നാരായണപിള്ളയുടെ കാർ തെറപി
Vanitha|September 28, 2024
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
വി.ആർ. ജ്യോതിഷ്
നാരായണപിള്ളയുടെ കാർ തെറപി

പഴയ അംബാസഡർ കാർ പോലെയാണു നാരായണപിള്ള, നല്ല കരുത്തും കാതലുമുള്ള ആൾ. പ്രായം 87. എന്നാലും ചെറുപ്പം. വാഹനങ്ങളുടെ കാര്യത്തിലാണെങ്കിൽ തീരെ ചെറുപ്പം.

മാവേലിക്കര മുള്ളിക്കുളങ്ങര വന്ന് മുഴങ്ങോടിയിൽ നാരായണപിള്ളയുടെ വീട് ചോദിച്ചാൽ പലർക്കും അറിയില്ല. പക്ഷേ, ബിഎംഡബ്ല്യു കാർ ഓടിക്കുന്ന നാരായണപിള്ളയെ ചോദിച്ചാൽ കൃത്യം വീട് കാണിച്ചു തരും. കാറുകളും വാഹനപ്രേമവും ഇവിടെ നാരായണപിള്ളയുടെ വിലാസം.

ഔഡിയും ബെൻസുമടക്കം ഒരുപാട് ആഡംബരവാഹനങ്ങൾ ഈ മുറ്റം കടന്നു പോയി. ചുരുങ്ങിയ കാലത്തിനുള്ളിൽ 18 ആഡംബരകാറുകളാണ് മാറി മാറി വന്നത്. കാരണം ഒരു വാഹനവും കൂടുതൽ കൊണ്ടുനടക്കുന്ന പതിവില്ല നാരായണപിള്ളയക്ക്. “വാഹനമെന്നു പറയുന്നത് ജീവിതപങ്കാളിയൊന്നുമല്ലല്ലോ ആജീവനാന്തം കൊണ്ടുനടക്കാൻ. കുറച്ചുകാലം ഓടിക്കുമ്പോൾ എനിക്കു മടുക്കും. അപ്പോൾ വാഹനം മാറ്റും. ഈ വണ്ടി ഇപ്പോൾ രണ്ടുവർഷമാകാറായി. ഇതു മാറ്റുകയാണ്. ബെൻസിന്റെ പുതിയ മോഡലാണ് ഇനി നോക്കുന്നത്. ''

കുട്ടനാട്ടിലെ ഇടവഴികൾ

തനി കുട്ടനാട്ടുകാരനായ പിള്ളയ്ക്ക് ഒറ്റ ദൗർബല്യമേയുള്ളൂ; ലക്ഷ്വറി കാറുകൾ. ഇതുവരെ ജീവിതത്തിലൂടെ കടന്നുപോയത് എഴുപതോളം ആഡംബരവാഹനങ്ങൾ. കുട്ടനാട്ടിൽ അറിയപ്പെടുന്ന കർഷകനായിരുന്നു മുതുകുളം ഗോപാലപിള്ള. അദ്ദേഹത്തിനും ഭാര്യ തങ്കമ്മയ്ക്കും രണ്ടുമക്കൾ. നാരായണപിള്ളയും സഹോദരി ഓമനയമ്മയും.

മക്കളുടെ പഠനത്തെക്കുറിച്ച് ഗോപാലപിള്ളയ്ക്ക് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. നാരായണപിള്ള യൂണിവേഴ്സി റ്റി കോളജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. അതിനു ശേഷം തിരുവനന്തപുരം ലോ കോളജിൽ നിന്നു നിയമ ബിരുദം. ശേഷം കേരളത്തിലെ ചില കമ്പനികളിൽ ലോ ഓഫിസറായി. അതിനു ശേഷമാണ് വിദേശത്തേക്ക് കളം മാറ്റുന്നത്. അന്ന് ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ചെയർമാനായിരുന്നു സി.ആർ. പട്ടാഭിരാമൻ. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമ സ്വാമി അയ്യരുടെ മകൻ അദ്ദേഹമാണു നാരായണപിള്ളയെ സിംഗപ്പൂരിൽ ലോ ഓഫിസറായി അയയ്ക്കുന്നത്. സിംഗപ്പൂരിൽ പ്രവാസജീവിതം തുടങ്ങിയെങ്കിലും അധികം വൈകാതെ അദ്ദേഹം ഓസ്ട്രേലിയയിലേക്കു പോയി. 43 വർഷം ഓസ്ട്രേലിയയിൽ. പിന്നെ, ഏഴു വർഷം ലണ്ടനിൽ. പ്രവാസജീവിതത്തിന്റെ അരനൂറ്റാണ്ടു തികച്ചശേഷം പത്തുവർഷം മുൻപാണ് നാട്ടിലെത്തുന്നത്.

Diese Geschichte stammt aus der September 28, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der September 28, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
ഉടുത്തൊരുങ്ങിയ 50 വർഷം
Vanitha

ഉടുത്തൊരുങ്ങിയ 50 വർഷം

വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

time-read
4 Minuten  |
March 01, 2025
നിറങ്ങളുടെ ഉപാസന
Vanitha

നിറങ്ങളുടെ ഉപാസന

അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

time-read
5 Minuten  |
March 01, 2025
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 Minuten  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 Minuten  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 Minuten  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 Minuten  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 Minuten  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 Minuten  |
February 15, 2025