മലൈക്കോട്ടെ വാലിബനിലെ സുചിത്രയുടെ മാതംഗി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എന്തൊക്കെ തയ്യാറെടുപ്പുകൾ ആണ് നടത്തിയത് ?
എനിക്ക് ആദ്യം അറിയാവുന്നത് മാതംഗി എന്ന പേരുമാത്രമായിരുന്നു. ഈ സിനിമയിൽ ഒരു ചെറിയ പോർഷനെ ഉള്ളൂ എങ്കിൽ പോലും അത് അത്രയും പ്രാധാന്യമുള്ള ഒരു വേഷം എന്ന് മാത്രമാണ് ഞാൻ അറിഞ്ഞത്. എന്നെ ഏറ്റവും കൂടുതൽ മൂവിയിലേക്ക് അടുപ്പിച്ചത് ലിജോസാറിന്റെ മൂവി, ലാലേട്ടൻ ഹീറോ ഇതായിരുന്നു. ഇത്രയും വലിയ ഒരു ബാനർ. ഇങ്ങനെ ഒരു സബ്ജക്ട് എനിക്ക് കിട്ടുന്നത് എന്ന് പറയുന്നത് തന്നെ ഒരു ഭയങ്കര ഭാഗ്യമായി കാണുന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഓരോരുത്തരും സിനിമ കണ്ടിട്ട് എന്നെ വിളിച്ചു പറയുമ്പോൾ ശരിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. കുറച്ചേ ഉള്ളുവെങ്കിൽ പോലും ഒരുപാട് ഇഷ്ടമായി ആ ഒരു പോർഷൻ. ശരിക്കും പറഞ്ഞാൽ മാതംഗി എന്ന കഥാപാത്രത്തെക്കുറിച്ച് അധികം പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ എടുക്കേണ്ടി വന്നില്ല.
ഇതിനുമുന്നേ സിനിമാ ഓഫറുകൾ വന്നിരുന്നോ ?
എനിക്ക് ഇതിനുമുന്നേ സിനിമയിൽ നിന്നും ഓഫർ വന്നിട്ടുണ്ട്. ഇല്ലായെന്നു പറയുന്നില്ല. പക്ഷേ കുറെ കാരണങ്ങളാൽ എനിക്കത് ചെയ്യാൻ സാധിച്ചില്ല. ഇങ്ങനെ ഒരു മൂവിയിൽ ഒരു ഭാഗമാകാൻ വേണ്ടി ചിലപ്പോൾ ഈശ്വരനായിട്ട് തട്ടി മാറ്റിയതായിരിക്കാം. ഇനി അങ്ങോട്ട് എനിക്ക് കുറെ ഓഫേർസ് വരുന്നുണ്ട്. തുടക്കം ഇത്രയും വലിയ ഒരു കൂട്ടായ്മയുടെ കൂടെ ഇത്രയും വലിയൊരു ഗ്രൂപ്പിന്റെ കൂടെ സ്റ്റാർട്ട് ചെയ്യാൻ പറ്റിയതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.
സിനിമ കണ്ടതിനു ശേഷം പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ച അഭിപ്രായങ്ങളിൽ മനസ്സിൽ തട്ടിയത് ആരുടേതായിരുന്നു ?
ഒരുപാട് പേര് എന്നെ വിളിച്ചു. എന്റെ ടീച്ചർ എന്നെ വിളിച്ചു. ടീച്ചർ വിളിച്ചിട്ട് പറഞ്ഞു മോളെ നീ ചെയ്ത കുറച്ച് പോർഷൻ ആണെങ്കിലും നീയത് വളരെ ഭംഗിയായി ചെയ്തു എന്ന് പറഞ്ഞുകേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ചെറിയ മിസ്റ്റേക്ക് ആണെങ്കിൽ പോലും അത് തുറന്നു അടിച്ച് പറയുന്ന ഒരാളാണ് എന്റെ ടീച്ചർ ഡോ.നീനപ്രസാദ്. ടീച്ചറിന്റെ അഭിനന്ദനം എന്നും ഹൃദയത്തിൽ സൂക്ഷിക്കും.
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരം ആയിരുന്നു വാനമ്പാടി സീരിയലിലൂടെ, സീരിയൽ അഭിനയം നിർത്തിയ ശേഷം മനസ്സിലെ ആഗ്രഹം എന്തായിരുന്നു ?
Esta historia es de la edición March 1-15, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 1-15, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
നിഗുഢതകൾ നിറഞ്ഞ ചിത്തിനി
\"കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്
തണുപ്പിന്റെ കാഴ്ചകൾ
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തണുപ്പ്.
വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...
ഇന്ത്യയിലെ തന്നെ ആദ്യത്തെ അനിമൽ സിനിമയായ വട്ടിയുടെ സംവിധായകൻ ദേവൻ മനസ്സ് തുറക്കുന്നു
മോഹവും ലക്ഷ്യവും ആർദ്ര മോഹൻ
ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫിൽ എടുത്തു. അതിനുശേഷം ഞാനിപ്പോൾ കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്
അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!
പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ
കപ്പ്
സ്വപ്നങ്ങൾ പൂവണിയുമോ?
പുഷ്പകവിമാനം
കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.