എടത്വ വർക്കി
Manorama Weekly|September 07,2024
കഥക്കൂട്ട്
തോമസ് ജേക്കബ്
എടത്വ വർക്കി

തൊന്തരവുണ്ടാക്കുന്നതാണു ചില സ്ഥലപ്പേരുകൾ. ഭ്രാന്താശുപത്രി പ്രവർത്തിക്കുന്നിടത്തിന് ഊളൻപാറ എന്ന പേരുകൂടി വന്നാലത്തെ സ്ഥിതിയെതാവും?

ഇന്ത്യയിൽ ഏതെങ്കിലും സംസ്ഥാന ഗവൺമെന്റ് ആരംഭിക്കുന്ന ആദ്യത്തെ ഇലക്ട്രോണിക് വികസന കോർപറേഷനായിരുന്ന കെൽട്രോണിന്റെ ഓഫിസ് തുടങ്ങിയത് ഊളൻപാറയിലാണ്. അതിന്റെ ആദ്യ ചെയർമാനും എംഡിയുമായിരുന്ന കെ.പി.പി.നമ്പ്യാർ "സഫലം,കലാപഭരിതം' എന്ന ആത്മകഥയിൽ ഇങ്ങനെ പറയുന്നു. 1973 ജൂൺ ഒന്നിനു തുടങ്ങിയ കോർപറേഷന്റെ തുടക്കമാസങ്ങളിലെ പ്രവർത്തനങ്ങളുടെ ആസ്ഥാനം എന്റെ ഒരു സ്നേഹിതന്റെ തി രുവനന്തപുരത്തെ വീടായിരുന്നു. പിന്നീടു പേരൂർക്കടയിൽ 600 രൂപ പ്രതിമാസ വാട കയിൽ "ശശിവിഹാർ' എന്നു പേരായ ഒരു വീടെടുത്ത് അവിടേക്കു മാറി. ഊളൻപാറ യിലെ മാനസിക രോഗാശുപത്രിക്കു അടു ത്തുകിടക്കുന്ന കൊച്ചു പ്രദേശമാണ് പേരൂർക്കട. വാസ്തവത്തിൽ ശശിവിഹാർ പേരൂർക്കടയിൽ എന്നതിനെക്കാളേറെ ഊളൻപാറയിലായിരുന്നു. അന്നു മന്ത്രിയായിരുന്ന എം.എൻ.ഗോവിന്ദൻ നായർ പാതി തമാശയായിട്ടാണെങ്കിലും "താങ്കൾ ഊളൻപാറയ്ക്കു പോയതു ശരിയായില്ല എന്നു പറഞ്ഞപ്പോൾ എനിക്ക് അപാകത ബോധ്യപ്പെടുകയും ചെയ്തു. അതുകൊണ്ട് ഉടനെതന്നെ കോർപറേഷന് പേരൂർക്കട പോസ്റ്റ് ഓഫിസിന്റെ പരിധിയിൽ പെടുത്തി മേൽവിലാസം കൊടുത്തു.

Esta historia es de la edición September 07,2024 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición September 07,2024 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.