![നന്നായി കേൾക്കുന്നുണ്ടോ? നന്നായി കേൾക്കുന്നുണ്ടോ?](https://cdn.magzter.com/1408684117/1729848411/articles/g-WblN-_21730013556173/1730014200936.jpg)
സംസാരം നിർത്തി ഫോണും മാറ്റി വച്ച് ഒരു മിനിറ്റ് ചുറ്റുമുള്ള ശബ്ദങ്ങളിലേക്കു ശ്രദ്ധിക്കൂ... ഫാനിന്റെ ഏസിയുടെ, വണ്ടികളുടെ വീടു പണി നടക്കുന്നതിന്റെ, പാത്രങ്ങൾ തമ്മിൽ കലമ്പുന്നതിന്റെ... ഇങ്ങനെ പല തരം ശബ്ദങ്ങൾ നമുക്കു ചുറ്റും ഒഴിയാതെ ഒപ്പമുണ്ട്. നിശബ്ദത വേണമെന്ന് ആഗ്രഹിക്കുമ്പോൾ പോലും നമുക്കു “നിശബ്ദത അനുഭവിക്കാൻ സാധിക്കുന്നുണ്ടോ?
ശബ്ദ തോത് ഉയരുമ്പോൾ
തലച്ചോറിലേക്കു പുറത്തു നിന്നു വിവരങ്ങളെത്തുന്ന തോതിൽ മൂന്നിൽ രണ്ടും കേൾവി വഴിയാണ്. കഴിഞ്ഞ 30 - 40 വർഷത്തിൽ അന്തരീക്ഷത്തിലെ ശബ്ദം ആംബിയന്റ് നോയിസ്) ഉയർന്നിട്ടുണ്ട്.
ശബ്ദമൊരു മർദ അലയാണ്. ഭിത്തിയിലൂടെ പോലും അകത്തേക്കു കടന്നുവരുന്നവ. ആരും മിണ്ടാതിരുന്നാലും 45-50 ഡെസിബെൽ ശബ്ദം നമ്മൾ കേൾക്കുന്നുണ്ട്. ഏറ്റവും സേഫ് ആയി മനുഷ്യനു കേൾക്കാവുന്ന ശബ്ദം പരമാവധി 0-70 ഡെസിബലാണ്.
ചെന്നൈയിലെ പ്രസിദ്ധ ഇഎൻടി സർജൻ ഡോ.മോഹനകാമേശ്വരന്റെ നേതൃത്വത്തിൽ ഒരിക്കൽ നീലഗിരിയിലുള്ള ആദിവാസികളുടെയും ചെന്നൈ, ട്രിച്ചി നഗരത്തിൽ റോഡിൽ കച്ചവടം ചെയ്യുന്നവരുടെയും കേൾവിശക്തി താരതമ്യ പഠനത്തിനു വിധേയമാക്കി. വഴിവക്കിലിരുന്നു കച്ചവടം ചെയ്യുന്നവർക്ക് 55-65 ശതമാനത്തോളം കേൾവി തകരാറുകളുള്ളതായി പഠനത്തിൽ തെളിഞ്ഞു. എന്നാൽ എൺപതു വയസ്സിലും ആദിവാസി വിഭാഗത്തിലുള്ളവർക്കു കേൾവി നഷ്ടം വന്നിരുന്നില്ല.
ആരോഗ്യകരമായ കേൾവിയുണ്ടാകുക, അതു കാത്തു സൂക്ഷിക്കുക എന്നതു കേൾവിയുടെ ഗുണനിലവാരത്തെ മാത്രം സംബന്ധിക്കുന്നതല്ല. അതു തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ യും സ്വാധീനിക്കുന്നുണ്ട്. കേൾവി കുറഞ്ഞാൽ ഒരു വ്യക്തി പലപ്പോഴും സമുഹത്തിൽ നിന്നു വിട്ടുനിൽക്കാനും അതു വഴി മാനസികാരോഗ്യത്തെ സാരമായി ബാധിക്കാനും ഇടവരും.
എന്താണ് സൗണ്ട് ഹൈജീൻ
വാഹനങ്ങളിൽ നിന്നും ലൗഡ് സ്പീക്കറിൽ നിന്നും ഉണ്ടാകുന്ന ഡിജിറ്റൽ നോയിസ്/ഇലക്ട്രോണിക് നോയിസ് (ഇയർ ഫോൺ പോലുള്ളവ ഉൾപ്പെടെ) ആണ് നിലവിൽ കേൾവിക്കുള്ള ഏറ്റവും വലിയ വെല്ലുവിളി. ഹെഡ്ഫോൺ വച്ച് ഉറങ്ങുന്നവർ പോലുമുണ്ട്.
ശരിയായ കേൾവി നടക്കുന്നതു തല ച്ചോറിലാണ്. ചെവി എന്നതു ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗമാക്കി തലച്ചോറിലെത്തിക്കാനുള്ള ഉപാധി മാത്രമാണ്. ഉറക്കത്തിലായാൽ പോലും ഈ തരംഗങ്ങൾ തലച്ചോറിലെത്തുന്നുണ്ട്. പത്തോ പതിനഞ്ചോ കിലോമീറ്റർ തുടർച്ചയായി ഓടിയാൽ പേശികൾക്കു ക്ഷീണം വരും പോലെ തലച്ചോറും ക്ഷീണിക്കും.
Diese Geschichte stammt aus der October 26, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 26, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
![മാറ്റ് കൂട്ടും മാറ്റുകൾ മാറ്റ് കൂട്ടും മാറ്റുകൾ](https://reseuro.magzter.com/100x125/articles/7382/1994464/COQLFYjuj1739639841861/1739640149536.jpg)
മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്
![ചർമത്തോടു പറയാം ഗ്ലോ അപ് ചർമത്തോടു പറയാം ഗ്ലോ അപ്](https://reseuro.magzter.com/100x125/articles/7382/1994464/v9DzmP9Qz1739638996741/1739639711836.jpg)
ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും
![ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ](https://reseuro.magzter.com/100x125/articles/7382/1994464/pqcQmMMzt1739638882405/1739638990645.jpg)
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്
![കനിയിൻ കനി നവനി കനിയിൻ കനി നവനി](https://reseuro.magzter.com/100x125/articles/7382/1994464/zvX6ZA4TI1739640154124/1739640361362.jpg)
കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി
![എന്നും ചിരിയോടീ പെണ്ണാൾ എന്നും ചിരിയോടീ പെണ്ണാൾ](https://reseuro.magzter.com/100x125/articles/7382/1994464/3zH2qWTwN1739615387959/1739638833851.jpg)
എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ
![ഒപ്പമെത്തി വീണ്ടും ഭാഗ്യം ഒപ്പമെത്തി വീണ്ടും ഭാഗ്യം](https://reseuro.magzter.com/100x125/articles/7382/1994464/jLlkbbqbf1739603615278/1739614199993.jpg)
ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ
![പാസ്പോർട്ട് അറിയേണ്ടത് പാസ്പോർട്ട് അറിയേണ്ടത്](https://reseuro.magzter.com/100x125/articles/7382/1994464/DygN64UBi1739614221529/1739614831053.jpg)
പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി
![വൃക്കരോഗങ്ങൾ സ്ത്രീകളിൽ വൃക്കരോഗങ്ങൾ സ്ത്രീകളിൽ](https://reseuro.magzter.com/100x125/articles/7382/1994464/3weB_3aBH1739614882744/1739615373997.jpg)
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം
![വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്. വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.](https://reseuro.magzter.com/100x125/articles/7382/1994464/WOL7qBbsN1739602967150/1739603595126.jpg)
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ
![സമുദ്ര നായിക സമുദ്ര നായിക](https://reseuro.magzter.com/100x125/articles/7382/1994464/wi6j1ZJK01739602183943/1739602960239.jpg)
സമുദ്ര നായിക
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ