിൽ മാർക് ചെയ്ത് മാസങ്ങൾക്കു മുൻപേ പ്ലാൻ ചെയ്ത് ഒരുങ്ങുന്നവരും അത്രയും ദിവസം മടിപിടിച്ചിരുന്നു വിശേഷദിവസങ്ങൾക്കു തലേന്നു മുഖം മിനുക്കാൻ പാർലറിലേക്ക് ഓടുന്നവരുമുണ്ട്. ഇക്കൂട്ടരെല്ലാം പക്ഷേ, മുഖകാന്തി കൂട്ടാനുള്ള സൗന്ദര്യക്കൂട്ടുകൾ തേടി അടുക്കളയിലേക്കും മുറ്റത്തേക്കും ഇടയ്ക്കിടെ എത്തിനോക്കുന്നവരാണ്. ഓണവും കല്യാണമേളവുമായി ചിങ്ങം പൊലിക്കുമ്പോൾ മുഖവും പത്തരമാറ്റിന്റെ പൊലിമയോടെ തിളങ്ങട്ടെ...
30 പ്ലസ് ഫെയ്സ് പാക്കുകളാണ് ഈ പേജുകളിൽ. ഏതു ഫെയ്സ് പാക്കും പാച്ച് ടെസ്റ്റ് ചെയ്തശേഷം അണിയുന്നതാണു നല്ലത്.
ഒറ്റ ചേരുവ കൊണ്ടും മുഖം മിനുക്കാം
ഫ്ലാക്സ് സീഡ് : ഒരു വലിയ സ്പൂൺ ഫ്ലാക്സ് സീഡ് കാൽകപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ജെൽ രൂപത്തിലാ കുമ്പോൾ മുഖത്തു പുരട്ടാം. ഉണങ്ങിയശേഷം കഴുകാം. ചർമത്തിലെ ചുളിവുകൾ അകറ്റാനും ചർമം അയഞ്ഞുതുങ്ങുന്നതു തടയാനും സഹായിക്കും.
കഞ്ഞിവെള്ളം കഞ്ഞിവെള്ളം ഒരു ചെറിയ ഗ്ലാസ് ജാറിലാക്കി ഫ്രിജിൽ വയ്ക്കാം. ഇതിൽ നിന്ന് അൽപമെടുത്ത് എല്ലാ ദിവസവും മുഖത്തു പുരട്ടി അര മണിക്കൂറിനുശേ ഷം കഴുകാം. മുഖത്തിനു തിളക്കം ലഭിക്കും.
ബീറ്റ്റൂട്ട്, ഓറഞ്ച്, പപ്പായ, തക്കാളി എന്നിവ മുഖത്തിനു പെട്ടെന്നു തിളക്കം നൽകാൻ മികച്ചതാണ്. ഇവയിലേതും മിക്സിയിൽ അരച്ച്, ഐസ് ട്രേയിലൊഴിച്ചു വയ്ക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രാത്രി കിടക്കും മുൻപ് ഒരു ക്യൂബ് എടുത്ത് മുഖത്തു മസാജ് ചെയ്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകാം.
രണ്ടേ രണ്ട് ചേരുവ...ഗുണം 100ൽ 100
തക്കാളി, തേങ്ങാപ്പാൽ ഒരു വലിയ സ്പൂൺ തക്കാളിനീ രും രണ്ടു വലിയ സ്പൂൺ തേങ്ങാപ്പാലും യോജിപ്പിച്ചു മു ഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിയാൽ ചർമത്തി നു തെളിച്ചവും മൃദുത്വവും കിട്ടും.
തേൻ, നാരങ്ങാനീര് ക്ലിയർ സ്കിൻ ലഭിക്കാൻ രണ്ടു വലി യ സ്പൂൺ തേനും ഒരു വലിയ സ്പൂൺ നാരങ്ങാനീരും യോജിപ്പിച്ചു മുഖത്തു പുരട്ടിയാൽ മതി. ഈ പാക് പുരട്ടി 15 മിനിറ്റിനുശേഷം കഴുകാം.
ഓട്സ്, തൈര് ഒരു വലിയ സ്പൂൺ ഓട്സും രണ്ടു വലിയ സ്പൂൺ തൈരും യോജി പ്പിച്ചു 10 മിനിറ്റ് വയ്ക്കുക. ശേഷം മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം മൃദുവായി മസാജ് ചെയ്തു കഴുകാം. മൃതകോശങ്ങളകറ്റാനും ചർമസുഷിരങ്ങൾ ചെറുതാക്കാനും ഇതു നല്ല വഴിയാണ്.
Diese Geschichte stammt aus der September 14, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 14, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം